
അയൽവീട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ സാബിറ എന്ന സ്കൂൾ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ള് നിർത്താതെ മിടിച്ചു.
സംസ്ഥാന സ്ക്കൂൾ കായികമേളയിൽ പങ്കെടുത്ത്, വിജയം നേടി, ആ വിവരം നേരിട്ടറിയിക്കാനുള്ള സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയെത്തിയതായിരുന്നു സാബിറ. ഞാൻ പോയത് ഊട്ടിയിലേയ്ക്കോ കൊടൈക്കനാലിലേയ്ക്കോ ആയിരുന്നില്ലെന്ന് ആരാണിവരെയൊന്ന് പറഞ്ഞ് മനസ്സിലാക്കുക? സാബിറയ്ക്ക് നൊമ്പരമിറക്കി വെക്കാൻ ഒരു ചെറിയ അത്താണി പോലും എവിടെയും ഉണ്ടായിരുന്നില്ല. അയൽവാസികളുടെ മുനവെച്ച ചോദ്യങ്ങൾക്ക് മുന്നിൽ ആകെ പതറി. നിറഞ്ഞ കണ്ണുകളോടെ, ഉറക്കമില്ലാതെ ആ രാത്രി മുഴുവൻ സാബിറ തള്ളിനീക്കി.
എന്നാൽ ആ വേദനകൾക്കുള്ള ഉത്തരം പിറ്റേദിവസത്തെ പത്രങ്ങളിലുണ്ടായിരുന്നു. കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ, കോഴിക്കോടിന് ഓവർ റോൾ ചാമ്പ്യൻഷിപ്പ് കിട്ടിയ വാർത്തയാണ് ഫോട്ടോകളോടെ പത്രത്താളുകളിൽ അന്ന് നിറഞ്ഞുനിന്നിരുന്നത്.
കോഴിക്കോട്ടെ കായിക പ്രതിഭകൾക്കൊപ്പം പൂനൂർ ഗ്രാമത്തിന്റെ അഭിമാനമായി സാബിറ എന്ന കൊച്ചുമിടുക്കിയും നിൽക്കുന്ന ചിത്രം. തൊട്ടടുത്ത് മറ്റൊരു ഫോട്ടോ. കപ്പുയർത്തി നിൽക്കുന്ന നാല് പെൺകുട്ടികൾ, അതിലൊന്ന് സാബിറയാണ്. റിലേ മത്സരത്തിൽ കോഴിക്കോടിന് വേണ്ടി ഒന്നാംസ്ഥാനം നേടിയ അഭിമാനതാര ങ്ങൾ. കൂടാതെ മറ്റൊരു ചെറിയ ഫോട്ടോയും, ലോംഗ് ജംപിൽ രണ്ടാംസ്ഥാനം നേടിയ സാബിറയുടേത് തന്നെ അതും.
അന്ന് വീടുകളിലൊന്നും ന്യൂസ് പേപ്പറുകൾ സർവ്വസാധാരണമായിട്ടില്ല. അടുത്ത് അലിമാഷുടെ വീട്ടിൽ പേപ്പറുണ്ട്. അവിടെ ഓടിച്ചെന്നാണ് സാബിറ ഈ കാഴ്ചകൾ ഒക്കെയും അനുഭവിച്ചത്.
മാഷുടെ അടുത്തുനിന്നും പേപ്പർ വാങ്ങി സാബിറ അയൽക്കാരെയൊക്കെ ചെന്നുകണ്ടു, അതൊന്ന്ന ന്നായി കാണിച്ചുകൊടുത്തു.
"ഞാൻ ടൂറിനൊന്നുമല്ല സ്ക്കൂളിൽ നിന്നും പോയത്, ഈ മെഡൽ വാങ്ങാനാണ്.
ആ നാളുകളെപ്പറ്റി ഓർക്കുമ്പോൾ, ഇന്നും സാബിറ ടീച്ചറുടെ ഉള്ളിൽ ഒരു കടൽ ഇരമ്പും.... സങ്കടക്കടൽ താണ്ടിയ യാനപാത്രത്തിന്റെ അമരത്തേറി പിന്നിട്ട നാളുകൾ ഓർത്തെടുക്കുകയാണ് ടീച്ചർ.
അപ്രഖ്യാപിത വിലക്കുകളുടെ കാലം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...