
ഇന്നത്തെക്കാലത്ത് ഡാൻസും കൊണ്ട് നടന്നാൽ എങ്ങനെയാണ് ജീവിക്കാൻ കഴിയുക? കൂടെ പഠിച്ചവരൊക്കെ ഡോക്ടറാവാനും, എഞ്ചിനീ യറാവാനുമുള്ള പരിശീലനത്തിലാണ്.
ഡാൻസ് മതിയെന്ന് തീരുമാനിക്കുമ്പോൾ ഭാവിയെക്കുറിച്ചും ഓർക്കണ്ടേ...? നൃത്തച്ചുവടുകളെ ജീവിതതാള മായി നെഞ്ചേറ്റിയ കാലം തൊട്ടേ മീര കേൾക്കാൻ തുടങ്ങിയ പല്ലവികളാണിത്...
"സത്യത്തിൽ ഇതുകേട്ട്, കേട്ട് ഇപ്പോൾ എനിക്ക് ഒരു വിഷമവും തോന്നാറില്ല. മുതിർന്നവരുടെ മാത്രമല്ല, പല കൂട്ടുകാരും എന്നോട് ചോദിക്കുന്ന കാര്യങ്ങളും ഈ വിധത്തിലാ ണ്. അവർക്ക് ഇതൊന്നും മനസ്സിലാകാത്തത് അവരുടെ കുറ്റമല്ല; അവരെ എങ്ങനെയാണ് ഞാനിതൊക്കെ പറഞ്ഞു മനസ്സിലാക്കുക.
ഒരു പുഞ്ചിരിയിൽ എല്ലാമൊതുക്കി "മഹിളാരത്ന'ത്തോട് സംസാരിക്കുകയായിരുന്നു യുവനർത്തകി മീരാമനോ ജ്. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ, ദേശീയ, അന്തർദേശീയ പുര സ്ക്കാരങ്ങൾ നേടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നർത്തകിയാണ് മീര.
പാലക്കാട് മുണ്ടൂർ കോടൂർക്കളം വീട്ടിൽ മനോജ്കുമാറിന്റേയും ഗീതയുടേയും മകളായ മീര കുടുംബത്തോടൊപ്പം ഇപ്പോൾ ബംഗളുരുവിലാണ് താമസം. ബംഗളുരുവിലെ രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിംഗ് ആർട്സ് ബിരുദവിദ്യാർത്ഥിനിയായ മീര, സൈക്കോളജിയും, ഇംഗ്ലീഷും ഇതിനോടൊപ്പം പഠിക്കുന്നുമുണ്ട്. ചെന്നൈയിലെ ഡോ. ജയലളിത മ്യൂസിക്ക് ആന്റ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും, ഭരതനാട്യത്തിൽ ദ്വിവത്സര ഡിപ്ലോമയും ഈ യുവ നർത്തകി നേടിയിട്ടുണ്ട്.
നൃത്തമൊരു ദൈവിക ആശ്ലേഷം
കൂടുതൽ പേരും ഏറെ ജോലി സാധ്യതയുള്ള കോഴ്സുകൾ ഉപരിപഠനത്തിനായി തെരഞ്ഞെടു ക്കുന്നവരാണ്. അവരെ അക്കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. എന്നാൽ കൈനിറയെ പണമുണ്ടാക്കുക മാത്രമല്ലല്ലോ ജിവിതം എന്ന് ചിന്തിക്കുന്നവരുമുണ്ടാകില്ലേ? കലയെന്നത് ഒരു അപൂർവ്വ സൗഭാഗ്യമാണ്. ദൈവത്തോട് ഏറെ ചേർന്ന് നിൽക്കുന്ന അപൂർവ്വ അനുഭവവുമാണിത്. ഇതൊരു വരദാനമാണെന്ന് തിരിച്ചറിയാത്തവരാണ് പലപ്പോഴും വിമർശിക്കുന്നത്. പൊതുസമൂഹത്തിന്റെ വിമർശനത്തെ ഭയന്നാൽ നമ്മുടെ മനസ്സിനൊത്ത് ഒരിഞ്ചു പോലും മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം.' മീരയുടെ വാക്കുകൾ.
"നൃത്തം മാത്രമല്ല, മറ്റ് പഠന കാര്യങ്ങളും, നല്ല നിലയിൽ തന്നെ ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അതിന് എന്റെ കുടുംബത്തിന്റെ പിന്തുണ വലിയ കരുത്തായി എപ്പോഴും ഒപ്പമുണ്ട്.
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...