![പാട്ടു തണലിൽ ഒരു ജീവിതം](https://cdn.magzter.com/1367578413/1672747651/articles/-aWdmewKf1674834044902/1674895957880.jpg)
ഞാൻ എപ്പോഴും ഓർക്കാറുണ്ട്. സംഗീതം എന്നൊന്നില്ലായിരുന്നുവെങ്കിൽ ഈ ലോകം എത്ര ശൂന്യമായിരുന്നേനേ എന്ന്. സന്തോഷം വന്നാലും സങ്കടം വന്നാലും അസുഖങ്ങൾ വന്നാലുമൊക്കെ ചേർത്തു നിർത്താൻ പറ്റുന്ന ഒരേയൊരു കലാരൂപമാണ് സംഗീതം. മനോഹരമായ ഒരു ഗാനത്തിന് ഈ സന്ദർഭങ്ങളിലൊക്കെത്തന്നെ നമുക്കൊപ്പം സാന്ത്വനമായി മാറാൻ പറ്റും. ഈ ജന്മത്ത് കിട്ടുന്ന ഒരു മഹാഭാഗ്യമാണ് സംഗീതം ആസ്വദിക്കാനുള്ള കഴിവ്. എന്നെ സംബന്ധിച്ച് പറഞ്ഞാൽ ഞാൻ ജനിച്ചു വീണതുതന്നെ സംഗീതത്തിന്റെ മടിയിലേക്കാണ്. മലയാളസിനിമയിലെ ആദ്യകാല നായകന്മാരിൽ ഒരാളായ വൈക്കം മണിയുടെയും സംഗീതാധ്യാപികയായിരുന്ന പത്മാവതിയമ്മയുടെയും മകളായി. അതുകൊണ്ടുതന്നെ എന്റെയൊരു കൂടപ്പിറപ്പായിത്തന്നെ സംഗീതത്തിനെ കരുതാം.
പലരെയും നോക്കി നമ്മൾ പറയാറുണ്ട് എന്ത് ഭാഗ്യമുള്ളവർ എന്ന്. ഒരുപക്ഷേ, അവരുടെ പണമോ ജീവിതസൗകര്യങ്ങളോ പദവിയോ അങ്ങനെ ബാഹ്യമായ പലതും കണ്ടാവാം അങ്ങനെയൊരു നിഗമനത്തിൽ എത്തിയിരിക്കുക! എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ മനസ്സിനിണങ്ങിയ അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സുകൃതം. ആ നിലയിൽ ഈശ്വരൻ അനുഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ എന്ന് നിസ്സംശയം പറയാം. ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്ന സംഗീതം ആസ്വദിക്കാനും രുചിക്കാനും ഉള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അച്ഛനമ്മമാരിൽ നിന്ന് ലഭിച്ച എല്ലാ നേട്ടങ്ങളും ആഹാരംപോലും സംഗീതംവഴി വന്ന പുണ്യം. അതിനു ശേഷം ശ്രീകുമാരൻ തമ്പിയുടെ ഭാര്യയായി ജീവിതം തുടങ്ങിയപ്പോഴും അത് തുടർന്നു. തുടരുന്നു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെങ്കിലും ഒരു പാട്ട് കേൾക്കാൻ തുടങ്ങുമ്പോൾ “ശ്ശെ അതൊന്ന് നിർത്താമോ” എന്ന് വിലക്കുന്ന ഒരു ജീവിതപങ്കാളിയെയാണ് കിട്ടിയിരുന്നതെങ്കിൽ എന്താവുമായിരുന്നു എന്റെ ജീവിതം എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.
പഠിക്കുന്ന കാലത്ത് ശ്രീകുമാരൻ തമ്പിയുടെ ചില കവിതകൾ അന്നത്തെ മാസികകളിൽ വന്നിട്ടുള്ളത് വായിച്ചിട്ടുണ്ട്. അങ്ങനെയാണ് ആ പേര് ആദ്യമായി കേട്ടിട്ടുള്ളത്.
Diese Geschichte stammt aus der January 2023-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2023-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![എന്നും എപ്പോഴും ആ ചിരി](https://reseuro.magzter.com/100x125/articles/3293/1299965/z9Qi0kDTs1684773895904/1684774351243.jpg)
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
![ഇന്നസെന്റ് എന്ന എഴുത്തുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/7YS_0Id2L1684772456320/1684773812389.jpg)
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
![ഇന്നച്ചനിലെ പാട്ടുകാരൻ](https://reseuro.magzter.com/100x125/articles/3293/1299965/ZRVpN8STR1683271481524/1683375653603.jpg)
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
![സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല](https://reseuro.magzter.com/100x125/articles/3293/1299965/9z8pOvc8K1683271376788/1683360366677.jpg)
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
![ചിരിത്തിളക്കം](https://reseuro.magzter.com/100x125/articles/3293/1299965/vJ-60SFmk1683271194532/1683288336455.jpg)
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
![ചരിത്രത്തിലെ അപൂർവത](https://reseuro.magzter.com/100x125/articles/3293/1299965/S-EnR-jdR1683271054004/1683287858484.jpg)
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
![ചിരിയുടെ ജാലവിദ്യക്കാരൻ](https://reseuro.magzter.com/100x125/articles/3293/1299965/aNA2-ZpYQ1683270745771/1683284816586.jpg)
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
![ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം](https://reseuro.magzter.com/100x125/articles/3293/1299965/TA8uyRqpy1683270611203/1683283937859.jpg)
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
![എനിക്കായി കരുതിയ വേഷങ്ങൾ...](https://reseuro.magzter.com/100x125/articles/3293/1269297/NyDULNnV01682586470479/1682587279899.jpg)
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
![കഥയിലെ നായികമാർ](https://reseuro.magzter.com/100x125/articles/3293/1269297/IEobC-u9j1682518589492/1682586398072.jpg)
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ