പല നിറങ്ങളിൽ മനോഹരമായി നിരത്തി വച്ചിരിക്കുന്ന വരികളുടെ സർബത്ത് കടയാണു വിനായക് ശശികുമാർ. "ആരാധികേ'യും തനിയേയും പോലെ മനസ്സാൽ നുണയും തേൻ നെല്ലിക്ക പാട്ടുകൾ. ഇലുമിനാറ്റി'യും "കട്ടച്ചോര കൊണ്ട് ജ്യൂസടിക്കുന്ന സോഡ സർബത്തും പോലെ എരിഞ്ഞുപതയുന്ന വരികൾ. കഥ ഏതായാലും സിനിമയുടെ രുചിയായി മാറിയ ഗാനങ്ങൾ.
റാപ്പോ പോപ്പോ മെലഡിയോ അങ്ങനെ എന്തിനും ശരിയുത്തരം കുറിക്കുന്ന എഴുത്തുപേന. മുപ്പതു വയസ്സിനുള്ളിൽ നൂറോളം ഗാനങ്ങൾ. "മഞ്ഞുമ്മൽ ബോയ്സും ആവേശവും കടന്നു പാട്ടെഴുത്തിലെ ഹിറ്റ് വണ്ടി നൂറിൽ പായുകയാണ്. "നാട്ടിലെങ്ങും പാട്ടായ വരികൾക്കു പിന്നിലെ കഥകൾ കേൾക്കാം.
മദിരാശിയിൽ വിരിഞ്ഞ വരികൾ
“ജനിച്ചു വളർന്നത് തിരുവനന്തപുരം കരമനയിലാണ്. ബാങ്ക് ഉദ്യോഗസ്ഥരായി രുന്നു അച്ഛൻ ശശികുമാറും അമ്മ ആശയും. ഞാൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അവർക്കു ചെന്നൈയിലേക്കു സ്ഥലം മാറ്റം കിട്ടി. അവർക്കൊപ്പം ഏക മകനായ ഞാനും ചെന്നൈക്കാരനായി.
ഏഴുവർഷം കഴിഞ്ഞ് അവർ രണ്ടും തിരികെ കൊച്ചിയിലെത്തി. ഞാൻ പിന്നെയും മൂന്നുവർഷം അവിടെ തുടർന്നു. മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു പിജി പാസായി. ഒരു വർഷം കോർപറേറ്റ് മേഖലയിൽ ജോലി. കൈതൊട്ട് നേടാവുന്ന ഒന്നാണു സിനിമയെന്ന വിശ്വാസം എനിക്കു തന്നത് സദാ വെയിൽ ചൂടി നിൽക്കുന്ന ചെന്നൈ പട്ടണമാണ്.
ഉള്ളിലെ സിനിമാമോഹം നാമ്പിട്ടത് ലയോള കോളജിൽ ബികോമിനു ചേർ ന്ന കാലത്താണ്. സംവിധാനം, തിരക്കഥ, പാട്ടെഴുത്ത് അങ്ങനെ ഏതെങ്കിലുമൊരു റോളിൽ സിനിമയുടെ പിന്നിലെത്തണം. അതായിരുന്നു സ്വപ്നം.
കുട്ടിക്കാലത്തു കീബോർഡും പിയാനോയും വോക്കലും പഠിച്ചിട്ടുണ്ട്. കീബോർഡിൽ സിക്സ് ഗ്രേഡ് ട്രിനിറ്റി പാ സ്സായി. അതൊക്കെ പ്രയോജനപ്പെടുന്നതു പാട്ടെഴുത്തി ലേക്കു കടന്നപ്പോഴാണ്. കൂട്ടുകാരുണ്ടാക്കുന്ന ട്യൂണിന് വരികളെഴുതിയാണു തുടക്കം. പിന്നെ, സ്വയം ഈണമിട്ട് എഴുത്തു തുടങ്ങി. ഗൗരവമായ വായനയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ധാരാളം പാട്ട് കേൾക്കുമായിരുന്നു. അതായിരുന്നു എന്റെ ഗൃഹപാഠം.
വിദ്യാജി രസികൻ
ഞാൻ കടുത്ത വിദ്യാസാഗർ ആരാധകനാണ്. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും. അ പ്പോഴൊന്നും ഗാനരചയിതാവാണെന്ന കാര്യം സാറിന് അറിയില്ല. വീണ്ടും നാല് കൊല്ലം കൂടി കഴിഞ്ഞ്, പാട്ടെഴുതാൻ പുതിയ ഒരാളെ വേണം എന്നു പറഞ്ഞപ്പോൾ ആരോ എന്റെ പേര് പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ അതിശയമായി.
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 17, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത