മാതാവും ജീസസും അരിപ്പെട്ടിയും
Manorama Weekly|September 17, 2022
ഒരേയൊരു ഷീല
എം. എസ്. ദിലീപ്
മാതാവും ജീസസും അരിപ്പെട്ടിയും

എസ്.എസ്.ആറിന്റെ നാടകം കാണാൻ പോയ ദിവസത്തെക്കുറിച്ചു ഷീല പങ്കുവച്ച ഓർമകൾ ഇങ്ങനെയാണ് : “എസ്എസ്ആറിന്റെ ആദ്യ ഭാര്യ പങ്കജാമ്മാൾ മലയാളിയായിരുന്നല്ലോ. അവരും വന്നിരുന്നു നാടകത്തിന്. അമ്മ അവരെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോൾ പരസ്പരം അറിയുന്ന വീട്ടുകാരാണെന്നു മനസ്സിലായി. അമ്മ അവരോട് ഞങ്ങളുടെ കഷ്ടപ്പാടുകൾ പറഞ്ഞു. അവർ എന്നെ നോക്കി ചോദിച്ചു: "ഈ പെണ്ണ് നാടകത്തിൽ അഭിനയിക്കുമോ? എങ്കിൽ ജീവിക്കാനുള്ള കാശു കിട്ടും. കുടുംബം നോക്കാം.

എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നു കരുതിയാകും, അമ്മ പറഞ്ഞു: “ഓഹ് അഭിനയിക്കും. ഞാൻ മുൻപ് റെയിൽവേ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ.' അവർ പറഞ്ഞു, "എങ്കിൽ ഞാൻ ചെന്നൈയിൽ പോയി എസ്.എസ്. ആറുമായി സംസാരിച്ചതിനു ശേഷം കത്തെഴുതാം. എന്റെ കൂടെതന്നെ താമസിപ്പിക്കാം. അന്നു തിരിച്ചു വന്ന് ഞാൻ അമ്മയോടു കയർത്തു "അമ്മ എന്തിനാ ഞാൻ അഭിനയിക്കും എന്ന് പറഞ്ഞത്? എനിക്ക് അഭിനയിക്കാൻ അറിയുകയുമില്ല, ഇഷ്ടവുമല്ല. അമ്മ ചോദിച്ചു, പിന്നെ നമ്മൾ എങ്ങനെയാ ഈ കുടുംബം നടത്തുന്നത് എന്ന് നീ പറ? ഈ പിള്ളാരെ എന്തു ചെയ്യും?'

ഈ കൂടിക്കാഴ്ച കഴിഞ്ഞു മൂന്നാം ദിവസം തന്നെ ഷീല എസ്.എസ്.ആർ മൺട്രത്തിൽ നിന്നു ടെലിഗ്രാം കിട്ടി. അങ്ങനെ ഷീലയും അമ്മയും കൂടി മദ്രാസിൽ എത്തി. എസ്. എസ്.ആറിന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിനു ഷീലയെ ഇഷ്ടമായി. നാടകത്തിലേക്കു ഷീലയെ എടുത്തു. പക്ഷേ, ഒരു കരാർ ഉണ്ടായിരുന്നു - മൂന്നു വർഷത്തേക്കു മറ്റൊരു കമ്പനിയുടെയും നാടകത്തിലോ സിനിമയിലോ അഭിനയിക്കാൻ പാടില്ല. അഥവാ അഭിനയിച്ചാൽ അത് എസ്.എസ്.ആറിന്റെ സമ്മതത്തോടെയായിരിക്കണം. കിട്ടുന്നതിൽ പകുതി പ്രതിഫലം എസ്എസ്ആറിനു കൊടുക്കുകയും വേണം. ഗ്രേസി ആന്റണി കരാർ ഒപ്പുവച്ചു കൊടുത്തു. ഷീലയെ പങ്കജത്തെ ഏൽപിച്ചു ഗ്രേസി ആന്റണി ഊട്ടിയിലേക്കു മടങ്ങി. പങ്കജത്തിന്റെ അഞ്ചു കുട്ടികളോടൊപ്പം ഷീലയും ചേർന്നു.

This story is from the September 17, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 17, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
സൈബർ സാമ്പത്തിക തട്ടിപ്പുകൾ
Manorama Weekly

സൈബർ സാമ്പത്തിക തട്ടിപ്പുകൾ

സൈബർ കുറ്റകൃത്വങ്ങൾക്കെതിരെ ഏത് പൊലീസ് സ്റ്റേഷനിലും കേസ് റജിസ്റ്റർ ചെയ്യാം. 1930 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചും cybercrime.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.

time-read
2 mins  |
February 22,2025
ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം
Manorama Weekly

ശിവദം ശിവ നാമം ശ്രീ പാർവതീശ്വര നാമം

പാട്ടിൽ ഈ പാട്ടിൽ

time-read
1 min  |
February 22,2025
നായ്ക്കളിലെ മോണിങ് സിക്നെസ്
Manorama Weekly

നായ്ക്കളിലെ മോണിങ് സിക്നെസ്

പെറ്റ്സ് കോർണർ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ കുഷ്ക

time-read
2 mins  |
February 22,2025
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

ചേന എരിശേരി

time-read
1 min  |
February 22,2025
കളിയല്ലിത്
Manorama Weekly

കളിയല്ലിത്

കഥക്കൂട്ട്

time-read
2 mins  |
February 22,2025
ദാസേട്ടൻ പഠിപ്പിച്ച പാഠം
Manorama Weekly

ദാസേട്ടൻ പഠിപ്പിച്ച പാഠം

വഴിവിളക്കുകൾ

time-read
1 min  |
February 22,2025
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പനീർ മഷ്റൂം സോയ ചില്ലി

time-read
1 min  |
February 15, 2025
ബ്ലീച്ചടിക്കും മുൻപ്
Manorama Weekly

ബ്ലീച്ചടിക്കും മുൻപ്

കഥക്കൂട്ട്

time-read
2 mins  |
February 15, 2025
നായ്ക്കളിലെ കപടഗർഭം
Manorama Weekly

നായ്ക്കളിലെ കപടഗർഭം

പെറ്റ്സ് കോർണർ

time-read
1 min  |
February 15, 2025