കാലത്തിന്റെ 2022 കൊഴിഞ്ഞുവീണു. പ്രായം ഒരു വയസ്സുകൂടി പിന്നിടുന്നു.
2023 എന്ന പുതിയ വർഷം പിറക്കുന്ന ഈ വേളയിൽ പ്രതീക്ഷകളുടെ ഗിരിശൃംഗങ്ങളിലാണ് നാം ഏവരും. ആശങ്കകളും ആകുലതകളും ഏറെയാണ്. പുതുവർഷ ഫലത്തിൽ എന്തൊക്കെ നന്മകളാണ് കാലം കരുതിവച്ചി രിക്കുന്നതെന്ന് ആർക്കറിയാം ?
സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും ദിനങ്ങളാകട്ടെ ഇനി വരാൻ പോകുന്നതെന്ന് പ്രാർത്ഥനയുമായി എല്ലാവരും 2023 നെ വരവേൽക്കുമ്പോൾ ഇന്നിവിടെ കണ്ടുമുട്ടിയ കല്യാണിയോടും ശ്രീദേവിയോടുമായി ചോദിച്ചത് യവനിക വീഴുന്ന 2022 നെക്കുറിച്ചും ഉയരുന്ന 2023 നെക്കുറിച്ചുമാണ്.
ശ്രീദേവി പറഞ്ഞു.
2022 എന്നെ സംബന്ധിച്ചിടത്തോളം പുതുമ നിറഞ്ഞ ഒരു വർഷമായിരുന്നു. പലതുകൊണ്ടും പ്രതീക്ഷിച്ചതിലും ഭംഗിയായി നല്ല അനുഭവങ്ങൾ തന്നെ ഒരു വർഷമാണ്. പുതിയ പുതിയ ചില പരിപാടികളും പദ്ധതികളും തുടങ്ങിവയ്ക്കുവാൻ സാധിച്ചു. പുതിയ ചില സുഹൃദ് ബന്ധങ്ങൾ കിട്ടി. പുതിയ കുറെ ഷോകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.
സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും സിനിമയാണന്റെ ലക്ഷ്യം. അത് 2023 ൽ നടക്കുമെന്ന പ്രതീക്ഷയിലും ആഗ്രഹത്തിലുമാണ് ഞാൻ.
വിദേശത്തായിരുന്ന കല്യാണിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയിട്ട് ഇപ്പോൾ കുറച്ചുനാളുകളെ ആയിട്ടുള്ളൂ. കോളേജ് പഠനം ഇവിടെയാകണമെന്നതായിരുന്നു കല്യാണിയുടെ ആഗ്രഹം. പഠിത്തവും പരി ക്ഷയും ഒക്കെയായി തിരക്കിലായിരുന്ന കല്യാണിക്കുമുണ്ട് ഒരു കൊച്ചു സിനിമാമോഹം. അതുകൊണ്ടു തന്നെയാണിപ്പോൾ ഈ ഫോട്ടോഷൂട്ടിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്. 2022 എനിക്ക് നല്ലൊരു വർഷമായിരുന്നുവെന്ന് പറഞ്ഞുതുടങ്ങിയ കല്യാണി തുടർന്നു.
2021 ലാണ് ഞാൻ തിരുവനന്തപുരത്തു വന്ന് കോളേജിൽ ജോയിൻ ചെയ്തത്. കോവിഡ് കാരണം ആദ്യം കുറച്ചുനാൾ ഒൺലൈൻ ക്ലാസായിരുന്നു. 2022 പൂർണ്ണമായും ഓഫ്ലൈൻ ക്ലാസ് നടന്നു. കോളേജിൽ പോയി കോളേജ് ജീവിതം എൻജോയ് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് എനിക്ക് 2022 നൽകിയ ഏറ്റവും വലിയ സന്തോഷം. കാരണം അത്രയും ആഗ്രഹിച്ച് നാട്ടിൽ വന്ന് കോളേജിൽ ചേർന്നതാണ്. മാർ ഇവാനിയോസ് കോളേജിൽ ബികോം സെക്കന്റ് ഇയറിന് പഠിക്കുന്നു. കോളേജ് ലൈഫ് ഞാനിപ്പോൾ മാക്സിമം എൻജോയ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
Denne historien er fra January 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.