
നിസ്സാരമെന്ന് തോന്നാവുന്ന ചില യാദൃച്ഛിക സംഭവങ്ങളാണ് പലപ്പോഴും പല വലിയ സംഭവങ്ങൾക്കും കാരണമായി മാറുന്നത്. കൊല്ലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ്കുമാറും ഭാര്യ കേരളാബാങ്കിന്റെ കണ്ണനല്ലൂർ ശാഖാ സീനിയർ മാനേജർ വീണാ ഭരതനും ഒട്ടും നിനച്ചിരിക്കാതെ സാഹസികതയുടെ കൊടുമുടി കയറിയതും അങ്ങനൊരു യാദൃച്ഛികതയുടെ തുടർച്ചയായിട്ടായിരുന്നു.
മകന് ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങുന്നതിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കൊല്ലത്തെ അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കും അത്യാവശ്യം സാഹസികനുമായ ബുള്ളറ്റ് മണിയെക്കാണാൻ പ്രദീപ് കുമാർ ചെല്ലുന്നിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. 68 കഴിഞ്ഞ മണിയും സംഘവും ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു സാഹസിക യാത്രയ്ക്ക് ആലോചന നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. കൊല്ലത്തുനിന്ന് ഏതാണ്ട് 3000 കി.മീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലുള്ള ലഡാക്കിലേക്ക് ബൈക്കിൽ പോകാനുള്ള ആലോചന.
സംസാരമദ്ധ്യേ ആ ബൈക്ക് യാത്രയെക്കുറിച്ച് സൂചിപ്പിച്ച് മണി, കൂടുന്നോ എന്ന് ചോദിച്ചപ്പോൾ വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാതെ, ഒരു പോലീസ് ഓഫീസർ കൂടിയായ പ്രദീപ് കുമാർ പറഞ്ഞു, കൂടാം. ലീവ് ലഭിക്കേണ്ടതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ്, കൂടാം എന്ന് പ്രദീപ് കുമാർ മണിക്ക് വാക്ക് കൊടുത്തത്.
വീട്ടിൽ വന്ന് വിവരം ഭാര്യയോട് പറയുമ്പോൾ, ദൂരക്കൂടുതലും അപകട ചിന്തയുമൊക്കെ വച്ച് അനുകൂലമായ ഒരു മറുപടിയായിരുന്നില്ല. പ്രദീപ്കുമാർ പ്രതീക്ഷിച്ചത്. പക്ഷേ വാമഭാഗത്തു നിന്നും എതിർപ്പൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭർത്താവിന്റെ യാത്രയ്ക്കനുകൂലമായി ഉയർത്തിവീശിയ പച്ചക്കൊടിക്കൊപ്പം ഒന്നുകൂടി ഉയർത്തിവീശി. ഞാനും വരുന്നു.
വിവരം കേട്ട മേലധികാരി 29 ദിവസത്തെ അവധി അനുവദിക്കുക കൂടി ചെയ്തപ്പോൾ പ്രദീപ് വീണാ ദമ്പതികളെ സംബന്ധിച്ചിടത്തളം അതൊരു വലിയ സാഹസിക യാത്രയുടെ നല്ല തുടക്കമായി.
2022 ജൂലൈ 2 ന് കൊല്ലത്ത് പോളയത്തോട്ടിൽ നിന്നും നൗഷാദ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം. കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, മഹാരാ ഷ്ട്ര, മധ്യപ്രദേശ്, യു.പി, ഹരിയാന, പഞ്ചാബ്, ദൽഹി, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങി പതിനാല് സംസ്ഥാനങ്ങൾ താണ്ടി 29 ദിവസത്തെ യാത്ര.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...