ബിന്നി കൃഷ്ണകുമാറിനോടും മകൾ ശിവാംഗിയോടും സംസാരിച്ചു തുടങ്ങുമ്പോൾ ശരിക്കും ആരാണ് ഈ വീട്ടിലെ കുട്ടി എന്നു സംശയം തോന്നും. കലപില എന്ന വാക്കു കണ്ടുപിടിച്ചതു തന്നെ ശിവാംഗിക്കു വേണ്ടിയാണെന്നു പറഞ്ഞ് ബിന്നി ചിരിക്കുന്നു.
ചെന്നൈയിലെ വീട്. വാതിൽ തുറന്നപ്പോൾ മണിച്ചിത്രത്താഴിന്റെ തമിഴ് രൂപമായ ചന്ദ്രമുഖിയിലെ സീൻ മനസ്സിലേക്കു വന്നു. പ്രഭുവും രജനികാന്തും കിളിവാതിലിലൂടെ അകത്തേക്കു നോക്കിനിൽക്കുന്നു. മാന്ത്രികകളത്തിലേക്ക് ജ്യോതികയുടെ ഗംഗ നൃത്തച്ചുവടുവച്ചു വരുന്നു. ഒപ്പം രാ... രാ... എന്ന പാട്ടും. മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാർത്തായ തമിഴിൽ രാ...രാ... ആയപ്പോൾ പാടി ഹിറ്റാക്കിയത് ബിന്നി കൃഷ്ണകുമാറാണ്.
ഇടയ്ക്ക് ചന്ദ്രമുഖിയെ പോലെ ശിവാംഗി വാതിൽ തള്ളിത്തുറന്നു വന്ന് അമ്മയോടു തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അകത്തേക്കു കയറിപ്പോകും. കുറച്ചു കഴിഞ്ഞ് ഗംഗയെ പോലെ വന്നു മലയാളത്തിൽ രണ്ടു ഡയലോഗ് അടിക്കും. മേക്കപ് വിഡിയോ എങ്ങനെ വൈറലാക്കാം എന്ന ആലോചനകളാണ് അകത്തു നടക്കുന്നത്.
കേരളത്തിൽ സംഗീത റിയാലിറ്റി ഷോകളിൽ അമ്മയുടെ പാട്ടും പൊട്ടും പിന്നെ, കമ്മലും മാലകളുമൊക്കെ വൻ ഹിറ്റാണ്. മകൾ പക്ഷേ, തമിഴ്നാട്ടിലെ സിംഗക്കുട്ടിയാണ്. "കുക്കു വിത് കോമാളി' എന്ന കുക്കിങ് റിയാലിറ്റി ഷോയി ൽ ശിവാംഗി സൂപ്പർ ഹിറ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടുപേർക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.
ഇനി രണ്ടു പേരെക്കൂടി പരിചയപ്പെടാം; ബിന്നിയുടെ ഭർത്താവ് ഡോ.കൃഷ്ണകുമാർ, ശാസ്ത്രീയസംഗീതജ്ഞൻ. മകൻ വിനായക് സുന്ദർ. അച്ഛനും അമ്മയും പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞിട്ടും അതു കേൾക്കാതെ, ഡാൻസിനോടു താൽപര്യം കാണിക്കുന്ന എൻജിനീയറിങ് വിദ്യാർഥി. അമ്മയുടെയും മകളുടെയും കലപിലയിൽ മ്യൂട്ടായി പോകുന്ന രണ്ടുപേരാണോ ഇവരെന്നു ന്യായമായും സംശയിക്കാം.
രാഗം താളത്തെ കണ്ടപോലെയാണു ഞങ്ങൾ കണ്ടു മുട്ടിയതെന്നു മക്കളോടു പറഞ്ഞിട്ടുണ്ടോ?
കൃഷ്ണകുമാർ: ഞങ്ങൾ രണ്ടുപേരും പാട്ടിന്റെ വീട്ടിൽ വളർന്നവരാണ്. എന്റെ അച്ഛൻ പ്രഫസർ കല്യാണ സുന്ദരം മാർ ഇവാനിയോസിലെ ഗണിതശാസ്ത്ര അധ്യാപകൻ. അമ്മ ശാരദകല്യാണ സുന്ദരം സംഗീത. അമ്മയുടെ അടുത്തു പാട്ടു പഠിക്കാൻ വരുന്ന കുട്ടികൾക്കൊപ്പം ഞാനും ചേർന്നു. അങ്ങനെയാണു തുടക്കം.
Denne historien er fra October 12, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 12, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ