കബീർ വില്ലാസ്

ചിലർ അങ്ങനെയാണ്. ഒരു നിമിഷത്തിന്റെ മറവിലങ്ങോട്ടിറങ്ങി നടക്കും. ചുമലിൽ കൈ വെച്ച് നടന്ന സൗഹൃദങ്ങളിൽനിന്ന്, ബന്ധങ്ങളും ങ്ങുന്ന വീടുകളിൽനിന്ന് ചിലപ്പോൾ ഏറെ സ്നേഹിച്ചിരുന്ന സ്വന്തം ജീവിതത്തിൽ നിന്നു പോലും... ഒന്നും പറയാതെ, തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ഇറങ്ങിപ്പോയവൻ... ആ ശൂന്യതയിലേക്ക് നോക്കി ആളുകൾ അടക്കം പറയുന്നത് കേട്ടു.
'എന്നാലും എന്താണ് അവ നു പറ്റിയത്...
ഘടികാരമുറങ്ങിപ്പോയ ഒരു നിമിഷത്തിന്റെ നിശ്ചലതയി ലൂടെ അവനും ഇറങ്ങി നടന്നു. മരിച്ചു എന്ന് പറയുന്നുണ്ടങ്കിലും വിശ്വസിക്കാൻ കഴിയുന്നില്ല. ഉൾവലിയലിന്റെ നേർത്ത മാറ്റത്തെ മരണം എന്നുപറഞ്ഞ് മനസ്സിനെ കുരുക്കിട്ട് മൗനത്തിലങ്ങോട്ട് എടുത്തുചാടി.
രാത്രി ഭക്ഷണം കഴിഞ്ഞ് കേച്ചേരിയിലെ ഭാര്യവീട്ടിൽനിന്ന് സ്വന്തം വീടായ കിഴുപ്പിള്ളിക്കരയിലെ 'കബീർ വില്ലയിൽ തനിച്ച് എത്തിയതാണ്. ഭാര്യാ സഹോദരിയുടെ പുതിയ വീടിന്റെ കുടിയിരിക്കലിനോട് അനുബന്ധിച്ച് പാരിതോഷികം കൊടുക്കാനുള്ള ഇലക്ട്രിക് ഗൃഹോപകരണങ്ങളും മറ്റും വാങ്ങാനും ബാക്കിവെച്ച പണി തീർക്കലുമായിരുന്നു ലക്ഷ്യം. നാളെ ഉച്ചയോടുകൂടി തിരിച്ചെത്താം എന്നു പറഞ്ഞാണ് പോന്നത്. ഒരുപാട് തവണ വിളിച്ചപ്പോഴെല്ലാം പരിധിക്കു പുറത്താണെന്ന സന്ദേശമാണ് കി ട്ടിയത്. പണിത്തിരക്കിലാകും എന്നവൾ ആശ്വസിച്ചു. പിന്നീട് സുഹൃത്ത് അസീ സിനെ വിളിച്ച് കൂടെയുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ സമയം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു. ഉടൻ എന്നെ വിളി ച്ച് കബീറിനെ ഫോണിൽ കിട്ടുന്നില്ല, കേച്ചേരിയിൽ തിരിച്ച് എത്തിയിട്ടുമില്ല, എന്തോ...!
ഉടൻ ഞാനുമെത്തി. വീടിന്റെ പരിസരത്ത് അയൽവാസികൾ കൂട്ടംകൂടിയിരുന്നു. ബൈജുവും അസീസും ചേർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ... ഒരിക്കലും കേൾ ക്കാനും കാണാനും ആരും പൊരുത്തപ്പെടാനാവാത്തതുമായ വാർത്ത നാട്ടിൽ പരന്നു. വീടിനു ചുറ്റും ജനം നിറഞ്ഞു.
ഇന്നലെ രാത്രിയിൽ കേച്ചേരിയിൽനിന്നു പുറപ്പെട്ട സമയത്ത് വിളിച്ചപ്പോൾ ഞങ്ങൾ കാത്തുനിന്ന് വിശേഷങ്ങൾ പങ്കു വെച്ച് പത്തു മണിക്കുശേഷമാണ് പിരിഞ്ഞത്. പുതുതായി തുടങ്ങാൻ ഉദ്ദേശിച്ച കച്ചവടത്തെക്കുറിച്ചും നിലവിലെ ജീവിത സാഹചര്യവും മക്കളുടെ പഠനത്തെക്കുറിച്ചും അങ്ങനെ നീളുന്നു...
Dit verhaal komt uit de January 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de January 2024 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...