
ആരായിരിക്കും ഈ മണ്ണിൽ കാലുകുത്തിയ ആദ്യത്തെ മലയാളി?' “ആരായിരുന്നാലും നാടുകാണാൻ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നിൽക്കുന്ന പെങ്ങന്മാരുമുള്ള ആരെങ്കിലുമായിരിക്കും -മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്റെ കഥ പറഞ്ഞ 'പത്തേമാരി' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണനും ശ്രീനിവാസൻ അവതരിപ്പിച്ച മൊയ്തീനും തമ്മിലുള്ള സംഭാഷണമാണിത്. കൃഷി ചെയ്യാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ ഒരിടത്ത് താമസിക്കാൻ തുടങ്ങിയെങ്കിലും കുടിയേറ്റത്തിനും ദേശാടനത്തിനും മനുഷ്യ ചരിത്ര ത്തോളംതന്നെ പഴക്കമുണ്ട്.
തൊഴിൽ തേടി മലയാളി ഗൾഫ് രാജ്യങ്ങളിലേക്ക് ചേക്കേറിയത് ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്നാണ്.
കാലക്രമേണ ഗൾഫ് കുടിയേറ്റം കുറഞ്ഞുവരാൻ തുടങ്ങി. പിന്നീട് നാം കണ്ടത് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ട്രേലിയയിലേക്കുമൊക്കെയുള്ള യുവതലമുറയുടെ കുടിയേറ്റം ശക്തിപ്പെടുന്നതാണ്. പ്രധാനമായും വിദ്യാഭ്യാസത്തിനാണ് ഈ കുടിയേ റ്റം. അതോടൊപ്പം അവിടെ മെച്ചപ്പെട്ട കരിയറും പൗരത്വവും അവർ സ്വപ്നം കാണുന്നു. കോവിഡാനന്തരം വിദ്യാഭ്യാസത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്കുള്ള യുവതല മുറയുടെ കുടിയേറ്റം വർധിക്കുകയാണ്.
മലബാറിലും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ട്രെൻഡിൽ മാറ്റങ്ങളുണ്ട്. മലബാറുകാരെ അപേക്ഷിച്ച് മധ്യ കേരളക്കാരും തെക്കൻ കേരളക്കാരും പതിറ്റാണ്ടുകൾ മുമ്പേ ഗൾഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറാൻ തുടങ്ങി യിട്ടുണ്ട്. എന്നാൽ, തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരാണ് മലബാറിൽ കൂടുതൽ. എന്നാൽ, ഇന്ന് ഗൾഫിതര രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലബാറിലും വർധിക്കുകയാണ്.
കുടിയേറ്റവും മലയാളിയും
കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റം ആരംഭിച്ചിട്ട് നൂറ്റാണ്ടിലേറെയായി. 1950കളിലും 60കളിലും മലയാളി ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിലേക്ക് കുടിയേറിയിരുന്നു. അതിനും മുമ്പാണ് സിലോണിൽ പോയിരുന്നത്. 70കളുടെ മധ്യത്തോടെ കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റം വർധിച്ചു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഗൾഫിൽ അവസരങ്ങൾ കുറഞ്ഞതോടെ ആളുകൾ യു.കെയിലേക്കും ആസ്ട്രേലിയയിലേക്കും കുടിയേറാൻ തുടങ്ങി. അതോടൊപ്പം നല്ലൊരു ശതമാനം പ്രവാസികൾ കേരളത്തിലേക്ക് മടങ്ങി.
This story is from the November-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...