
മൂന്നു പതിറ്റാണ്ടിനപ്പുറം കോഴിക്കോട് മെഡിക്കൽ കോളജിന്റെ അകത്തളത്തിൽ വിരിഞ്ഞ സ്വപ്നമാണ് ഇന്ന് കേരളത്തിൽ പടർന്നു പന്തലിച്ച സാന്ത്വന പരിചരണ പ്രസ്ഥാനം. സാന്ത്വന പരിചരണത്തിന് ലോകത്ത് പല മാതൃകകളുമുണ്ടെങ്കിലും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിനനുസൃതമായി വികസിച്ച ഈ സംവിധാനം ലോകത്തുതന്നെ വേറിട്ടതാണ്.
മാറാവ്യാധികൾ പിടിപെട്ട് വേദന തിന്നുകഴിയുന്ന രോഗികൾക്ക് എങ്ങനെ സാന്ത്വനമേകാനാകുമെന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഏതാനും ഡോക്ടർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആലോചനയുടെ പര്യവസാനമായാണ് കേരളത്തിലെ ആദ്യത്തെ പാലിയേറ്റിവ് സംവിധാനം രൂപപ്പെടുന്നത്.
1993 സെപ്റ്റംബറിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) എന്ന കൂട്ടായ്മ രൂപവത്കരി പ്രവർത്തനം ആരംഭിക്കുമ്പോൾ ഒരു ചരിത്ര ദൗത്യത്തിനായിരുന്നു അവിടെ തുടക്കം കുറിക്കപ്പെട്ടത്. വേദന തിന്നു മാത്രം ശിഷ്ടജീവിതം മുന്നോട്ടു പോകേണ്ടിയിരുന്ന രോഗികൾക്ക് സാന്ത്വനവും ആശ്വാസവും നൽകുന്നതോടൊപ്പം കിടപ്പു രോഗീ പരിചരണത്തിൽ നിർണായക വഴിത്തിരിവായി മാറി ആ കൂട്ടായ്മയുടെ പ്രവർത്തനം.'കാലിക്കറ്റ് മോഡൽ' എന്ന പേ രിൽ സാന്ത്വന പരിചരണ രംഗത്ത് അന്തർദേശീയ തലത്തിൽ തന്നെ ആ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. അന്ന് അതിനുനേതൃത്വം നൽകിയവരിലൊരാളും ഇന്നും ഈ രംഗത്ത് ശ്രദ്ധേയ സാന്നിധ്യവുമാണ് ഡോ. സുരേഷ് കുമാർ. ലോകാരോഗ്യസംഘടനയുടെ പാലിയേറ്റിവ് പരിചരണ മാതൃക കേന്ദ്രം ഡയറക്ടറും കോഴിക്കോട് മെഡിക്കൽ കോളജ് പാലിയേറ്റിവ് മെഡിസിന്റെ ഭാഗമായി 30 വർഷമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു. പാലിയേറ്റിവ് കെയറിലൂടെ വളർന്ന കേരളത്തെ കുറിച്ച്, മലയാളികൾ വളർത്തിയ കെയറിനെ കുറിച്ച് മനസ്സുതുറക്കുകയാണ് ഡോക്ടർ...
കോഴിക്കോട്ടെ തുടക്കം
1993ലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി (പി.പി.സി.എസ്) നിലവിൽ വരുന്നത്. 80കളുടെ തുടക്കത്തിൽ തന്നെ തിരുവനന്തപുരം ആർ.സി.സിയിലും തൃശൂരിലെ അമലയിലും വൈക്കം തലയോലപ്പറമ്പിലും ശ്രമം ഉണ്ടായിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...