ജോഷി, മലയാള പോപ്പുലർ സിനിമയുടെ നാലര പതിറ്റാണ്ട് അടയാളപ്പെടുത്തിയ രണ്ടക്ഷരങ്ങൾ. ജോഷിയുടെ പേരിൽ അടുക്കിവെച്ച സിനിമകൾ ഓർമകളുടെ അലമാരകളിൽ നിന്ന് വലിച്ചെടുത്ത് മലയാളി ഇന്നും കാണുന്നു. അദ്ദേഹത്തിന്റെ കൂടെ പണിയെടുത്തവരും ശിഷ്യന്മാരായി വന്ന വരും വരെ ഔട്ട്ഡേറ്റഡായി. പക്ഷേ, ജോഷി അടുത്ത പടത്തിനായി കാമറ വെച്ചുകഴിഞ്ഞു. കേരളത്തിലെ ഏത് മൂലയിലെ തിയറ്ററിലും സ്ക്രീനിൽ 'സംവിധാനം ജോഷി' എന്ന് തെളിയുമ്പോൾ ഒരു കൈയടിയെങ്കിലും ഉയരും.
ആ രണ്ടക്ഷരങ്ങൾ ഏത് തലമുറയിലെ മലയാളിക്കും തിരിച്ചറിയാവുന്ന ഒരു ബ്രാൻഡാണ്. പക്ഷേ, രണ്ടക്ഷരങ്ങൾക്കും നരവീണ താടിയിലുള്ള ചിത്രങ്ങൾക്കും പുറത്ത് എവിടെയും അയാളില്ല. യൂട്യൂബിൽ പോലും ആ പേര് സെർച് ചെയ്താൽ കാര്യമായൊന്നും കാണില്ല. സിനിമകളിൽ കാമറക്ക് പിറകിൽ നിന്നയാൾ ജീവിതത്തിലും അങ്ങനെത്തന്നെയാണ്.
തലമുറകളുടെ തലവൻ
ആരാണ് ജോഷി? അതൊരിക്കലും നേർരേഖയിൽ പോകുന്ന രണ്ടക്ഷരങ്ങളല്ല. ഇന്നും അത്ഭുതമായി കൊണ്ടാടുന്ന 'ന്യൂഡൽഹി മുതൽ സമൂഹ മാധ്യമങ്ങളിൽ പിള്ളേർ വലിച്ചുകീറുന്ന 'സലാം കാശ്മീർ വരെയുള്ള പല അറ്റങ്ങളിലാണ് അയാൾ. സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ 70കളിലെ വസന്തങ്ങൾക്ക് അയാൾ ജയന് ഹിറ്റ് നൽകിയവനോ അതല്ലെങ്കിൽ കുടും ബചിത്രങ്ങളുടെ സംവിധായകനോ ആണ്. മമ്മൂട്ടി-കുട്ടി പെട്ടി എന്ന പേരിൽ ആഘോഷിക്കുകയും പരിഹസിക്കുകയും ചെയ്ത ചിത്രങ്ങളുടെ സംവിധായകൻ.
'80കളുടെ മധ്യത്തിലാണ് ജോഷിയോട് കഥ പറയാൻ കുറവിലങ്ങാട്ടുകാരനായ ഡെന്നീസ് ജോസഫ് എത്തുന്നത്. പിന്നീടതൊരു രസക്കൂട്ടായി. ജോഷി-ഡെന്നീസ് ജോസഫ് എന്ന് ഒരുമിച്ച് തെളിഞ്ഞപ്പോഴെല്ലാം മലയാളികൾ അതിരാവിലെ തിയറ്ററുകൾക്ക് പുറത്ത് വരിനിന്നു. "ശ്യാമ'യും 'ന്യൂ ഡൽഹി'യും 'സംഘ'വും 'നായർ സാബു'മെല്ലാം കച്ചവട സിനിമകൾക്കിടയിൽ ഗുണമേന്മ കൊണ്ടുകൂടി അടയാളപ്പെടുത്തി. 80കളിൽ കലൂർ ഡെന്നീസ്-ഡെന്നീസ് ജോസഫ് എന്നീ രണ്ട് ഡെന്നീസുമാർക്കൊപ്പമായിരുന്നു ജോഷി.
This story is from the July 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...
ഞാൻ തുടങ്ങിയിട്ടേയുള്ളൂ....
ബിനു പപ്പുവിന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. അഭിനയത്തിലേക്ക് വഴിമാറിയ ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
ഇരുളകലട്ടെ ഉരുൾവഴികളിൽ
ദുരന്തമുഖത്ത് താങ്ങായതുപോലെ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങളിൽ ഇനിയുമൊരുപാടു നാൾ നമ്മൾ കരുണപുഴയായി ഒഴുകിയേ തീരൂ...
മനുഷ്യരെന്ന മനോഹര പൂക്കളം
തണൽമരങ്ങളുടെ കൂട്ടായ്മ ആത്മീയ അനുഭൂതി പകരുന്ന കാടുകൾ സൃഷ്ടിക്കുന്നതു പോലെ നല്ല മനുഷ്യരുടെ കൂട്ടായ്മ നാടിനെ നന്മകളിലേക്ക് വഴിനടത്തുന്നു