ഹൃദയത്തിൽ ഒരു പൂവ് വിരിയും പോലെയാണത്, അത്രമേൽ നേർത്ത, മനോഹരമായ അനുഭവം - പ്രണയം! ‘ഭൂമിക്കടിയിൽ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്നു പേടിച്ചു നാം അകറ്റിനട്ട മരങ്ങൾ' എന്നു വീരാൻകുട്ടി കവിതയിലെഴുതിയതു പോലെ, അകറ്റിയാലും അകലാതെ, അടുപ്പത്തിന്റെ പുതിയ വഴികൾ തേടുമത്.
മഴയായും മഞ്ഞായും കാറ്റായും പ്രകൃതി നമുക്കു പകരുന്നതും അതു തന്നെ ഹൃദയമർപ്പിക്കുന്ന എന്തിലും വിരിയുന്ന മോഹനരാഗം. രുചിയും കാഴ്ചയും കഥയും ഗാനവുമായി അതു മനസ്സുകളിലേക്കു പടരുന്നു. ഇവിടെയിതാ, തങ്ങൾക്കു പ്രിയപ്പെട്ട പ്രണയാനുഭവങ്ങൾ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ നാലു പ്രതിഭകൾ. പ്രണയരംഗവുമായി സംവിധായകൻ ലാൽ ജോസ്, പ്രണയരുചിയുമായി നടി ആനി, പ്രണയകഥയുമായി കഥാകൃത്ത് കെ.രേഖ, പ്രണയ ഗാനവുമായി കവി അൻവർ അലി വരൂ, നമുക്കു വാക്കിന്റെ മലഞ്ചെരുവുകളിൽ പ്രണയം പൂത്ത നിമിഷങ്ങളിലേക്കു പോകാം...
ഇന്നലെയിൽ നിന്നൊരാൾ
ലാൽ ജോസ് (സംവിധായകൻ)
കാണാതായ ഭാര്യ ഗൗരിയെ തേടിയാണ് ഡോ.നരേന്ദ്രൻ തമ്പുരാൻ കുന്നിലെത്തുന്നത്. എന്നാൽ, അപകടത്തെത്തുടർന്ന് ഓർമ നഷ്ടമായ അവൾ അയാളെ തിരിച്ചറിയുന്നില്ല. മാത്രമല്ല, ശരത് മേനോൻ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലുമാണ്. ആ സത്യം തിരിച്ചറിഞ്ഞ്, നീറുന്ന മനസ്സോടെ കുന്നിറങ്ങിപ്പോകുന്ന നരേന്ദ്രൻ.
“ഇന്നലെ' സിനിമയുടെ ക്ലൈമാക്സ് രംഗം സംവിധായകൻ ലാൽ ജോസിന്റെ ഹൃദയത്തിലൊരു നോവായി ഇപ്പോഴുമുണ്ട്, ആദ്യം കണ്ട നിമിഷം മുതൽ...
"പ്രണയത്തിന്റെ ഏറ്റവും തീവ്രമായ തലം വിട്ടുകൊടുക്കലാണെന്നും വിരഹത്തിലാണതിന്റെ നിറവെന്നും മലയാളികൾ കണ്ടറിഞ്ഞ നിമിഷം. അതായിരുന്നു ഇന്നലെ'യുടെ ക്ലൈമാക്സ് എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രണയരംഗവും അതാണ്. ഗൗരി തന്നെ തിരിച്ചറിയുന്നില്ലെന്നു മനസ്സിലാക്കി, അവളെ ശരത്തിനു വിട്ടു കൊടുത്ത്, നരേന്ദ്രൻ കാറിൽക്കയറിപ്പോകുന്ന നിമിഷം. ആ തീവ്രത മറ്റൊരു സിനിമയിലും അനുഭവിക്കുവാനായിട്ടില്ല' ലാൽ ജോസ് പറയുന്നു.
"ഒരു പി. പത്മരാജൻ മാജിക് - അതാണ് ഇന്നലെ തമിഴ് എഴുത്തുകാരി വാസന്തിയുടെ പിറവി' എന്ന കഥയിൽ നിന്നാണു പത്മരാജൻ "ഇന്നലെ ഒരുക്കിയത്. ഡോ. നരേന്ദ്രനായി സുരേഷ് ഗോപിയും ഗൗരിയും മായയുമായി ശോഭനയും ശരത് മേനോനായി ജയറാമും നിറഞ്ഞാടിയ മനോഹരമായൊരു ത്രികോണ പ്രണയകഥ. വറ്റാത്ത അനുരാഗത്തിന്റെ വിവിധ തലങ്ങളിലെ മൂന്നു മനുഷ്യർ.
Denne historien er fra February 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 03, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം