സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് ഉടൻ അവസാനിപ്പിക്കുമോ? ലക്ഷക്കണക്കിനു പേർ ഇപ്പോൾ ആശങ്കയിലാണ്. സർക്കാരിനും ജനങ്ങൾക്കും വേണ്ടി ഇപ്പോൾ ജോലി ചെയ്യുന്നവരെയും വർഷങ്ങളോളം പണിയെടുത്ത് ജീവിതസായാഹ്നത്തിലെത്തിയവരെയും സർക്കാർ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടില്ലെന്ന് ഇവരിൽ ഭൂരിഭാഗംപേരും പ്രതീക്ഷിക്കുന്നു. അതേസമയം 2025 ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കാനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ജീവനക്കാർക്കുള്ള കടുത്ത അസംതൃപ്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടി യായെന്ന തിരിച്ചറിവിൽ സർക്കാർ ഇനി കാര്യങ്ങൾ വേഗത്തിലാക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
പരാതിപ്രളയത്തിന്റെ രണ്ടു വർഷം
ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തോളം ഉപഭോക്താക്കളുമായി 2022 ജൂലൈയിൽ ആരംഭിച്ച മെഡിസെപ്പ് പദ്ധതിയിൽ പരാതി ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. തുടക്കത്തിലെ ബാലാരിഷ്ടത മാത്രമാണ് അതെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. പക്ഷേ, രണ്ടു വയസ്സു കഴിഞ്ഞിട്ടും പരാതിപ്പെരുമഴ നിലച്ചില്ലെന്നു മാത്രമല്ല വൻതോതിൽ കൂടുകയുമാണ്.
ആശുപത്രികളുടെ തീവെട്ടിക്കൊള്ള, മെച്ചപ്പെട്ട ആശുപത്രികൾ ലിസ്റ്റിലില്ല, ആശുപ്രതികൾ വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നില്ല, എല്ലാ അസുഖങ്ങൾക്കും ചികിത്സ നൽകുന്നില്ല, ബിൽ പെരുപ്പിച്ചു കാണിച്ചു പിഴിയുന്നു, ക്ലെയിം അനുവദിക്കാൻ കാലതാമസം എടുക്കുന്നു...എന്നിങ്ങനെ പരാതികൾ പലതാണ് കാഷ്‌ലെസ്സ് പദ്ധതിയാണെങ്കിലും ഈ സൗകര്യം ഇപ്പോൾ കടലാസിൽ മാത്രമാണത്രേ. മിക്ക ആശുപത്രികളും കാഷ്‌ലെസ്സ് ചികിത്സ അനുവദിക്കുന്നില്ല. ബിൽ തുക കൂട്ടി കൊള്ളയടിക്കുന്ന ആശുപത്രികൾക്കെതിരെ നടപടികളില്ലെന്നും പദ്ധതി പൊളിക്കാൻ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ രംഗത്തുണ്ടെന്നും ആരോപണമുണ്ട്.
കമ്പനിക്ക് നഷ്ടക്കച്ചവടം
This story is from the August 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01,2024 edition of SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.