ഈ മാസം മൂന്നാം വാരത്തോടെ നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കും. ഒൻപത് ദിവസങ്ങളിലായി നീളുന്ന ഉത്സവ ആഘോഷങ്ങൾ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ്. കുട്ടികൾക്ക് കുരുന്നുപ്രായത്തിൽ നടക്കുന്ന പവിത്രമായ ചടങ്ങാണത്.
വടക്ക് മൂകാംബിക ക്ഷേത്രത്തിലും കേരളത്തിൽ ദക്ഷിണമൂകാംബിക എന്നറിയുന്ന പനച്ചിക്കാട് ക്ഷേത്രത്തിലും നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ധാരാളം കലാപരിപാടികൾ നടക്കും. പാട്ടിലും നൃത്തത്തിലും സംഗീതത്തിലുമൊക്കെ അരങ്ങേറ്റം കുറിക്കുന്നവരുടെ അളവും ഈയവസരത്തിൽ ചെറുതല്ല.
കലാരംഗത്ത് പ്രവർത്തിക്കുന്നവർ ഉത്തര മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തുക പതിവാണ്.
ഇവിടെയിപ്പോൾ അഭിനേത്രികളായ സുമി റാഷിക്കും അങ്കിതയും ഒരുമിച്ചുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ രണ്ടു പേരോടുമായി ചോദിച്ചു.
മൂകാംബിക ക്ഷേത്രത്തിൽ തൊഴാൻ പോയിട്ടുണ്ടോ.
ചോദ്യം കേട്ട് സുമി പറഞ്ഞു.
“ഞാൻ മൂകാംബികയിൽ പോയിട്ടുണ്ട്. ഒരു തവണ മാത്രമേ എനിക്കവിടെ പോകാൻ കഴിഞ്ഞിട്ടുള്ളൂ. ഇനിയും മൂകാംബികയിൽ പോയി പ്രാർത്ഥിക്കണമെന്ന് വളരെ ആഗ്രഹവുമുണ്ട്.
അങ്കിത പറഞ്ഞു.
ഞാൻ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടുണ്ട്. അത് എന്റെ ലൈഫിലെ ബെസ്റ്റ് എക്സ്പീരിയെൻസാണ്. അതായത് ഞാൻ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെങ്കിലും മൂകാംബിക ക്ഷേത്രത്തിലെ കാഴ്ചയും അന്തരീക്ഷവും അനുഭവങ്ങളുമെല്ലാം വളരെ പ്രത്യേകതയുള്ളതാണ്. ഭയങ്കര പോസിറ്റീവിറ്റിയുള്ള ഒരു അമ്പലം തന്നെയാണിത്. അവിടെ എത്തുന്നതുപോലും ഒരുതരത്തിൽ പറഞ്ഞാൽ ഒരു അഡ്വഞ്ചറസ് ട്രിപ്പാണ്. മൂകാംബികയിൽ ചെന്നതിനുശേഷം ഞാൻ കുടജാദ്രിയിലും പോയി. ആ യാത്രയും എനിക്ക് വിശ്വസിക്കാനാവുന്നില്ല. കാരണം ആ ഉയരത്തിലുള്ള വലിയ മല ഞാൻ ചവിട്ടിക്കയറിയോ എന്ന കാര്യം എനിക്കുതന്നെ അത്ഭുതം തോന്നുന്നുണ്ട്. ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുടജാദ്രിയിൽ പോയി വന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. സർവ്വജ്ഞപീഠം കയറുക എന്നത് എന്റെ ജീവിതത്തിൽ സത്യമായി. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു മൂകാംബികയിൽ പോയി വന്നത്. ഇനി അടുത്തുതന്നെ ഒരിക്കൽക്കൂടി പോകണമെന്ന് ആഗ്രഹിക്കുന്നു.
രണ്ടുപേരോടുമായി ചോദിച്ചു.
ഈശ്വരഭക്തി എങ്ങനെയാണ്.
This story is from the October 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.