
ഇൻഡ്യൻ 2' സിനിമയുടെ പ്രദർശനം പിന്നിട്ട് നാളുകൾക്കുശേഷമാണ് ഈ കുറിപ്പ് എഴുതുന്നത്.ഒരുപക്ഷേ ഇത്രയേറെ വിമർശനങ്ങൾക്ക് വിധേയമായ ഒരു സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നുവേണം പറയാൻ. കമലഹാസൻ-ഷങ്കർ ഒന്നിച്ച ഇൻഡ്യൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. 'വിക്രം' എന്ന സിനിമയോടെ തന്റെ മൂല്യം ഉയർത്തിയ കമലഹാസൻ, ഇൻഡ്യൻ സിനിമയിലെ തന്നെ മെഗാഫിലിംമേക്കർ ഷങ്കർ. യുവ സംഗീത പ്രേമികളുടെ ഹരമായ സംഗീത സംവിധായകൻ അനിരുദ്ധ് തുടങ്ങി വമ്പൻ ടീം ഒന്നിച്ച സിനിമയുടെ നിർമ്മാതാക്കളാകട്ടെ തമിഴിലെ ഇന്നത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ ലൈക്കാ പ്രൊഡക്ഷൻസും. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷ ഏറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കോടികൾ വാരിവിതറി നിർമ്മിച്ച "ഇൻഡ്യൻ 2 നെക്കുറിച്ചുള്ള വാർത്തകൾ സിനിമ തുടങ്ങിയ ദിവസം മുതൽ മാധ്യമങ്ങൾ കൊണ്ടാടുകയായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു- "ഷങ്കർ തങ്ങൾക്ക് ഹൽവ തന്നു എന്ന് തമിഴിൽ ഹൽവ കൊടുക്കുക എന്നാൽ കബളിപ്പിക്കുക എന്ന് പൊരുൾ.
1996 ലാണ് ഷങ്കറിന്റെ കമൽ ചിത്രമായ "ഇൻഡ്യൻ' റിലീസ് ചെയ്തത്. അതുവരെയുള്ള ഷങ്കർ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഭരണകൂടത്തിന്റേയും, ബ്യൂറോക്രസിയുടേയും കൊള്ളരുതായ്മകൾക്കും അഴിമതിക്കും നേരെയുള്ള ശക്തമായ താക്കീതും വിമർശനവുമായി രുന്നു ചിത്രത്തിന്റെ ഉള്ളടക്കം. കമലഹാസന്റെ സേനാപതി എന്ന താത്ത(അപ്പൂപ്പൻ) കഥാപാത്രവും 'ഇന്ത്യൻ' എന്ന ചിത്രവും കാൽനൂറ്റാ ണ്ടിലേറെക്കാലമായി സിനിമാസ്വാദകരുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി ജീവിച്ചു കൊണ്ടിരിക്കവേയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവ്.
This story is from the August 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 1-15, 2024 edition of Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

പരിവാർ
മോതിരം കിട്ടാതെ ഉണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് \"പരിവാർ

തുടക്കം ഉഷാർ ശ്രുതി ഹാപ്പിയാണ്
2025 ന്റെ തുടക്കം ഉഷാറായതിന്റെ സന്തോഷത്തിലാണ് ശ്രുതി ജയൻ. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത അം അഃയിലെ ജിൻസിയായി വേഷപ്പകർച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകൾ വന്നുനിറയുകയാണ്. വർഷത്തുടക്കം ജിൻസി തന്ന സന്തോഷം പോലെതന്നെ തന്റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.

ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളിലൂടെ ഒരച്ഛനും മകനും
ജോഷിമാത്യുവിന്റെ ദൈവത്തിൻകുന്ന് ആണ് ആദ്യചിത്രം

മിസ്റ്റർ ചേകവന്മാരുടെ ശ്രദ്ധയ്ക്ക്...നിങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധി
ഇല്ല നന്ദൻ... എന്റേതാകുമ്പോൾ എന്റെ ത്രിൽ നശിക്കും.. നിന്റെ ബിനാമിയായി എനിക്കവിടെ ചെന്നു കയറാം. മരണം വരെ ഭൂമിയിൽ ഒരു വാടകക്കാരനായി കഴിയാനാണ് എനിക്കിഷ്ടം. ഒന്നും ഒന്നും എനിക്ക് സ്വന്തമാക്കേണ്ട... നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്.. അങ്ങനെ തീരണം കളി....

പ്രഭാസ്-അനുപംഖേർ
ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ദാസേട്ടന്റെ സൈക്കിൾ
കുടുംബത്തിന്റെ നിലനിൽപ്പിനായി ദാസേട്ടന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർ ദാസേട്ടന് ഹൃദയത്തിലിടം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഹരീഷ് പേരടി പറയുന്നു

കഥയാണ് താരം.അന്നും ഇന്നും- വിജിതമ്പി
മാറ്റങ്ങൾ കൂടുതൽ സൗകര്യങ്ങളും അവസരങ്ങളും ഒരുക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യം. എന്നാൽ സിനിമയുടെ പഴയ ഗൗരവസ്വഭാവം നഷ്ടമായോ എന്ന് സംശയ മുണ്ട്. ഇപ്പോൾ ഒരേസമയം, മൂന്നും നാലും ക്യാമറ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. എഡിറ്റിംഗിനെക്കുറിച്ചൊക്കെ ചിന്തിക്കു ന്നത് പിന്നീടാണ്. പണ്ട് അതായിരുന്നില്ല സ്ഥിതി- സംവിധായകൻ വിജിതമ്പി പറയുന്നു. മലയാളസിനിമയിൽ വന്നുഭവിച്ച മാറ്റങ്ങളെക്കുറിച്ചും സമകാലിക സാഹചര്യങ്ങളെക്കുറിച്ചും നാനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാളിപ്പോയ ആദ്യചിത്രം: തകർത്തുവാരിയ തിരിച്ചുവരവ്
അണിയറയിൽ ഒരുങ്ങുന്നത്

ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ