ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

മണലാരണ്യത്തിലെ ചുട്ടുപൊള്ളിയ മണലിന് ചൂട് വിട്ടിരുന്നില്ല. ആ മണലിലൂടെ എത്ര ദൂരം ഓടിയെന്ന് അബ്ദുൽ ലത്തീഫിന് ഇന്നും ഓർമയില്ല. ഓടിയോടി പുതുജീവിതം എന്ന പ്രതീക്ഷയിലേക്ക് എത്താൻ നിൽക്കുമ്പോഴാണ് തോക്കുചൂണ്ടി രണ്ടുപേർ മുന്നിൽ. തകർന്നു എല്ലാം നശിച്ചു... വീണ്ടും ആ മസറയിൽ ഒട്ടകങ്ങൾക്കൊപ്പമുള്ള 'ആടുജീവിതം' അവന് മു ന്നിൽ തെളിഞ്ഞുവന്നു. അപ്പോൾ ലത്തീഫിന്റെ കണ്ണിൽനിന്ന് ഉതിർന്നുവീണത് കണ്ണീരായിരുന്നില്ല, ചുടുചോര തന്നെയായിരുന്നു. ആ 'ചോര' കണ്ടിട്ടാണോ, അവരുടെ തിരക്കു കാരണമാണോ, താൻ പറഞ്ഞതുകേട്ട് ദയ തോന്നിയാണോ എന്താണ് തന്നെ വിടാൻ ആ അറബികളെ തോന്നിപ്പിച്ചത് എന്ന് മലപ്പുറം തേഞ്ഞി പലത്തിനടുത്ത് ദേവതിയാൽ ഹസീന മൻസിലിൽ വി. ലത്തീഫിന് ഇന്നും അറിയില്ല.
മേസ്തിരിമാരെ കുഴപ്പിക്കുന്ന ഹെൽപർ
എന്തും ചെയ്യാനുള്ള ചങ്കൂറ്റവും പ്രായത്തിന്റെ ചോരത്തിളപ്പും കൊണ്ടാണ് സൗദിയിൽ ജോലിക്കായി എത്തുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പുഴമണൽ കടത്തിന് കൂലി വാങ്ങിത്തുടങ്ങിയ മിടുക്കന് 20-ാം വയസ്സിൽ ഗൾഫിൽ ജോലി എന്നത് പുത്തൻ ഊർജമാണ് പകർന്നത്.
ടൈൽസ് പണിക്കാരുടെ സഹായിയായാണ് ജോലി എന്നാണ് കൊണ്ടുപോയ ഏജൻസി പറഞ്ഞതെങ്കിലും അവിടെയെത്തി അധികം കഴിയുംമുമ്പേ അർബാബിന്റെ ബന്ധുവിന്റെ മസറയിൽ എത്തിപ്പെട്ടു. ആറുമാസത്തേളം അവിടെ നിന്ന ലത്തീഫ് എല്ലാം വേഗത്തിൽ പഠിച്ചെടുത്തു. വിവിധ നാട്ടിലുള്ളവരുള്ളതിനാൽ അവരുടെ ഭാഷയും പഠിച്ചു. കൂട്ടത്തിൽ അവിടെനിന്ന് രക്ഷപ്പെടാനുള്ള വഴികളും. അങ്ങനെയിരിക്കെയാണ് ഒരുദിവസം അറബിയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത്. നാട്ടിലെത്തി വീണ്ടും പഴയ കൂലിപ്പണിക്കുതന്നെ പോയി.
ഏതു ജോലിയും വേഗത്തിൽ പഠിച്ചെടുക്കാനുള്ള കഴിവ് ജന്മസിദ്ധമായി ലഭിച്ചിരുന്നു. വയറിങ് ഒഴികെ എല്ലാ പണിക്കും സഹായിയായി പോകുമായിരുന്ന ലത്തീഫിന്റെ മെയിൻ പരിപാടി തന്നെ മേസ്തിരിമാരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നായിരുന്നു. ജോലിക്കിടെ വിവിധ മേസ്തിരിമാർക്ക് തന്റെ സംശയങ്ങൾക്ക് ഉത്തരം നൽകാനാകാതെ വന്നതോടെ പണിക്ക് വരേണ്ട എന്ന് തീർത്തുപറഞ്ഞു. പിന്നീട് പലരിൽ നിന്നായി പലതും പഠിച്ചെടുത്താണ് ജോലിക്കിറങ്ങിയത്. ആ യാത്രയിൽ അഞ്ചുപേരെയും കൂടെ കൂട്ടി.
“എല്ലാ എടങ്ങേറ് പിടിച്ച പണിയും ചെയ്യും.
Dit verhaal komt uit de January-2025 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de January-2025 editie van Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Al abonnee? Inloggen

പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...

മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...

മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം

സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും

കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം