അന്ന് റീജനൽ കാൻസർ സെന്ററിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു നോക്കിയപ്പോൾ പ്രസാദിനു തോന്നി, ഇനി തിരിച്ചുപോക്ക് ഉണ്ടാകില്ല. താഴെ ഭാര്യ നിൽക്കുന്നതു കാണാം. കയ്യിൽ ഒരു വയസ്സു മാത്രം പ്രായമുള്ള കുഞ്ഞ്. ആ നിൽപ്പു സഹിക്കാനായില്ല. തിരിച്ചു മുറിയിലേക്കു കയറി. ചുമരിൽ മുൻപു താമസിച്ചിരുന്നവർ എഴുതി വച്ച വരികൾ, പലതിലും മരണം മണക്കുന്നുണ്ടായിരുന്നു.
പെട്ടെന്നു പ്രസാദിന്റെ മനസ്സിലേക്ക് ആ ചോദ്യം വന്നു; തിരിച്ചു പോയില്ലെങ്കിൽ ഭാര്യയെയും കുഞ്ഞിനെയും ആരും നോക്കും? അങ്ങനെ തോറ്റു കൊടുക്കാൻ കടവത്ത് ചെറുകണ്ടൻ കുട്ടിയുടെ മോനു പറ്റുമോ? ചെങ്കൊടിക്കു കീഴെ നിന്നു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച, ജന്മിമാരോടു മല്ലിട്ടു നിന്ന ചെറുകണ്ടൻ കുട്ടിയുടെ മോൻ മനസ്സു തളർന്നു മരിച്ചു പോകരുത്. വീടു മാത്രമല്ല ഒരു നാടു തന്നെ പ്രാർഥനയോടെ കാത്തിരിക്കുന്നുണ്ട്. അതോടെ ചോർന്നു പോയ കരുത്തു തിരിച്ചെത്തി തുടങ്ങി.
പിന്നീടു മരണത്തെ പ്രസാദ് മനസ്സിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടില്ല. കുട്ടിക്കാലം തൊട്ടേ ജീവിതത്തോടുള്ള മത്സരത്തിന്റെ ഒരധ്യായമായി മാത്രം രോഗത്തെ കണ്ടു. ആ വിശ്വാസമാണു ചികിത്സയ്ക്കിടയിലും ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിനു പോയത്. മാസ്റ്റേഴ്സ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യ ആയത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് പറഞ്ഞു തുടങ്ങി.
അച്ഛനെ കണ്ടു വളർന്ന മകൻ
“അച്ഛൻ വലിയ കളരിയഭ്യാസിയായിരുന്നു. ജന്മിമാരോട് എതിർത്തു നിന്ന ആൾ. ജന്മിത്വത്തിന്റെ കനലുകൾ അച്ഛനെ പൊള്ളിച്ചിട്ടുണ്ട്. ചെറുകണ്ടൻ കുട്ടി എന്ന സ്വന്തം പേരിൽ പോലും ആ നീറ്റലുണ്ട്.
അച്ഛന്റെ അച്ഛൻ കടവത്ത് വേലായുധൻ വലിയൊരു ജന്മിയുടെ കാര്യസ്ഥനായിരുന്നു. മകനുണ്ടായപ്പോൾ അച്ചാച്ചൻ പേരിട്ടു; ഭാസ്കരൻ. പക്ഷേ, മനയിലെ കാരണവർക്ക് അതിഷ്ടപ്പെട്ടില്ല. അടിയാളന്റെ മോന് "പരിഷ്കാരമുള്ള പേരു വേണ്ടെന്നു തീർത്തു പറഞ്ഞു. ജന്മിയുടെ ആൾക്കാർ ഭീഷണിപ്പെടുത്തിയാണു ഭാസ്കരൻ എന്നതു മാറ്റി ചെറുകണ്ടൻ കുട്ടി ആക്കിയത്.
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ