
കുരുമുളകിന്റെ ഇനവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. നാടൻ ഇനങ്ങളും അത്യുൽപാദനശേഷിയു ള്ളതുമായ ഒട്ടേറെ ഇനങ്ങൾ നമുക്കുണ്ട്. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് വികസിപ്പിച്ചത് നമ്മുടെ പന്നിയൂർ ഗവേഷണകേന്ദ്രമാണ്. കേരളത്തിലെ വിവിധ പാരിസ്ഥിതിക മേഖലകൾക്ക് യോജിച്ച 8 ഇനങ്ങൾ ഈ കേന്ദ്രത്തിൽനിന്ന് ഇറങ്ങിയിട്ടുണ്ട്. ഇതിൽ പന്നിയൂർ -1, തുറസ്സായ സ്ഥലത്ത് മികച്ച വിളവു നൽകും. പന്നിയൂർ-2, 5 എന്നിവ തണൽ സഹിക്കുന്ന ഇനങ്ങൾ. കോഴിക്കോട് ചെലവൂരിലുള്ള ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്ര (IISR) വും മികച്ച ഇനങ്ങൾ ഇറക്കിയിട്ടുണ്ട്. അതിൽ പ്രധാ നമാണ് IISR ഗിരിമുണ്ടയും IISR മലബാർ എക്സലും.
കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള നാടൻ ഇന മാണ് കരിമുണ്ട്. തെക്കൻ കേരളത്തിൽ കൊറ്റനാടനും മധ്യകേരളത്തിൽ നാരായക്കൊടിയും വയനാട്ടിൽ ഐമ്പിരി യനും ഇടുക്കിയിൽ നീലമുണ്ടിയും കോഴിക്കോട് കുതിര വാലിയും കർണാടകയിൽ മല്ലിഗേശരയും ഏറെ യോജ്യം. കൊറ്റനാടനിൽ, ഓലിയോറെസിൻ 17 ശതമാനമെങ്കിൽ ഐമ്പിരിയനിൽ അത് 15.7 ശതമാനമാണ്.
തിരിപിടിത്തം
കുരുമുളകിന്റെ ഒരേ പൂങ്കുലയിൽ (തിരിയിൽ) തന്നെ ആൺപൂവും പെൺപൂവും കാണാം. തിരുവാതിര ഞാറ്റുവേലക്കാലമാകുന്നതിനു മുൻപു കുരുമുളക് തിരിയിട്ടു തുടങ്ങണം. ആ സമയത്തു പെയ്യുന്ന മഴയിലാണ് പരാഗണം നടക്കുന്നത്. പരാഗണവേളയിൽ മഴ പെയ്ത് തിരിയിലൂടെ ഒഴുകിയിറങ്ങിയാൽ നല്ല വിളവ് ഉറപ്പ്.
പ്രവർധനം
കുരുമുളകിനു നാലുതരം വള്ളികളുണ്ട്. നേരെ മുകളി ലേക്കു കയറിപ്പോകുന്ന കേറുതല (Top shoot), കേറുതലയിൽനിന്നു വശങ്ങളിലേക്കു പൊട്ടുന്ന പാർശ്വവള്ളികൾ (മണി പിടിക്കുന്ന ഇവയാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കാൻ എടുക്കുന്നത്), ചുവട്ടിൽനിന്നു പൊട്ടി തറയിൽ പടരാൻ പ്രവണതയുള്ള ചെന്തലകൾ (പുതിയ തൈകൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം), പിന്നെ നല്ല വളർച്ചയെത്തിക്കഴിഞ്ഞു താഴേക്കു തൂങ്ങിക്കിടക്കുന്ന ഞാലിവള്ളികൾ ഇവ കൊണ്ട് ഒരു ഗുണവുമില്ല. മുറിച്ചു കളയണം. തൈകൾ ഉണ്ടാക്കാൻ എടുക്കരുത്.
Denne historien er fra November 01, 2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 01, 2024-utgaven av KARSHAKASREE.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

മുട്ടക്കോഴി: മുടങ്ങാതെ വരുമാനം
നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്

ബംപർ അടിച്ചു കൃഷിയിലും
ലോട്ടറി സമ്മാനത്തുക കൃഷിയിൽ മുടക്കിയ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം അതിന്റെ അഞ്ചിരട്ടി

നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ
സനുവിന് നേട്ടം ഫെസന്റ്

കരുത്തൻ കങ്കൽ
തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

അരുമലോകം ഉണരുന്നു വിപണിയും സജീവം
വളർച്ചയുടെ വഴിയേ വീണ്ടും

പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.

പ്ലാവുകൃഷിക്കും പവൻമാറ്റ്
മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ
കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്