രണ്ട് യുവനടന്മാർക്ക് തമ്മിൽ കാണാൻ വനിത വേണ്ടി വന്നു അല്ലേ...? "ഫാലിമി'യിലെ അപ്പൂപ്പൻ, മീനാരാജ് രാഘവൻ, സ്വതസിദ്ധമായ നർമത്തിൽ പൊതിഞൊരു വാചകമങ്ങ് കാച്ചി. പല്ലു കാട്ടി ചിരിക്കാൻ ആദ്യം മടിച്ച “കാതലി'ലെ ചാച്ചൻ ആർ. എസ്. പണിക്കർ ഇതുകേട്ടതും പല്ലും കാട്ടി തന്നെ ചിരിച്ചു. കായലിനരികെ കാറ്റും കൊണ്ടു ചുറ്റിനടന്ന് സിനിമാ വിശേഷങ്ങളും പറഞ്ഞു 70ൽ നിന്നു 17ലേക്കു വണ്ടി കിട്ടിയ രണ്ടു കുട്ടികളായി അവർ
സിനിമയിലേക്കുള്ള വരവ്
മീനാരാജ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമയിലേക്ക് എത്തുന്നത്. 2022 ഒക്ടോബർ മാസത്തിൽ നേവൽ ബേസിലെ നാടക മത്സരത്തിനായി ഒരുങ്ങുന്ന സമയം. അതിനിടെ സഹസംവിധായകന്റെ ഫോൺ വന്നു. ഷോർട്ട് ഫിലിമിലേക്കാണ് വിളിക്കുന്നതെന്നു കരുതി നാടകമത്സരത്തിന്റെ തിരക്കു കാരണം അടുത്ത ദിവസങ്ങളിൽ ഒഴിവില്ലെന്നു പറഞ്ഞു. എന്നിട്ടാണ് കഥ കേൾക്കുന്നത്. കഥ ഇഷ്ടമായതു കൊണ്ട് ഒഡിഷന് ചെന്നു, അപ്പോഴും സമയമില്ല. അവരുടെ നിർദേശപ്രകാരം തമാശ രീതിയിൽ സ്വയം പരിചയപ്പെടുത്തൽ നടത്തി പോന്നു. പിന്നീടു ഡയറക്ടർ വിളിച്ച് ഓകെ പറഞ്ഞു. കുറച്ചു വർഷങ്ങളായി വലിയ നടന്മാരെ വച്ച് പ്ലാൻ ചെയ്തിരുന്ന സിനിമയാണത്. അവസാനം കറങ്ങി തിരിഞ്ഞ് എന്റെയടുത്തെത്തി സുല്ലിട്ടു.
ആർ.എസ്. പണിക്കർ വിദൂര സ്വപ്നത്തിൽ പോലും സിനിമയുണ്ടായിരുന്നില്ല. കോൺഗ്രസ് സംഘടനാ പ്രവർത്തന വും കാലിക്കറ്റ് സർവകലാശാല ഉദ്യോഗവും സാംസ്കാരിക പ്രവർത്തനവുമായി നടക്കുന്നു. അങ്ങനെയിരിക്കെ അടുത്ത സുഹൃത്തും അയൽവാസിയും സംവിധായകനും നടനുമൊക്കെയായ മുസ്തഫ വഴി ജിയോ ബേബി എന്നെ കാണാൻ വരുന്നു. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി തട്ടിക്കൂട്ട് നാടകങ്ങൾ ചെയ്തിരുന്നു. അത് മുസ്തഫയ്ക്ക് അറിയാം.
ജിയോ നേരിട്ടു കാര്യം പറയുന്ന ആളാണ്, റോളിനെക്കുറിച്ചു പറഞ്ഞു. മമ്മൂട്ടിയുടെ ഒപ്പം ഫോട്ടോ എടുക്കുന്നത് പോലും ഭാഗ്യ മല്ലേ... അപ്പോ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാൻ അവസരം കിട്ടുന്നതോ! എന്നെ ആ കഥാപാത്രത്തിനു പറ്റുമോ എന്നു നോക്കൂ എന്നു പറഞ്ഞു. ഇത് 2022 സെപ്റ്റംബറിലാണ് നടക്കുന്നത്. ഒക്ടോബറിൽ സിനിമയുടെ സ്വിച്ച് ഓൺ നടക്കുമെന്നായിരുന്നു പ്ലാൻ.
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ