
കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുക എന്നൊരു പ്രയോഗമുണ്ട്. കാഴ്ചയ്ക്ക് പകരം വെയ്ക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ല. കേരളത്തിൽ എല്ലാ വർഷവും ആയിരക്കണക്കിനുപേർ നേത്രപടലം മാറ്റിവെയ്ക്കാൻ കാത്തിരിക്കുന്നതായിട്ടാണ് കണക്ക്. വെളിച്ചത്തിന്റെ തുരുത്തിലേക്കുള്ള അവരുടെ ഏക പ്രതീക്ഷ, നേത്രദാന സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയവരുടെയും അവരുടെ ബന്ധുക്കളുടെയും ഉദാരമനസ്കതയിൽ മാത്രമാണ്.
നേത്രദാനത്തിന് സമ്മതപത്രം നൽകിയ ആൾ മരിച്ചാൽ ആറു മണിക്കൂറിനകം നേത്രപടലം (കോർണിയ) നീക്കം ചെയ്ത് നേത്രബാങ്കിൽ സുരക്ഷിതമായി എത്തിക്കണം. സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയ ആളുടെ ബന്ധുക്കൾ മരണവിവരം കൃത്യമായി ഐ ബാങ്കിൽ അറിയിക്കുന്നത് പ്രധാനമാണ്. ചിലപ്പോൾ സമ്മതപത്രം നൽകിയ ആൾ രാത്രിയായിരിക്കും മരിക്കുന്നത്. ഈ സമയം ഐ ബാങ്കിൽ നിന്ന് ഡോക്ടർക്ക് യഥാസമയം സ്ഥലത്ത് എത്തിച്ചേരാൻ സാധിച്ചെന്ന് വരില്ല. ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം ഡോണർ മരിച്ചാലും ഡോക്ടറുടെ ലഭ്യത കീറാമുട്ടിയാകും. ഈ സാഹചര്യത്തിലാണ് നേത്രപടലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഐ ബാങ്ക് അസ്സോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനെയും ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെയും സമീപിക്കുന്നത്.
അങ്ങനെയാണ് ഐ റിക്കവറി ടെക്നീഷ്യൻ സെർട്ടിഫിക്കേഷൻ കോഴ്സിന് അംഗീകാരം കിട്ടുന്നത്. വൃക്കയും കരളും ഉൾപ്പെടെ മനുഷ്യ ശരീരത്തിലെ മറ്റേത് അവയവവും ഡോണറിൽ നിന്ന് പുറത്തെടുക്കുന്നതിന് ഡോക്ടറുടെ സേവനം ഒഴിച്ചുകൂടാത്തതാണ്. എന്നാൽ ദാതാവിന്റെ ശരീരത്ത് നിന്ന് നേത്രപടലം പുറത്തെടുക്കാൻ ഡോക്ടർ തന്നെ വേണമെന്നില്ല. പരിശീലനം ലഭിച്ച ഐ റിക്കവറി ടെക്നീഷ്യനും നേഴ്സുമാരും മതിയാകും.
തങ്കച്ചന്റെ റിക്കാർഡ്
Denne historien er fra March 2025-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 2025-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം