കുണിന്റെ പോഷകഗുണങ്ങളെക്കുറിച്ച് ആർക്കും സംശയമില്ല. അതിന്റെ സവിശേഷമായ രുചിയും ഇഷ്ടപ്പെടുന്നവരാണ് നല്ല പങ്കും. എന്നിട്ടുമെന്താണ് കട യിൽനിന്നു കൂണു വാങ്ങാൻ പലരും മടിക്കുന്നത്. ഒറ്റക്കാ രണമേയുള്ളൂ; പഴകിയോ എന്ന പേടി. എന്നാൽ, കൂൺ കർഷകർ എല്ലാവരും ഇക്കാര്യത്തിൽ തികഞ്ഞ ഉത്തരവാദിത്തമുള്ളവരെന്നു പറയുന്നു കൂൺ കർഷക അനിത ജലീൽ. ശരിയായ രീതിയിൽ വിളവെടുത്ത്, മികച്ച രീതിയിൽ പായ്ക്ക് ചെയ്ത് സൂക്ഷിപ്പുകാലം രേഖപ്പെടുത്തിത്തന്നെയാണ് കൂൺ വിൽപന. വിൽക്കാതെ ശേഷിക്കുന്ന പായ്ക്ക്റ്റുകൾ വിപണിയിൽനിന്നു പിൻവലിക്കാനും മടിയില്ല. അതുകൊണ്ടുതന്നെ അനാവശ്യമായ പേടികൊണ്ട് മികച്ച ഗുണങ്ങളുള്ള ഈ ഭക്ഷ്യവിഭവത്തെ ഒഴിവാക്കരുതെന്ന് ഓർമിപ്പിക്കുന്നു എറണാകുളം ജില്ലയിലെ ഓടക്കാലി സ്വദേശി അനിത.
കോവിഡ് കാലം കഴിഞ്ഞതോടെ കൂൺ വിപണി വീണ്ടും മികച്ച വളർച്ചയിലാണ്. എന്നാൽ, കൂണിന്റെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിയാത്തവർ ഇന്നും ഒട്ടേറെയുണ്ട്. ഉപഭോക്താക്കൾ വർധിക്കുന്നതോടെ കൂടുതൽ കർഷകർക്കു നേട്ടമുണ്ടാക്കാനാകുമെന്നും അനിത പറയുന്നു. എൻജിനീയറിങ് മേഖലയിൽ ജോലി ചെയ്തിരുന്ന അനിത ഭിന്നശേഷിക്കാരനായ മകൻ ജെറിക്ക് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതിനാൽ ജോലി ഉപേക്ഷിക്കുകയായിരുന്നു. വിമുക്തഭടനായ ഭർത്താവ് ജലീലിനും മകനുമൊപ്പം ഓടക്കാലിയിൽ സ്ഥിരതാമസമാക്കിയതോടെ കൂൺകൃഷി, വിത്തുൽപാദനം, പരിശീലനം എന്നിവയെല്ലാമായി മുഴുവൻസമയ സംരംഭകയായി. ജെറി മഷ്റൂം എന്ന പേരിൽ ബ്രാൻഡ് ചെയ്തു മുന്നേറുന്ന സംരംഭത്തിൽ ജെറിയും സജീവം. ആഴ്ചയിൽ 75-100 ബൈഡുകൾ നിർമിച്ച് ബാച്ചുകളായി ഉൽപാദനം ക്രമീകരിച്ചിരിക്കുന്നു. ദിവസം 5 മുതൽ 10 കിലോ വരെയെത്തും വിളവെടുപ്പ്. കൂണിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്.
This story is from the July 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2024 edition of KARSHAKASREE.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നെല്ലി നടാം
ശാസ്ത്രീയ പരിപാലനം നൽകിയാൽ നെല്ലി നന്നായി കായ്ക്കും.
തുടങ്ങാം ശീതകാലക്കൃഷി
ശീതകാല പച്ചക്കറിക്കൃഷിക്ക് തയാറെടുക്കാം
പച്ചടി
പാചകം ചെയ്യാതെ പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ ഒരുക്കുന്ന വിധവും അവയുടെ ആരോഗ്യഗുണങ്ങളും പരിചയപ്പെടുത്തുന്ന പംക്തി
എന്തുമുണക്കാൻ ഡ്രീം ഡ്രയർ
വീട്ടുപയോഗത്തിനു വിവിധോദ്ദേശ്യ ഡ്രയറുമായി കൂരാച്ചുണ്ടിലെ ജോബിൻ
കടക്കെണിയിൽനിന്ന് രക്ഷിച്ചത് മത്സ്യങ്ങൾ
മത്സ്യക്കൃഷിയിൽ അജയനു 12 ലക്ഷം രൂപ പ്രതിവർഷ വരുമാനം
ആറു സെന്റിൽ ഫസീലിന്റെ ആടുവളർത്തൽ
കാഷ്ഠവും മൂത്രവും വിറ്റ് തീറ്റച്ചെലവ്
കൂടെക്കൂട്ടാം അരുമകളെ വീണ്ടെടുക്കാം ഉന്മേഷം
ജീവിതസായാഹ്നത്തിലെ ഏകാന്തതയും വിരസതയുമകറ്റാൻ അരുമ വളർത്തൽ ഉപകരിക്കും
അമ്മ കോവൽ, അമ്മാവൻ മത്തങ്ങ
കൃഷിവിചാരം
വിപണി വാഴും വാഴപ്പഴങ്ങൾ
സംസ്ഥാനത്തു വാഴപ്പഴങ്ങൾക്കെല്ലാം മികച്ച വില. പാളയംകോടനുപോലുമുണ്ട് കിലോയ്ക്ക് 60 രൂപ. ഉപഭോക്താക്കൾക്കു വിലക്കയറ്റം ബുദ്ധിമുട്ടാകു മെന്നതു ശരി തന്നെ. എന്നാൽ, പല വെല്ലുവിളികളും നേരിടുന്ന വാഴക്കൃഷിക്കാർക്ക് വിലവർധന ആശ്വാസകരമാണ്.
അടിമകളൊരുക്കിയ അമേരിക്കൻ ഉദ്യാനങ്ങൾ
ചാൾസ്റ്റൺ നഗരത്തിൽ കറുത്ത വർഗക്കാരുടെ അധ്വാനത്താൽ പടുത്തുയർത്തിയ പൂന്തോട്ടങ്ങൾ ചരിത്രസ്മാരകങ്ങൾ