
അടുത്തദിവസം ചൊവ്വാഴ്ച (ഏപ്രിൽ 11). രാവിലെ പ്രഭാതഭക്ഷണത്തിനായി റെസ്റ്റോറന്റിൽ പോയി. അവിടെ ധാരാളം മലയാളി വിനോദസഞ്ചാരികളെ കാണാൻ കഴിഞ്ഞു. അവർ തലേന്ന് എത്തിയതാണ്. കേരളത്തിൽ നിന്നും മാത്രമല്ല, പല സ്ഥലങ്ങളിൽ നിന്ന് എത്തിയവരും അക്കൂട്ടത്തിലുണ്ട്. സംസാരത്തിനിടെ അവർക്ക് ഇന്നലെയാണ് ഗൊണ്ടാല് ടിക്കറ്റ് ശരിയായതെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞു.
അക്കാര്യത്തിൽ അതിശയം തോന്നി. പുറത്തു വന്ന് അതിന്റെ കാരണം അന്വേഷിച്ചു. വിനോദ സഞ്ചാരികളുടെ തിരക്കുമൂലം സർക്കാർ ഇരുന്നൂറ്റപത് എക്സ്ട്രാ ടിക്കറ്റ് പോർട്ടൽ കഴിഞ്ഞ ദിവസമാണ് തുറന്നതാണ് അവർക്ക് കാര്യങ്ങൾ ലളിതമാക്കിയത്. കഷ്ടം ഞങ്ങൾ എത്ര മണിക്കൂറോളമാണ് കാത്തിരുന്നത്. ചില യാത്രകൾ ചിലർക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചിലരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. അതിലൊന്നാണിത്. ഞങ്ങൾ കഴിഞ്ഞ ദിവസം വിളിച്ചവരെ വീണ്ടും വിളിച്ചു. അവരും ഇക്കാര്യം അറിഞ്ഞിരുന്നുവത്രേ. പക്ഷേ ടിക്കറ്റ് എടുക്കാൻ മേലധികാരികൾ അവരെ ചുമതലപ്പെടുത്തിയില്ലെന്നാണ് അവർ ന്യായം. ശരിക്കും പറഞ്ഞ അപ്പോൾ ഓർമ്മ വന്നത് "ശുപ്പാണ്ടി' കഥകൾ തന്നെയാണ്. എന്നാൽ അന്ന് സോൻമാർഗ്ഗിലേക്ക് പോകാൻ തയ്യാറായതിനാൽ മറ്റൊന്നും ചിന്തിച്ച് മനസ്സിനെ വിഷമിപ്പിച്ചില്ല. ഗൊണ്ടാല യാത്ര അടുത്തതവണയും ആകാമല്ലോ.
സോൻമാർഗ്ഗ് കൂടുതൽ ഉയരമുള്ള പ്രദേശമാണ്. സോൻമാർഗ്ഗിലേക്ക് പോകുന്ന വഴിയിൽ ധാരാളം സ്ഥലങ്ങളിൽ കാർഗിൽ എന്നെഴുതിയ ബോർഡുകൾ ഉണ്ടായിരുന്നു. യുദ്ധഭൂമിയായ കാർഗിലിനെ പരാമർശിക്കുന്ന വിഷയങ്ങൾ കൗതുകമുയർത്തി. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കാർഗിലിലേക്ക് പോകുന്ന വഴിയാണ് സോൻമാർഗ്ഗ്.
സോൻമാർഗ്ഗിലെ താപനില അവിടെ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കേട്ടിരുന്നു. റോഡു പണികൾ നടക്കുന്ന ഇടുങ്ങിയ പാതകൾ. മലയിലുടെയുള്ള സഞ്ചാരസമയം കുറയ്ക്കാൻ ടണലുകൾ നിർമ്മിക്കുന്നത് കാണാമായിരുന്നു. അവ ശരിയായാൽ ഗതാഗതം കൂടുതൽ സുഗമമാകും. അന്ന് ധാരാളം സഞ്ചാരികൾ സോൻമാർഗ്ഗിനെ ലക്ഷ്യം വച്ച് പോകുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാഹനങ്ങൾ ഓടിക്കുന്നവർ തമ്മിൽ വാക്കുതർക്കങ്ങളും ഉണ്ടായിരുന്നു.
Denne historien er fra February 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?