
പ്രശസ്ത ക്ലാർനെറ്റ് വാദകന്റെ മകൻ, ചിത്രകലയിൽ നല്ല വരപാടവം, നാട്ടിൽ ആർട്ട് സ്റ്റുഡിയോ നടത്തിയ പരിചയം. എന്നിട്ടും സൗദി അറേബ്യയിൽ രാജു ഫ്രാൻസിസിനെ കാത്തിരുന്നത് കുതിര ജീവിതമായിരുന്നു. രണ്ടുവർഷം അനുഭവിച്ച ദുരിതത്തിനും കുടിച്ച കണ്ണീരിനും കണക്കില്ല.
നാട്ടിൽ നിറയെ കടമാണ്. കൂടെപ്പിറപ്പുകളെ വിവാഹം കഴിപ്പിച്ചപ്പോൾ ഉള്ള കിടപ്പാടം വിറ്റുപോയി. രോഗാതുരനായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ്. നിത്യജീവിതം കഴിഞ്ഞുപോകണം. നാട്ടിൽ ബോർഡ് എഴുതിയും ചിത്രം വരച്ചും കുറെ നോക്കി, ദൈനംദിന ജീവിത ചിത്രം ഒന്ന് പൂർത്തിയാക്കാൻ. പക്ഷേ, നടന്നില്ല. അതുകൊണ്ടാണ് പലരിൽനിന്ന് കടമായി അരലക്ഷം രൂപ സ്വരൂപിച്ച് ഏജന്റിന് കൊടുത്ത് സൗദിയിലേക്ക് വിസ ഒപ്പിച്ചത്. ബ്രഷും മോഹങ്ങളുമെല്ലാം വീട്ടിൽ വെച്ചിട്ടാണ് വിമാനം കയറിയത്. തൊഴിലാളികളെ വാടകക്ക് കൊടുക്കുന്ന സൗദി കരാറുകാരന്റെ വിസയിലാണ് വന്നത്. 1994ലായിരുന്നു അത്. കൂടെ കുറെയാളുകളുമുണ്ടായിരുന്നു. റിയാദ് നസീമിലെ പൊലീസ് ട്രെയിനിങ് കോളജിലെ കുതിരപ്പടയുടെ ലയത്തിലായിരുന്നു ജോലി. 450 റിയാലായിരുന്നു ശമ്പളം. 50 റിയാൽ ഇഖാമ (റെസിഡന്റ് പെർമിറ്റ്) ഫീസ് കഫീൽ കുറക്കും. ആഹാരത്തിനും മറ്റുമുള്ള ചെലവ് കഴിച്ചാൽ തുച്ഛമായ പണം ബാക്കിയുണ്ടാവും. അതാണ് നാട്ടിലേക്ക് അയക്കുക. അതുപോലും വലിയ ആശ്വാസമായിരുന്നു നാട്ടിൽ കുടുംബത്തിന്.
അതിനിടയിലാണ് അലർജിയും അസുഖങ്ങളും വന്നത്. ഒട്ടും ജോലിയിൽ തുടരാനാവാത്ത സ്ഥിതി. മനസ്സലിഞ്ഞ കോളജ് അധികൃതർ കരാറുകാരനെ വിളിപ്പിച്ച് രാജുവിനെ കൊണ്ടുപോയി ചികിത്സ നൽകി ഭേദമാക്കിയശേഷം വേറെ ജോലിയിലാക്കാൻ നിർദേശിച്ചു. ശരീരമാകെ പഴുത്തുപൊന്തിയും നീരൊലിച്ചും വികൃതമായ സ്ഥിതിയിലായിരുന്നു. കഫീലിന്റെ ഗോഡൗണിലേക്കാണ് കൊണ്ടുപോയത്. ആ സമയത്ത് വിദേശത്ത് യാത്രയിലായിരുന്ന കഫീൽ തിരിച്ചെത്തി. ആശുപത്രിയിൽ കൊണ്ടുപോയി. കുറച്ചുകാലത്തെ ചികിത്സ കൊണ്ട് അസുഖം ഭേദമായി.
പുതിയ ലയത്തിൽ
പുതിയൊരു കുതിരലയത്തിലേക്കാണ് കഫീൽ പിന്നീട് കൊണ്ടുപോയത്. സൗദി മുൻ ഭരണാധികാരി ഖാലിദ് രാജാവിന്റെ മകനും അബഹ മുൻ ഗവർണറും നിലവിൽ രാജാവിന്റെ ഉപദേഷ്ടാക്കളിൽ ഒരാളുമായ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ള റേസിങ് സ്റ്റെബിളിൽ. റേസിങ് കുതിരകളെ പരിപാലിക്കുന്ന സ്ഥലമാണ് സ്റ്റെബിൾ (കുതിരപ്പന്തി). അന്ന് റിയാദിലെ പ്രധാന റേസ്കോഴ് സ് നഗരഹൃദയമായ മലസിലായിരുന്നു.
This story is from the December-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...