മയിൽപ്പീലിക്കണ്ണിലെ കടുംനീല, ആകാശത്തിൽ പടർന്ന നിറസ ന്ധ്യക്കാണ് ആദ്യം മൈലാപ്പൂരിൽ എത്തുന്നത്. പാർവതി മയിലിന്റെ രൂപത്തിൽ പരമശിവനെ തപസ്സു ചെയ്ത നാട്. അവിടെ പീലിക്കണ്ണിലെ അതേ കടും നീലകണ്ഠത്തിലുള്ള കപാലീശ്വരൻ, കഥകളിൽ പ്രണയവും ഭക്തിയും അതിരിട്ടു നിൽക്കുന്ന കപാലീശ്വര ക്ഷേത്രം.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലേക്കുള്ള വഴി ആകാശത്തോടു ചോദിച്ചാൽ മതി. മാനം തൊട്ടു നിൽക്കുന്ന ഗോപുരങ്ങൾ അങ്ങോട്ടേക്കുള്ള വഴികാട്ടിത്തരും. ശനിയാഴ്ചയാണ്. തിരക്കിന്റെ വൻ തിര.
കാർ ഓടിച്ചിരുന്ന വിജയകുമാർ ആദ്യമേ പറഞ്ഞി രുന്നു, “കോവിൽ പക്കത്തില് പാർക്ക് പൺറത് റൊ മ്പ കഷ്ടം. കാലേയിലെ പോനാ പോതുമാ?
പക്ഷേ, സന്ധ്യ തിരികൊളുത്തി കഴിഞ്ഞാൽ ആകാശഗോപുരങ്ങൾക്ക് ഭംഗി കൂടും. മഞ്ഞവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന തെരുവുകളിൽ മല്ലിയും മുല്ലയും വിരിയും അകത്തു ശ്രീകോവിലിനു ള്ളിൽ ആരതിയുഴിയുമ്പോൾ ദൈവവും ഭക്തനും മാത്രമാകും. കണ്ണിൽ നെയ്വിളക്കിന്റെ നാളം ആളും. ഉള്ളിൽ ഭഗന്ധം നിറയും. പിന്നെ, പടഹവാദ്യങ്ങളോടെയുള്ള ശീവേലിയും തൊഴാം. ഇതൊക്കെയനുഭവിക്കാൻ സന്ധ്യയാണു നല്ലത്. വിജയകുമാറിനോട് ഇത്രയും തമിഴിൽ പറയാനറിയാത്തതുകൊണ്ട് കാറിൽ നിന്നു തിരക്കിലേക്കിറങ്ങി നിന്നു. അതോടെ ആൾപ്പുഴ കോവിലിലേക്കു കൊണ്ടു പോയി.
ഏഴുനിലയിൽ വിണ്ണിലേക്കുയർന്ന രാജഗോപുരത്തിനു നടുവിൽ വെളിച്ചം വിതറുന്ന അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു, അൻപേ ശിവം, ശിവായ ശിവായ. ഉള്ളിലേക്കു നടന്നതും മനസ്സിൽ മന്ത്രകർപ്പൂരം തെളിഞ്ഞു. ഓം നമഃ ശിവായ...
പകൽ, ഗോപുരവഴിയിൽ
പിറ്റേന്ന്.
പകൽ പിറക്കുന്നേയുള്ളൂ. ആകാശത്തു നിന്നു ചന്ദ്രൻ മാഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിൽ കണ്ട വഴികളേയല്ല. ആ കാഴ്ചകൾ സ്വപ്നമായിരുന്നന്നു തോന്നിക്കുന്ന രീതിയിൽ വെളിച്ചം തെരുവിനെ മാറ്റിക്കളഞ്ഞു. ആൾപ്പുഴയില്ല. കടകൾ തുറക്കുന്നതേയുള്ളൂ.
കഥയും കാഴ്ചയും ഒന്നിച്ച് ഉത്സവം നടത്തുന്ന മണ്ണാണിത്. മുന്നോട്ടു നടന്നു. കരിങ്കല്ലിൽ തീർത്ത വിസ്മയക്കാഴ്ചകൾ കിഴക്കുവശത്തുള്ള രാജഗോപുരം തൊട്ടേ തുടങ്ങുന്നു. കരിങ്കൽ പാളികൾ ചേർത്തുവച്ച ചുമരുകൾക്കു മുകളിലാണു ഗോപുരം. സൂക്ഷിച്ചു നോക്കിയാൽ കാണാം, തച്ചന്റെ കരവിരുതിൽ വിരിഞ്ഞ ശിവകഥകൾ. പാലാഴി മഥനം, നടരാജ വിഗ്രഹം, പാർവതീപരിണയം, ഗണേശമുഖം തുടങ്ങി ഒരുപാടു കാഴ്ചകൾ ഗോപുരത്തിലുണ്ട്.
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 31, 2024-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത