മഹീന്ദ്ര ഥാറിന്റെ 4 ഡോർ വകഭേദമായ ഥാർ റോക്സ് വിപണിയിലെത്തിയതിന്റെ ത്രില്ലിലാണ് ജീപ്പ് ആരാധകർ. എന്തുകൊണ്ടാണെന്നറിയില്ല, ഭൂരിഭാഗം മലയാളികൾക്കും ജീപ്പ് എന്നു പറഞ്ഞാൽ ഒരു പ്രത്യേകതരം ഇഷ്ടമാണ്, വികാരമാണ്.
ഒരുപക്ഷേ, കുട്ടിക്കാലത്തെവാഹന ഓർമകളിൽ ഏറ്റവും വ്യത്യസ്തമായ നിമിഷങ്ങൾ സമ്മാനിച്ചത് ജീപ്പുകളായിരുന്നതിനാലാകാം. വിവാഹത്തിനു പോകാൻ പിന്നിലെ വാതിലിൽ തൂങ്ങിനിന്നതും റബർഷീറ്റും ഒട്ടുപാലും തിക്കി നിറച്ച ജീപ്പിലിരുന്ന യാത്രയും കൊപ്ര എണ്ണയാക്കാനുള്ള യാത്രയുമെല്ലാം മറക്കുന്നതെങ്ങനെ?
മലയോരമേഖലകളിലുള്ളവരുടെ ജീവിതപ്രയാണത്തിൽ കട്ടയ്ക്ക് കൂടെനിന്ന വാഹനമാണ് ജീപ്പ്. അതുകൊണ്ടു തന്നെയാണ് ജീപ്പ് എന്ന പേര് ഒരു ജനതയുടെ സിരകളിൽ അലിഞ്ഞു ചേർന്നത്. ഇന്ത്യയിലെ മഹീന്ദ്ര ജീപ്പ് ചരിത്രത്തിന്റെ കഴിഞ്ഞ 75 വർഷത്തെ പരിണാമമാണ് ഥാർ റോക്സ്.
മഹീന്ദ്രയുടെ ജീപ്പ് ചരിത്രത്തിലെ കാരണവന്മാരെ ഒന്നു കണ്ടുവരാം...
മഹീന്ദ്ര ആൻഡ് മുഹമ്മദ്
മഹീന്ദ്ര എന്ന വാഹന നിർമാതാക്കളുടെ ചരിത്രം ആരംഭിക്കുന്നത് മഹീന്ദ്ര ആൻഡ് മുഹമ്മദ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഒരു സ്റ്റീൽ വിപണന സ്ഥാപനത്തിൽ നിന്നാണ്. 1945ൽ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന പേരിലേക്കുമാറി. 1949ലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഹന നിർമാണത്തിലേക്കു കടക്കുന്നത്. വില്ലീസ് ജീപ്പുകൾ ഇറക്കുമതി ചെയ്ത് വിൽപനയായിരുന്നു ആദ്യ കാലഘട്ടത്തിൽ കമ്പനി ചെയ്തിരുന്നതെന്നു ചരിത്രം പറയുന്നു. വിദേശ വിപണികൾക്കുവേണ്ടി നിർമിച്ചിരുന്നതിനാൽ ഇടതുഭാഗത്ത് സ്റ്റിയറിങ് വരുന്ന വിധത്തിലുള്ള ജീപ്പുകളായിരുന്നു അവ. 40കളുടെ അവസാനത്തിൽ വില്ലീസ് കമ്പനിയിൽനിന്ന് വാഹന അസംബ്ലിയുമായി ബന്ധപ്പെട്ട ലൈസൻസ് മഹീന്ദ്ര കരസ്ഥമാക്കിയതോടെ വില്ലീസ് സിജെ ബി ജീപ്പുകൾ വിപണിയിലെത്തി. ഇവിടം മുതലാണ് മഹീന്ദ്രയുടെ ജീപ്പ് ചരിത്രം ആരംഭിക്കുന്നത്.
മഹീന്ദ്ര സിജെ3ബി
This story is from the October 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും
നെടും കോട്ടയായി അൽകാസർ
അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
കളം നിറയാൻ കർവ്
മൂന്ന് എൻജിൻ ഓപ്ഷൻ സെഗ്മെന്റിൽ ആദ്യമായി ഡീസൽ എൻജിൻ ഡിസിഎ ഗിയർ കോംപിനേഷൻ. വില 9.99 ലക്ഷം! ബോക്സ്
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്