
കൊച്ചുകുട്ടിക്ക് പുതിയൊരു കളിപ്പാട്ടം കിട്ടുമ്പോൾ തോന്നുന്ന അതേ വിസ്മയം. കുറ്റ്യാടിക്കടുത്ത് കാക്കുനിയിലെ ശ്രീജേഷിന്റെയും രാഗിയുടെയും വീടിന്റെ പടികയറുന്ന ആരുമത് ഒരിക്കൽക്കൂടി അനുഭവിച്ചറിയും കളിപ്പാട്ടങ്ങളും ഓടും അടുക്കി നിർമിച്ച ഭിത്തി, മേൽക്കൂരയ്ക്കുള്ളിലൂടെ തല പുറത്തേക്കിട്ടു വളരുന്ന മരങ്ങൾ, വീടിനുള്ളിലൂടെ ഒഴുകുന്ന നീർച്ചാൽ... വിസ്മയങ്ങളുടെ കലവറയാണ് കൺമുന്നിൽ. സമകാലിക വാസ്തു കലയ്ക്ക് വേറിട്ട ഭാവുകത്വം പകർന്ന ആർക്കിടെക്ട് വിനു ദാനിയേലാണ് ശിൽപി.
ഭൂമിക്ക് ഭാരമാകാത്തൊരു വീടു വേണം
മണ്ണിനോടും മരങ്ങളോടും പെരുത്തിഷ്ടമുള്ളവരാണ് വീട്ടുകാർ. തറവാടിനോട് ചേർന്നുള്ള സ്ഥലത്ത് ഭൂമിക്കു ഭാരമാകാത്ത രീതിയിലൊരു വീടു വേണം എന്ന ആഗ്രഹം കുറേ നാളായി മനസ്സിലുള്ളതാണ്. വെട്ടുകല്ല്, മുള, മൺകട്ട എന്നിവകൊണ്ടുള്ള വീടിനെപ്പറ്റി ആലോചിച്ചെങ്കിലും അതു പോരാ എന്നൊരു തോന്നൽ. ഭൂമിയെ തെല്ലും ഉപദ്രവിക്കാതെ, ചെറിയൊരളവിലെങ്കിലും ആശ്വാസം പകരുന്ന രീതിയിലൊരു വീട് മതി എന്നായിരുന്നു ചിന്ത. ഒരുപാടുനാളത്തെ കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിലാണ് ആർക്കിടെക്ട് വിനു ദാനിയേലിനെ പരിചയപ്പെടുന്നത്. പത്തനംതിട്ടയിലെ ബിജു മാത്യുവിന്റെ വീട്ടിൽ താമസിക്കാനിടവന്ന സുഹൃത്താണ് ആ വീട് ഡിസൈൻ ചെയ്ത വിനുവിനെപ്പറ്റി പറയുന്നത്.
വിനുവുമായുള്ള കൂടിക്കാഴ്ചയിലും വീട്ടുകാർ പറഞ്ഞത് മുറികളുടെ വലുപ്പത്തെയോ വേണ്ട സൗകര്യങ്ങളെപ്പറ്റിയോ ആയിരുന്നില്ല. ഊർജ ഉപയോഗം പരമാവധി കുറച്ച്, സ്ഥലത്തിന്റെ തട്ടുതട്ടായുള്ള ഘടനയ്ക്കും അവിടെയുള്ള മരങ്ങൾക്കും ഉപദ്രവമൊന്നും വരുത്താതെ വീട് നിർമിക്കുന്നതിനെപ്പറ്റിയായിരുന്നു അധികം സംസാരവും.
ഏറ്റവും പരിസ്ഥിതി സൗഹാർദമായ നിർമാണവസ്തു മണ്ണാണെങ്കിലും മണ്ണിൽ കുന്നുകൂടുന്ന പലതരം വേസ്റ്റിനെ കൂടി അഭിസംബോധന ചെയ്യാതെ സുസ്ഥിര ശൈലിയിലുള്ള നിർമാണം സാധ്യമല്ലെന്ന വിനുവിന്റെ കാഴ്ചപ്പാട് വീട്ടുകാർക്കും സ്വീകാര്യമായി. മണ്ണിനെ മലിനമാക്കുന്ന വസ്തുക്കളെ പുനരുപയോഗിക്കുന്ന വീട് എന്ന നിലയിലായി പിന്നീടുള്ള അന്വേഷണം.
കാലിൽ തടഞ്ഞ ലെഗോ ബ്ലോക്ക്
Diese Geschichte stammt aus der April 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

കണ്ണിനാനന്ദം കോയ് പോണ്ട്
പൂന്തോട്ട സൗന്ദര്യവും അലങ്കാരമത്സ്യങ്ങളും ഒരുമിച്ച് ചേരുന്ന കോയ് പോണ്ട് പുതിയ തരംഗമാണ്

ചില്ലുകൊട്ടാരം ആർക്കിടെക്ട് തോമസ് ഏബ്രഹാം
കിടപ്പുമുറിക്ക് അടക്കം ഗ്ലാസ് ഭിത്തികളുള്ള ബെംഗളൂരുവിലെ \"ക്രിസ്റ്റൽ ഹാൾ എന്ന വീടിന്റെ വിശേഷങ്ങൾ...

പ്രശാന്തസുന്ദരം ഈ അകത്തളം
ആർഭാടമല്ല, ലാളിത്വവും വിശാലമായ ഇടങ്ങളുമാണ് അഭിനേത്രി മഞ്ജു പിള്ളയുടെ ഫ്ലാറ്റിന്റെ ആകർഷണം

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി
ഒന്നു മനസ്സു വച്ചാൽ നാം പണിയുന്ന വീടുകളും കെട്ടിടങ്ങളും ഗ്രീൻ ബിൽഡിങ് ആക്കി മാറ്റാവുന്നതേയുള്ളൂ

ഭിത്തിക്ക് പച്ചത്തിളക്കം
മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി എ. പി. ഷംസുദ്ദീന്റെ വീട്ടിലെ കോർട്യാർഡിന്റെ അഴകാണ് ഈ വെർട്ടിക്കൽ ഗാർഡൻ

675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്

പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്