“കേരളത്തിന്റെ തനതുകല എന്ന് വിശ്വ പ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നുപറയും പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂ രപ്പന്റെ ഇഷ്ടവഴിപാട് എന്ന നിലയിൽ ക്ഷേത്ര ത്തിൽ ഈ വഴിപാട് നടത്തിവരുന്നു. മറ്റുള്ള വഴിപാടുകൾ പലതും നടതുറന്നിരിക്കുമ്പോൾ പൂജയായും, അർച്ചനയായുമൊക്കെ ഭഗവാന് മുന്നിലാണ് നടത്തുന്നതെങ്കിലും കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല. കാരണം, ഭക്തർ തൊഴാൻ വരുന്ന സമയത്ത്ഭഗവാൻ ശ്രീലകത്ത് നിന്നിറങ്ങി കൃഷ്ണനാട്ടം കാണാൻ പോകും എന്നതിനാലാണ് നടയടച്ചു കഴിഞ്ഞ് രാത്രി 10 മണിക്ക് ശേഷം വെളുപ്പിന് നട തുറക്കും മുൻപായി ഈ വഴിപാട് നടത്തുന്നത്.
എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം, എട്ടു നാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ട് അരങ്ങുപണം എന്നിങ്ങനെ എട്ടുചേർത്ത കണക്കുകളാണ് കൃഷ്ണനാട്ടത്തിനു ള്ളത്. എട്ടുദിവസം തുടർച്ചയായി ഒരുദിവസം ഒരു കഥ എന്ന രീതിയിലാണ് ആടുന്നത്. ഭഗവാന്റെ ഇഷ്ടവഴിപാടായതുകൊണ്ട് ഫലം പെട്ടെന്ന് ലഭിക്കും. എട്ടുകഥകളിൽ ഓരോന്നും വഴിപാടായി നട ത്തിയാൽ ഓരോ ഫലങ്ങളാണ് ലഭിക്കുക.
ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാ രോഹണം വരെയുള്ള ലീലകൾ എട്ടുകഥകളായി ട്ടാണ് അവതരിപ്പിച്ചു വരുന്നത്. എട്ട് രാത്രികൾ കൊണ്ട് ആടിത്തീർക്കാ വുന്ന രീതിയിൽ രൂപകൽപ്പന ചെയ്തി ട്ടുള്ള കൃഷ്ണനാട്ടത്തിൽ അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവ ധം, സ്വയംവരം, ബാണയുദ്ധം, വിവിദ വധം, സ്വർഗ്ഗാരോഹണം എന്നീ ഭാഗങ്ങ ളാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശുഭസൂ ചകമല്ലാത്തതുകാരണം എല്ലായ്പ്പോഴും സ്വർഗ്ഗാ രോഹണത്തിനുശേഷം അവതാരം കൂടി ആടാറുണ്ട്.
ഓരോരോ കാര്യസാധ്യത്തിനായി ഓരോരോ കഥകളാണ് ഭക്തർ നേർച്ചയായി ആടിക്കാറുള്ളതെങ്കിലും എട്ട് കഥകളും നേരുന്നവരും ധാരാളമാണ്.
1. അവതാരം: ഇഷ്ടസ താനലബ്ധി, പ്രണയലാ ഭം, സൗഭാഗ്യദാമ്പത്യം.
2. കാളിയമർദ്ദനം വിഷബാധാശമനം, പീഡാഗമനം, സർപ്പദോഷ നിവാര ണം, രോഗശമനം.
3. രാസക്രീഡ വിവാഹലബ്ധി, പ്രണയലാഭം, സൗഭാഗ്യ ദാമ്പത്യം 4. കംസവധം: ശതാനിവാര ണം, കീർത്തി.
Denne historien er fra September 16-30, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 16-30, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം