
ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സിനിമാ മേഖലയിലെ ഞെട്ടിപ്പിക്കുന്ന പീഡന വിവരങ്ങൾ വരെ പുറത്തു വന്നിട്ടും കേസെടുക്കാതിരുന്ന സം സ്ഥാന സർക്കാർ ഒടുവിൽ അന്വേഷണസംഘത്തെ നിയമിച്ചു. ഭരണപക്ഷത്തു നിന്നുൾപ്പെടെ ഈ വി ഷയത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നതോടെയാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്.
2019ൽ സംസ്ഥാന സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് വെളിച്ചം കണ്ടത്. സ്വകാര്യതയെ ഹനിക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ടായിരുന്നു റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ അതിലും ഞെട്ടിക്കുന്നവെളിപ്പെടുത്തലുകളാണ് പിന്നീട് പുറംലോകം അറിഞ്ഞത്. ആ വെളിപ്പെടുത്തലുകളിൽ സിനിമാ മേഖലയിലെ പ്രമുഖരായ രണ്ടുപേർ അവർ വഹിച്ചിരുന്ന ഔദ്യോഗിക പദവികളും രാജിവച്ചു. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖും ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്നും രഞ്ജിത്തുമാണ് രാജിവച്ചത്.
Dit verhaal komt uit de September 2024 editie van Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen


Dit verhaal komt uit de September 2024 editie van Vellinakshatram.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

അച്ഛനും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥയുമായി വടു
സ്നേഹബന്ധം അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്ക്കരിക്കുന്ന ചിത്രമാണ് വടു . കേരളത്തിൽ ജനിച്ച് ദുബായിൽ വളർന്ന ആര്യ കൃഷ്ണ അഭിനയത്തിലും പാട്ടിലും നൃത്തത്തിലും ചെറുപ്പം മുതലേ പ്രകടമായിരുന്ന ബഹുമുഖ പ്രതിഭയാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മൈക്കിള എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്താണ്, മലയാളം സിനിമ യായ ഹണിബീ 2.5 ലൂടെ, നായികയുടെ സഹോദരിയായി ബാലതാരമായി അവർ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്.

നൃത്തരംഗത്തും പുത്തൻ ചുവടുമായി ഇനിയ
സീരൻ എന്ന തമിഴ് ചിത്രമാണ് ഇനിയയുടെ പൂർത്തിയായ മറ്റൊരു സിനിമ.

സേതുവിന്റെ വീടുറങ്ങി ഇനി പൊന്നമ്മയുമില്ല
വാത്സല്യത്തിന്റെ മറു പേരായ കവിയൂർ പൊന്നമ്മയുടെ അമ്മ വേഷം ശരിക്കും മോഹൻലാലിന്റെ അമ്മ തന്നെയാണോ എന്ന് തോന്നിക്കുന്ന അഭിനയമായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ താൻ ഏറെ വിഷമിച്ച് പോയ സന്ദർഭത്തെക്കുറിച്ച് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'തിലകൻ ചേട്ടനുമായി മോഹൻലാൽ വഴക്കിട്ട് ഇറങ്ങിപ്പോകുന്ന രംഗമുണ്ട്. എനിക്കിവിടെ വേറെയും മക്കളുണ്ടെന്ന് പറഞ്ഞ് ഞാൻ മോഹൻലാലിനെ ഇറക്കിവിടുകയാണ്. തിരിഞ്ഞു നോക്കിയാണ് കുട്ടൻ നടക്കുന്നത്. താൻ ഓടിച്ചെന്ന് വിളിക്കുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് എന്റെ ജീവിതം കൈവിട്ടുപോകുന്നു അമ്മേയെന്ന്. അത് ചിത്രീകരിക്കുന്ന സമയത്ത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു', കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞു. മലയാള സിനിമയിലെ അമ്മയും മകനുമെന്നാൽ അത് മോഹൻലാലും കവിയൂർ പൊന്നമ്മയുമാണ്. മകൻ സ്വപ്നം കണ്ട ജീവിതം കൈവിട്ടു പോകുന്നത് നിസഹായതയോടെ കാണേണ്ടിവരുന്ന നിർഭാഗ്യവതിയായ ഒരു അമ്മ.

മമ്മൂട്ടി എംടി: ഹൃദയസ്പർശിയായ ആ ചിത്രം!
ഇന്നത്തെ പല ത്രില്ലെർ സിനിമകളിൽ കാണും വിധം ഭീതിപ്പെടുത്തുന്ന രംഗങ്ങളോ വേട്ടയാടുന്ന തരം പശ്ചാത്തല സംഗീതങ്ങളോ ഇല്ലാ തെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമാണ് ജോൺസൻ മാസ്റ്ററിന്റേത്. ജോൺസന്റെ സംഗീതത്തിന്റെ അകമ്പടി യോടെ പുത്തൻ വെളിപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ അവിടെ ഉള്ളു പുകയുന്ന നിമിഷങ്ങളാണ് നമുക്ക് കിട്ടുന്നത്

അമ്പരപ്പിക്കാനൊരുങ്ങി മുഹമ്മദ് മുസ്തഫയുടെ മുറ
അഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് കപ്പേള എന്ന സിനിമയിലൂടെ മുസ്തഫ തെളിയിച്ചിട്ടുണ്ട്. ഏത് ജോലിയാണെങ്കിലും റോളാണെങ്കിലും വിജയി ക്കുമ്പോളാണ് ആളുകൾ നമ്മുടെ കൂടെ നിൽക്കുന്നതെന്ന് മുസ്തഫ തന്നെ പറഞ്ഞിട്ടുണ്ട്. വിജയിച്ച് നിൽക്കുമ്പോഴാണ് നമുക്കും സംതൃപ്തി ലഭിക്കുക. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും അഭിനന്ദ നങ്ങളും വിമർശനങ്ങളും ചർച്ചയുമൊക്കെ ഉയർന്നു വരുമ്പോഴാണ് വ്യക്തിപരമായി നമുക്കും സംതൃപ്തി ലഭിക്കുകയെന്നും മുസ്തഫ പറയുന്നു. സിനിമ എന്നത് കലയാണ്. ആളുകൾ ആസ്വദിക്കുന്നതുമാണ്.

സിനിമയിൽ പവർ ഗാംഗ് ഉണ്ട്
താരങ്ങൾക്ക് എഗ്രിമെന്റ് ഏർപ്പെടുത്തിയതിനെ മോഹൻലാൽ തടയാൻ ശ്രമിച്ചു

മനസ് കൈവിട്ട ആർതറും ഹാർലിയും പ്രണയിക്കുമ്പോൾ ജോക്കർ 2 ട്രെയ്ലർ
2019ൽ ഒട്ടേറെ ആരാധക പ്രീതി പിടിച്ചുപറ്റിയ ജോക്കറിന്റെ ആദ്യത്തെ ഭാഗം ആർ റേറ്റഡ് സിനിമ ചരിത്രത്തിൽ ലോകത്താകെ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്.

ഒരു ജീവിതം അഞ്ച് ഭാര്യമാർ, അതാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്
ഒരോ സ്ത്രീയും ഓരോ നാടിന്റേയും കൂടി ജീവിതത്തെ സ്ക്രീനിലെത്തിക്കുന്നുണ്ട്.

ഹൊറർ ത്രില്ലർ HUNT
ചുവടൊന്നു മാറ്റിപിടിച്ചു ഷാജി കൈലാസ്