കൂപ്പ് കൈ പോലുള്ള ഇരുപതു സ്തൂപികകൾക്കു നടുവിലായി ആകാശം തൊട്ടു നിൽക്കുന്ന പരിശുദ്ധ മഞ്ഞുമാതാവിന്റെ തിരുരൂപം. മാതാവിന്റെ പാദങ്ങളിൽ മുത്താൻ കൊതിച്ചു പുലരി മഞ്ഞും വെൺമേഘങ്ങളും. എറണാകുളം വൈപ്പിൻകരയിലെ പള്ളിപ്പുറത്ത്, മഞ്ഞുകൊണ്ടു പണിതതോ എന്നു തോന്നിക്കുന്ന, ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് സ്നോ എന്ന ദേവാലയം പ്രഭാതസൂര്യന്റെ പ്രഭയേറ്റു തിളങ്ങി.
പ്രാർഥിക്കുന്നതെന്തും അലിവോടെ അരുളുന്ന മഞ്ഞുമാതാവിനെ തേടി വരാത്ത ഭക്തർ കുറവ്. തിരുനൊവേനയിൽ നിന്നുള്ള വരികൾ മൂളി, വൃദ്ധയായൊരമ്മ വന്ദിച്ചെഴുന്നേൽക്കുമ്പോൾ ആ വരികൾ ഇങ്ങനെ തെളിഞ്ഞു.
“പള്ളിപ്പുറത്തെഴും കാരുണ്യ ദായികേ
പരിശുദ്ധ മഞ്ഞു മാതാവേ,
ഉണ്ണിയെ താരാട്ടു പാടിയ കൈകളാൽ
ഞങ്ങൾതൻ കണ്ണീർ തുടയ്ക്കേണമേ...''
പള്ളിയില്ലാ പള്ളിപ്പുറം
എറണാകുളത്തെ പള്ളിപ്പുറം എന്ന പ്രദേശത്തെ മലയാളികൾ എളുപ്പമോർക്കുന്നത് രണ്ടു പേരുകളിലാണ്. ഒന്ന് സാക്ഷാൽ മഞ്ഞു മാതാവാണെങ്കിൽ മറ്റൊരാൾ കുട്ടിക്കവിതയുടെ നെയ്ത്തുകാരൻ സിപ്പി പള്ളിപ്പുറം.
ബാലമാസികകളിൽ ഈ പേര് വായിക്കാതെ വളർന്നവർ ഇല്ലെന്നു തന്നെ പറയാം. കഥയും പാട്ടും പാഠങ്ങളും കൊണ്ടു കുട്ടികളുടെ മനസ്സിനും മസ്തിഷ്കത്തിനും തെളിച്ചമേകിയ സിപ്പി മാഷ് തിരക്കുകളൊക്കെ മാറ്റിവച്ചു മഞ്ഞു മാതാവിന്റെ കഥ പറയാനെത്തി.
പൊതുവെ ധ്യാനലീനമായിരിക്കുന്ന പള്ളിയും പരിസരവും ക്രിസ്മസ് ആയാൽ ആഘോഷത്തിന്റെ ആവേശത്തിലാകും. നക്ഷത്രവിളക്കുകളും തോരണങ്ങളും അണിഞ്ഞു രാജകുമാരിയാകും. സിപ്പി മാഷ് ഓർമകളിലേക്കു വഴുതി.
“എന്റെ കുടുംബത്തിൽ നടക്കുന്ന മാമോദീസ മുതൽ എല്ലാ ചടങ്ങുകളും അമ്മയുടെ സമക്ഷത്തിലാണ്. കുട്ടിക്കാലത്ത് അപ്പന്റെ കൈപിടിച്ച് എത്തിയ കാലം തുടങ്ങിയുള്ള ഓർമകളാണ് പള്ളിമുറ്റത്ത് ഓടിച്ചാടി നടക്കുന്നത്.
എന്റെ അമ്മയുടെ അമ്മ പാടിത്തന്ന മുത്തശ്ശിപ്പാട്ടുകൾ കേട്ടാണ് കവിതയെഴുത്തിലേക്കു വന്നത്. പരിശുദ്ധ മഞ്ഞു മാതാവിന്റെ ശനിയാഴ്ചകളിൽ നടക്കുന്ന നവനാൾ ജപമെഴുതാനും (നൊവേന) ഭാഗ്യമുണ്ടായി. അതു കേട്ടറിഞ്ഞു പള്ളിപ്പുറം സെന്റ് റോക്കിസ് ദേവാലയം, മുനമ്പം തിരുക്കുടുംബ ദേവലായം, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിലെയും നൊവേനയെഴുതാൻ അവസരം ലഭിച്ചു. അതെല്ലാം ഒരു നിയോഗം.
Denne historien er fra December 23, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 23, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം