
അന്നും ഇന്നും ചരിത്രത്തിനൊപ്പമാണ് ആലുംമൂട്ടിൽ മേടയുടെ സഞ്ചാരം. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വകാര്യ കെട്ടിടം, ആദ്യമായി കാർ വാങ്ങിയ വീട്, ഏറ്റവും വലിയ നികുതിദായകരുടെ തറവാട്... പ്രൗഢിയുടെ കഥകൾക്കൊടുവിൽ ഇപ്പോൾ ഇതാ അപൂർവതയുടെ പുതിയ ഒരു അധ്യായം "ആലുംമൂട്ടിൽ മേട പുനർജനിച്ചിരിക്കുന്നു!' ഹരിപ്പാടിനടുത്ത് മുട്ടത്ത് പഴയ മേട നിന്നിരുന്ന അതേ സ്ഥലത്ത്, അതേ വലുപ്പത്തിലും രൂപത്തിലുമാ ണ് മേട പുനർനിർമിച്ചിരിക്കുന്നത്. പഴയ മേടയുടെ നിർമാണവസ്തുക്കളിൽ പകുതിയോളം പുനരുപയോഗിച്ചു. തടിയെങ്കിൽതടി, കല്ലെങ്കിൽ കല്ല്... അങ്ങനെ പണ്ട് എന്തായിരുന്നോ അത് തന്നെ പുതിയതായി ഉപയോഗിച്ചായിരുന്നു പുനർനിർമാണം. രണ്ടര വർഷം മുൻപ് ആരംഭിച്ച ജോലികൾ ജൂലൈയിൽ പൂർത്തിയായി. മേടയ്ക്കൊപ്പം ഉണ്ടായിരുന്ന നാലുകെട്ടിന്റെയും പത്തായപ്പുരയുടെയും നവീകരണം നടന്നുകൊണ്ടിരിക്കുന്നു. പത്തു കോടി രൂപയോളമാണ് ഇതുവരെയുള്ള ചെലവ്. കേരളചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു പുനർനിർമാണം
ചരിത്ര സാക്ഷി; നൂറ്റാണ്ടിന്റെ പഴക്കം
തിരുവിതാംകൂർ രാജാക്കന്മാർ ചാന്നാർ' പദവി നൽകി ആദരിച്ച ഈഴവ കുടുംബമാണ് ആലുംമൂട്ടിൽ. ഇവിടെ നിന്നാണ് രാജാവിന് സൈനികരെയും പടക്കോപ്പുകളെയും നൽകിയിരുന്നത്. കായംകുളം, കാർത്തികപ്പള്ളി കമ്പോളങ്ങളുടെ പൂർണമായ നിയന്ത്രണം ഇവർക്കായിരുന്നു. ആലുംമൂട്ടിൽ തറവാട്ടിലെ ഏറ്റവും പ്രതാപശാലിയായ കാരണവർ കൊച്ചുകുഞ്ഞ് ചാന്നാരുടെ കാലത്താണ് മേട പണികഴിപ്പിക്കുന്നത്. 1904 -ൽ തുടങ്ങിയ നിർ മാണം 1906- ൽ പൂർത്തിയായി.
മൂന്നുനിലയായിരുന്നു മേട. അതിഥികളെ സ്വീകരിച്ച് സൽക്കരിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മൂ ന്ന് മുറികളും വലിയ ഹാളും താഴത്തെ നിലയിലും രണ്ട് മുറിയും ഹാളും രണ്ടാം നിലയിലുമുണ്ടായിരുന്നു. 6600 ചതുരശ്രയടിയായിരുന്നു ഈ രണ്ട് നിലകളുടെ മാത്രം വിസ്തീർണം. മേടയോട് ചേർന്ന നാലുകെട്ടിലായിരുന്നു കുടുംബാംഗങ്ങളുടെ താമസം. അതുകാരണം മേടയിൽ അടുക്കള ഉണ്ടായിരുന്നില്ല.
ഭരണകർത്താക്കളും വ്യാപാരികളും മേടയിലെ നിത്യസന്ദർശകരായിരുന്നു. ശ്രീനാരായണഗുരു പലവട്ടം മേടയിൽ താമസിച്ചിട്ടുണ്ട്. ആലുംമൂട്ടിൽ കുടുംബാംഗമായ ടി. കെ. മാധവൻ എ സ്എൻഡിപി യോഗം സംഘടനാ സെക്രട്ടറി ആയിരുന്നപ്പോൾ മേടയിലെ ഒരു മുറിയാണ് ഓഫിസ് ആയി ഉപയോഗിച്ചിരുന്നത്.
ചെട്ടിനാട് ശൈലിയുടെ ഭംഗി
Diese Geschichte stammt aus der September 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2024-Ausgabe von Vanitha Veedu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

കണ്ണിനാനന്ദം കോയ് പോണ്ട്
പൂന്തോട്ട സൗന്ദര്യവും അലങ്കാരമത്സ്യങ്ങളും ഒരുമിച്ച് ചേരുന്ന കോയ് പോണ്ട് പുതിയ തരംഗമാണ്

ചില്ലുകൊട്ടാരം ആർക്കിടെക്ട് തോമസ് ഏബ്രഹാം
കിടപ്പുമുറിക്ക് അടക്കം ഗ്ലാസ് ഭിത്തികളുള്ള ബെംഗളൂരുവിലെ \"ക്രിസ്റ്റൽ ഹാൾ എന്ന വീടിന്റെ വിശേഷങ്ങൾ...

പ്രശാന്തസുന്ദരം ഈ അകത്തളം
ആർഭാടമല്ല, ലാളിത്വവും വിശാലമായ ഇടങ്ങളുമാണ് അഭിനേത്രി മഞ്ജു പിള്ളയുടെ ഫ്ലാറ്റിന്റെ ആകർഷണം

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി
ഒന്നു മനസ്സു വച്ചാൽ നാം പണിയുന്ന വീടുകളും കെട്ടിടങ്ങളും ഗ്രീൻ ബിൽഡിങ് ആക്കി മാറ്റാവുന്നതേയുള്ളൂ

ഭിത്തിക്ക് പച്ചത്തിളക്കം
മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി എ. പി. ഷംസുദ്ദീന്റെ വീട്ടിലെ കോർട്യാർഡിന്റെ അഴകാണ് ഈ വെർട്ടിക്കൽ ഗാർഡൻ

675 sq.ft വീട്
വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്

പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്