![നിങ്ങളെന്നെ നടനാക്കി നിങ്ങളെന്നെ നടനാക്കി](https://cdn.magzter.com/1367578413/1656934614/articles/fMG-K8kNO1657191073558/1657191456192.jpg)
ഇടവപ്പാതി ചാറുന്ന പകൽ, കോഴിക്കോട് മാനാഞ്ചിറയുടെ ഓരങ്ങളിലൂടെ കാർ ടൗൺഹാളിലേക്ക് പായുമ്പോൾ എങ്ങു നിന്നോ ഒരു മഴക്കാറ്റ് വന്നു പൊതിഞ്ഞു. ടൗൺഹാളിന് മുന്നിലിറങ്ങിയതും ഭൂതകാലത്തിന്റെ കരിമ്പടം അപ്പുണ്ണി ശശിയെ വന്ന് പൊതിഞ്ഞു. ആളൊഴിഞ്ഞ കസേരകൾക്കിടയിൽനിന്ന് അപ്പുണ്ണി ശശി ഉറക്കെപ്പറഞ്ഞു, “ഈ തട്ടാണ് എന്റെ ജീവനും ജീവിതവും”. നാടകങ്ങളാണ് എരഞ്ഞിക്കൽ ശശിയെ അപ്പുണ്ണി ശശിയാക്കിയതും പിന്നീട് സിനിമാനടനാക്കിയതും. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അപ്പുണ്ണി ശശിക്ക് നൽകിയത് കോഴിക്കോട്ടെ നാടകഇടങ്ങളും സൗഹൃദ സദസ്സുകളുമാണ്. അടുത്തിടെ റിലീസ് ചെയ്ത "പുഴു' എന്ന സിനിമയിൽ കുട്ടപ്പൻ എന്ന കഥാപാത്രമായി ഈ കോഴിക്കോട്ടുകാരൻ നടത്തിയ പകർന്നാട്ടം സമാനതകളില്ലാത്തതായിരുന്നു. ജീവിതത്തിന്റെ വഴിത്തിരിവുകളിലെപ്പോഴോ മടിയിലേക്ക് അടർന്നുവീഴുന്ന മധുര നെല്ലിക്കപോലെ മധുരിക്കുന്ന ജീവിതവഴിയിലെ സന്തോഷങ്ങളെ കുറിച്ച് അപ്പുണ്ണി ശശി സംസാരിക്കുന്നു.
വായിക്കാൻ തുടങ്ങുന്നതിന് മുമ്പ് ഒരു ചോദ്യം, നിങ്ങൾ ചക്കരയുടെ കഥ കേട്ടിട്ടുണ്ടോ...? ഒറ്റയ്ക്ക് ജീവിക്കുന്ന 40 കാരിയായ, അവിവാഹിതയായ ചക്കരയുടെ കഥ. ആരാണവർ...? ആരായാലും അവരാണ് അപ്പുണ്ണി ശശിയെ പുഴു എന്ന സിനിമയിലേക്ക് എത്തിച്ചത്. അപ്പോ ആള് ഭയങ്കരിയാ, നമുക്ക് അപ്പുണ്ണി ശശിയോട് തന്നെ ചോദിച്ചു നോക്കാം, ശശിയേട്ടാ ആരാണ് ഈ ചക്കര?
"ചക്കര നാടകക്കാരുടെ മുത്തല്ലേ, മാതാപിതാക്കൾ ചെറുപ്പത്തിലേ മരിക്കുകയും ഒറ്റക്കണ്ണനായ സഹോദരൻ അവഗണിക്കുകയും ചെയ്യുന്ന ചക്കരയുടെ കഥ നിങ്ങളിനിയും കേട്ടിക്കില്ലേ. ഞാൻ അവതരിപ്പിച്ച ചക്കരപ്പന്തൽ എന്ന നാടകത്തിലെ പ്രധാനകഥാപാത്രമാണ് ചക്കര. ചക്കരപ്പന്തൽ എന്നായിരുന്നു ആ ഏകാംഗ നാടകത്തിന്റെ പേര്. ചക്കര, ഒറ്റക്കണ്ണനായ സഹോദരൻ, മാടമ്പിയായ വെട്ടുകാരൻ കരുണൻ, അയൽവാസിയായ മാളുഅമ്മ എന്നീ കഥാപാത്രങ്ങളെ ഞാൻ ആ നാടകത്തിൽ അവതരിപ്പിച്ചു. ശിവദാസ് പൊയിൽക്കാവാണ് ചക്കരപ്പന്തൽ സംവിധാനം ചെയ്തിരിക്കുന്നത്.
This story is from the July 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2022 edition of Star & Style.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![എന്നും എപ്പോഴും ആ ചിരി എന്നും എപ്പോഴും ആ ചിരി](https://reseuro.magzter.com/100x125/articles/3293/1299965/z9Qi0kDTs1684773895904/1684774351243.jpg)
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
![ഇന്നസെന്റ് എന്ന എഴുത്തുകാരൻ ഇന്നസെന്റ് എന്ന എഴുത്തുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/7YS_0Id2L1684772456320/1684773812389.jpg)
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
![ഇന്നച്ചനിലെ പാട്ടുകാരൻ ഇന്നച്ചനിലെ പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/ZRVpN8STR1683271481524/1683375653603.jpg)
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
![സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല](https://reseuro.magzter.com/100x125/articles/3293/1299965/9z8pOvc8K1683271376788/1683360366677.jpg)
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
![ചിരിത്തിളക്കം ചിരിത്തിളക്കം](https://reseuro.magzter.com/100x125/articles/3293/1299965/vJ-60SFmk1683271194532/1683288336455.jpg)
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
![ചരിത്രത്തിലെ അപൂർവത ചരിത്രത്തിലെ അപൂർവത](https://reseuro.magzter.com/100x125/articles/3293/1299965/S-EnR-jdR1683271054004/1683287858484.jpg)
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
![ചിരിയുടെ ജാലവിദ്യക്കാരൻ ചിരിയുടെ ജാലവിദ്യക്കാരൻ](https://reseuro.magzter.com/100x125/articles/3293/1299965/aNA2-ZpYQ1683270745771/1683284816586.jpg)
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
![ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം](https://reseuro.magzter.com/100x125/articles/3293/1299965/TA8uyRqpy1683270611203/1683283937859.jpg)
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
![എനിക്കായി കരുതിയ വേഷങ്ങൾ... എനിക്കായി കരുതിയ വേഷങ്ങൾ...](https://reseuro.magzter.com/100x125/articles/3293/1269297/NyDULNnV01682586470479/1682587279899.jpg)
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
![കഥയിലെ നായികമാർ കഥയിലെ നായികമാർ](https://reseuro.magzter.com/100x125/articles/3293/1269297/IEobC-u9j1682518589492/1682586398072.jpg)
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ