വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മക്ക് പണ്ട് ഒരാടു ണ്ടായിരുന്നു. ബഷീറിന്റെ ഘോരഘോരമായ പല ചിന്തകളും ആടു കടിച്ചു കീറി തിന്ന ചരിത്രം പാത്തുമ്മയുടെ ആടെന്ന നോവലിൽ വായിച്ച ഓർമയിലാണു കുന്നംകുളത്തേക്കു വണ്ടി കയറിയത്.
ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിൽ പക്ഷേ, ആടല്ല. മാൾട്ടിയാണ് ഉള്ളത്. ശ്രീരാമൻ ഫെയ്സ്ബുക്കിലെഴുതുന്ന കുറിപ്പുകളിലെ നായികയാണു മൂന്നു വയസ്സുള്ള പട്ടിക്കുട്ടി. സിനിമയുടെ കൂട്ടിൽ കിടന്നിട്ടും മെരുങ്ങാത്ത ശ്രീരാമന്റെ ചങ്ങലയില്ലാത്ത ചിന്തകൾ മാൾട്ടിയിലൂടെ പുറത്തു വരുമ്പോൾ ആരാധകർ കയ്യടിക്കും. "ആകയാലും പ്രിയരെ സുപ്രഭാതം' എന്നു പറഞ്ഞ് അവസാനിപ്പിക്കുന്ന ഫെയ്സ്ബുകദിനക്കുറിപ്പുകളിൽ മാൾട്ടിയുടെ സാന്നിധ്യമില്ലെങ്കിൽ കമന്റ് ബോക്സിൽ ചോദ്യങ്ങൾ നിറയും, 'എവിടെ ഞങ്ങടെ മാൾട്ടി?' അതുകൊണ്ട് ഇതു ശ്രീരാമന്റെ മാത്രം അഭിമുഖമല്ല, കുരച്ചും മൂളിയും മുഖം തിരിച്ചും വാലാട്ടിയും ആരാധകരുടെ മാൾട്ടിയും ഒപ്പമിരുന്നു സംസാരിക്കുന്നു.
' മാൾട്ടിയെ കണ്ടുമുട്ടിയത് എങ്ങനെ ?
പെരുമ്പിലാവിലെ ആളൊഴിഞ്ഞൊരു തെങ്ങിൻപറമ്പിലെ പണിതീരാത്ത വീടിന്റെ കാർപോർച്ച്. അവിടെ കൂട്ടിയിട്ട കൽപ്പൊടിക്കൂനക്കു മേലെ ചുരുണ്ടു കിടന്നു തെല്ലമ്പരപ്പോടെ എന്നെ നോക്കുന്ന നിലയിലാണു മാൾട്ടിയെ ഞാനാദ്യം കാണുന്നത്.
കണ്ണുകളിലെ ആ തിളക്കം, ആ നിഷ്കളങ്കത എന്നോ എവിടെയോ വെച്ചു കണ്ട് ഒക്കത്തെടുത്തു വെച്ച് ഓമനിച്ച ഒരു മനുഷ്യ കുഞ്ഞിന്റെ മുഖം. കുറച്ചുനേരം ഞാനാ മുഖത്തേക്കു നോക്കി നിന്നു. ആ കണ്ണുകൾ ആശങ്കയോടെ എന്നെയും.
അടുത്തു ചെന്ന് എടുത്തുകൊണ്ടു പോരണമെന്നു തോന്നിയതാണ്. എന്തോ, പിന്നാക്കം വെച്ചു. അതിന്റെ അമ്മയോ അച്ഛനോ പരിസരത്തെങ്ങാനും ഉണ്ടാകും. ഓടി വന്ന് ആക്രമിച്ചെന്നു വരാം. അതു കൊണ്ട് ആ മോഹം തൽക്കാലം ഉപേക്ഷിച്ചു. ഈ വിവരം ചില സുഹൃത്തുക്കളോടു പറയുകയും ചെയ്തു. അങ്ങനെ ആരോ പറഞ്ഞു കേട്ടിട്ടായിരിക്കാം രണ്ടു ദിവസം കഴിഞ്ഞ് കുട്ടൻ എന്നൊരാൾ മാൾട്ടിയേയും എടുത്തുകൊണ്ടു വീട്ടിൽ വരുന്നത്.
മാൾട്ടി: നമ്മൾക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലോ. എന്റെ അച്ചനും അമ്മേം എന്നെ കാണാഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടായിരിക്കും. നിങ്ങടെ വല്ലോരം കുഞ്ഞിനെ കാണാതായാൽ എന്തായിരിക്കും കോലാഹലം?
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 20, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ