തലമുടിയിഴയേക്കാൾ നേർത്ത സൂചികൾ ശരീരത്തിൽ തൊട്ടിറക്കിയുള്ള "അക്യുപങ്ചർ' ചികിത്സയിലൂടെ ആയിരക്കണക്കിന് പേരുടെ മാറാരോഗങ്ങൾ മാറ്റിയതിന്റെ ആനന്ദവും അഭിമാനവുമായി സിസ്റ്റർ(ഡോക്ടർ)ഫിലമിൻ മാത്യു. അരൂക്കുറ്റി പാണാവള്ളിയിലെ അസീസി ആശുപത്രിയിൽ "സിസ്റ്റർ ഡോക്ടറുടെ' കൈപ്പുണ്യം തേടി പല രോഗികളും എത്തുന്നു.
ചൈനയിൽ നിന്നുൾപ്പെടെ ബദൽ ചികിത്സാ ശാസ്ത്ര വിധികളിൽ വിദഗ്ധ പഠനവും പരിശീലനവും നേടിയിട്ടുള്ള സിസ്റ്റർ ഫിലമിന് അക്യുപങ്ചറിനു പുറമേ ഇലക്ട്രോ ഹോമിയോപ്പതി ഉൾപ്പെടെയുള്ള ചികിത്സാ ശാഖകളിലും നൈപുണ്യമുണ്ട്. സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്. സുജോക് തെറാപ്പി, കപ്പിങ്, ഓറിക്കുലർ തെറാപ്പ ബീഡ് തെറാപ്പി തുടങ്ങിയവയും സിസ്റ്ററിനു സ്വായത്തം. ശരീരത്തിനുണ്ടാകുന്ന ഏത് അസുഖങ്ങളെയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം അനുയോജ്യമായ ചികിത്സാവിധി നിർദേശിക്കുന്നതാണ് സിസ്റ്റർ സ്വായത്തമാക്കിയിട്ടുള്ള ശൈലി.
ആത്മവിശ്വാസത്തോടെ സിസ്റ്റർ ഫിലമിൻ പറയുന്നു: "ഈ ചികിത്സവഴി രോഗശാന്തി കിട്ടിയ ഒട്ടേറെപ്പേർ ദിനംതോറും വിളിക്കുന്നുണ്ട്. അവരുടെ വാക്കുകളിൽനിന്ന് പകർന്നുകിട്ടുന്ന സന്തോഷം എനിക്ക് പുതിയ ഊർജ്ജം നൽകുന്നു. വലിയ ദൈവാനുഗ്രഹമാണ് ഇതിനുപിന്നിൽ. ഈ ദൈവികശക്തി എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് സിസ്റ്ററിന്റെ ചികിത്സവഴി സുഗമജീവിതം തിരികെ പിടിച്ചവരിൽ ഭൂരിഭാഗം പേരും.
ചൈനയുടെ വിളി
ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചശേഷം ആതുരസേവന മേഖലയിൽ പുതിയ കർമ്മ സരണികൾ തേടിപ്പോയ അസാധാരണ ജീവിതമാണ് കർമ്മലീത്താ സന്യാസ സമൂഹാംഗമായ സിസ്റ്റർ ഫിലമിന്റേത്. ലഖ്നൗവിലെ ശാന്തിനഗർ ആശുപത്രിയിൽ സേവനം ആരംഭിച്ചതോടെയാണ് അക്യുപങ്ചർ ചികിത്സയുടെ അത്ഭുതങ്ങൾ ഈ കുമ്പളങ്ങിക്കാരി ആദ്യമായി നേരിട്ട് കണ്ടത്. തുടർന്ന് ബംഗാൾ യൂണിവേഴ്സിറ്റിയിൽനിന്ന് വൈദഗ്ധ്യം നേടി; ചൈനയിലും ഉപരിപഠനം നടത്തി. ഡൽഹിയിലെ എൻ.ഇ.എച്ച്.എം ഓഫ് ഇന്ത്യയിൽ ആയിരുന്നു ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉന്നതപഠനം.
മുൻവിധിയരുത്
Denne historien er fra August 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.