
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ പാടശേഖരം... വയലിനാകെ സ്വർണ്ണ വർണ്ണമാക്കുന്ന വിളഞ്ഞു പാകമായ നെൽക്കതിരുകൾ... ഇളങ്കാറ്റിലിളകിയാടുന്ന നെൽച്ചെടികൾക്കിട യിലൂടെ, നടന്നുവരികയാണൊരാൾ...
സാരിക്ക് മുകളിൽ കരിംപച്ച ഓവർകോട്ടണിഞ്ഞ്, കൂടെയൊരു തോർത്തുകൊണ്ട് പുതച്ച്, നെൽക്കതിരുകളെ തലോടി കടന്നുവരുന്ന ഈ വീട്ടമ്മയെ തേടിയാ ണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച കർഷകയ്ക്കുള്ള “കർഷകതിലകം' പുരസ്ക്കാരമെത്തിയത്. പരമ്പരാഗത കാർഷിക അറിവുകൾക്കൊപ്പം, യന്ത്രവൽകൃത സാധ്യതകളും ശാസ്ത്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞതുകൊണ്ടാണ് കണ്ണൂർ പട്ടുവത്തെ കാക്കാമണി വീട്ടിലെ ബിന്ദുവിന് ഈ അപൂർവ്വ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഇതിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ ശ്രമശക്തി അവാർഡ് നേടാനും ഈ വീട്ടമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പൊതുവെ സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന യന്ത്രവൽകൃത കൃഷിരീതിയിൽ, കഴിവ് തെളിയിക്കാൻ കഴിഞ്ഞതാണ് ബിന്ദുവിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഇന്ന് ട്രാക്ടറും, കൊയ്ത്തുമെതിയന്തങ്ങളുമെല്ലാം, സ്വന്തമായി ഓടിച്ചുകൊണ്ട് ബിന്ദു കാർഷിക വിസ്മയങ്ങൾ തീർക്കുന്നു. പൊതുലോകത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാതിരുന്ന ഈ വീട്ടമ്മയിൽ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷകയിലേക്കുള്ള ഈ വളർച്ചയ്ക്ക് പിന്നിൽ ഏറെക്കാലത്തെ കഠിനാദ്ധ്വാനത്തിന്റെ അഭിമാനകരമായ ചിത്രമാണുള്ളത്.
സ്വന്തമായി മുപ്പത് സെന്റ് ഭൂമി മാത്രമുള്ള ബിന്ദുവും ഭർത്താവ് മനോഹരനും ചേർന്ന്, ഇന്ന് അൻപത് ഏക്കറിലധികം ഭൂമി പാട്ടത്തിന് എടുത്ത് കൊണ്ടാണ് വിജയകരമായി കൃഷി ചെയ്തുകൊണ്ടിരുന്നത്. അവരുടെ അധ്വാനമഹത്വത്തിന്റെ നേർക്കാഴ്ച തന്നെയാണിത്.
മണ്ണറിഞ്ഞ് വളർന്ന ബാല്യം
വയൽ ഒരുക്കുന്നതും വിത്തുവിതയ്ക്കുന്നതുമൊക്കെ കണ്ടുവളർന്ന ബാല്യമായിരുന്നു ബിന്ദുവിന്റേത്. അച്ഛൻ കാക്കാമണി ഗോവിന്ദൻ അറിയപ്പെടുന്ന കർഷകനായിരുന്നു. അതു കൊണ്ടുതന്നെ കൃഷിപ്പണികൾ എല്ലാം തൊട്ടടുത്ത് നിന്നുതന്നെ കണ്ടും കേട്ടുമറിയാൻ ചെറുപ്രായത്തിൽ തന്നെ ബിന്ദുവിന് കഴിഞ്ഞിരുന്നു. വയലിലും കരയിലുമെല്ലാം ഏത് വിധത്തിൽ കൃഷി ചെയ്യണമെന്നല്ലാം മനസ്സിലുറച്ചത് അങ്ങനെയാണ്. വിവാഹ ശേഷം ഭർത്താവ് മനോഹരനും എല്ലാവിധത്തിലും ഒപ്പം നിന്നതോടെയാണ് തന്റെ കാർഷിക സ്വപ്നങ്ങളുമായി മുന്നോട്ടുപോകാൻ ബിന്ദുവിന് കഴിഞ്ഞത്.
This story is from the November 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.

ഒരു ക്യാമറാക്കണ്ണിലൂടെ
നല്ലതെല്ലാം നമ്മുടെ ജീവിതത്തിലേയ്ക്ക് പകർത്താൻ ശ്രമിക്കുക.

പൈലോനിഡൽസൈനസ് ലേസർ ചികിത്സ സാദ്ധ്യമോ?
Doctor's Corner

ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽ മത്തായി ബിഗ്സ്ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

വാക്ചാതുര്യവും അറിവും നൽകിയ ജീവിതം
ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ സെലിബ്രിറ്റി ഇന്റർവ്യൂസിലൂടെ അവതാരക എന്ന സ്ഥാനത്ത് നിലയുറപ്പിക്കാൻ മെഹറിന് സാധിച്ചിട്ടുണ്ട്

ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner

കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?