മോദി ഗാരന്റി പങ്കാളിത്ത പെൻഷൻ പദ്ധതിയിലും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് എൻപിഎസിൽ ഉൾപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപേ ജീവനക്കാർക്ക് ഉറപ്പുള്ള പെൻഷൻ പദ്ധതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ, പങ്കാളിത്ത പെൻഷനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ടി.വി.സോമനാഥൻ സമിതി ശുപാർശകൾ സമർപ്പിച്ചപ്പോഴേക്കും തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചിരുന്നു. ഇപ്പോളിതാ, ഇതിലെ ഗാരന്റീഡ് പെൻഷൻ ശുപാർശ അംഗീകരിക്കാനുള്ള ആലോചനയിലാണ് കേന്ദ്രസർക്കാർ. ഉടൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇനിയൊരു തിരിച്ചുപോക്കില്ല
പഴയ പെൻഷൻ പദ്ധതിയിലേക്കു തിരിച്ചുപോകാതെ എൻപിഎസ് ആനുകൂല്യങ്ങൾ വർധിപ്പിക്കാനാണ് 2023 മാർച്ചിൽ സോമനാഥൻ കമ്മിഷനെ ചുമതലപ്പെടുത്തിയത്. 50% പെൻഷൻ ഉറപ്പാക്കുന്ന പരിഷ്കരണത്തിനാണ് ശുപാർശയെന്നറിയുന്നു. ആന്ധ്രാ സർക്കാർ നടപ്പിലാക്കിയ ഉറപ്പായ പെൻഷൻ പദ്ധതിയുടെ മാതൃകയാണു സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യവും ഇതുതന്നെയായിരുന്നു. ചില സംസ്ഥാന ഉപതിരഞ്ഞെടുപ്പുകളിലും കേന്ദ്ര തിരഞ്ഞെടുപ്പിലും ഭരണകക്ഷിക്കു നേരിട്ട തിരിച്ചടിയും മാറിചിന്തിക്കാൻ സർക്കാരിനു പ്രേരകമായിട്ടുണ്ട്.
ആന്വിറ്റികളിലെ നേട്ടം തുച്ഛം
കുറഞ്ഞ സേവനകാലം മാത്രമുള്ളവർക്ക് എൻപിഎസിലെ ആന്വിറ്റികളിൽനിന്നു കിട്ടുന്ന പെൻഷൻ തുച്ഛമാണ്. വയസ്സുകാലത്തു നിത്യ ച്ചെലവിനുപോലും തികയില്ലെന്നത് പദ്ധതിയോടുള്ള കടുത്ത എതിർപ്പിനും കാരണമായി. ഇതേത്തുടർന്ന് പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പഴയതിലേക്കു തിരിച്ചുപോക്കും നടത്തി.
എന്താണ് ആന്ധ്രാമോഡൽ
സേവനവർഷവും അതിനിടയിലുള്ള പിൻവലിക്കലുകളും പരിഗണിച്ച് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 40-50% വരെ പെൻഷൻ നൽകുന്നതാണ് ആന്ധ്രാപ്രദേശ് ഗാരന്റീഡ് പെൻഷൻ സിസ്റ്റം (APGPS). ജീവനക്കാരന്റെ കാലശേഷം പങ്കാളിക്ക് ഗാരന്റീഡ് തുകയുടെ 60% പെൻഷൻ നൽകും.
This story is from the July 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.
തിണ്ണമിടുക്ക് പോരാ, മിടുക്കന്മാർ തിണ്ണ വിടും
ഇവിടെ കംഫർട്ട് ലവലാണു പ്രശ്നം. തലമുറകളായി ചെയ്യുന്നത് മാറിയ്യാൻ ശ്രമിക്കുന്നില്ല. അഥവാ ഉള്ളത് വലുതാക്കാൻ ശ്രമിക്കുന്നില്ല.
വീട്, മക്കളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ഇവയ്ക്കായി എങ്ങനെ നിക്ഷേപിക്കണം?
2 ലക്ഷം രൂപ മാസശമ്പളക്കാരൻ ചോദിക്കുന്നു
വെയറീസ് യുവർ ഇൻവെസ്റ്റ്മെന്റ്
വരുമാനത്തിന്റെ 30 ശതമാനമെങ്കിലും ചിട്ടയായി നിക്ഷേപിക്കുക. താൻ പാതി, ദൈവം പാതി' എന്നല്ലേ. ഇത്രയും നിങ്ങൾ ചെയ്താൽ ബാക്കി വിപണിയും സമ്പദ്വ്യവസ്ഥയും നിങ്ങൾക്കായി ചെയ്തു നൽകും.
പങ്കാളിത്തങ്ങളിലെ ചതിക്കുഴികൾ
മറ്റ് ആൾക്കാരുടെ നിയന്ത്രണത്തിലുള്ള ബിസിനസിൽ പണം മുടക്കിയാൽ ചിലപ്പോൾ ചിത്തപ്പേരും നഷ്ടവുമാവും ഫലം.
ഓഹരി, കടപത്രം, സ്വർണം, ഭൂമി എല്ലാത്തിലും ഒന്നിച്ചു നിക്ഷേപിക്കാം
വൈവിധ്യവൽക്കരണംവഴി താരതമ്യേന കുറഞ്ഞ റിസ്കിൽ മികച്ച നേട്ടം നൽകാൻ കെൽപുള്ളവയാണ് മൾട്ടി അസറ്റ് ഫണ്ടുകൾ.