ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്

പഠനസമയത്ത് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ കറങ്ങി നടന്നിരുന്ന ഉഴപ്പനായ ഒരു വിദ്യാർത്ഥി ആയിരുന്നു ഞാൻ. സിനിമ എന്നത് എന്റെ വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. എഴുത്തുകാരി സാറ ജോസഫിന്റെ അനി യന്റെ മകൻ അനൂപ് ഡേവിഡ് ബാല്യം തൊട്ട് എന്റെ കൂട്ടുകാരൻ ആയിരുന്നു. അവനെ നോക്കി, അവന്റെ രീതി പിന്തുടരുക എന്നതായിരുന്നു എന്റെ പതിവ്. അങ്ങനെ ഡിഗ്രിക്കൊപ്പം അവൻ മൾട്ടിമീഡിയ പഠിക്കാൻ പോയപ്പോൾ, അതുകണ്ട് ഞാനും അതേ പഠനത്തിന് ജോയിൻ ചെയ്തു. പഠനം കഴിഞ്ഞു അവൻ അനിമേഷന്റെ മറ്റ് കോഴ്സുകളിലേക്ക് പോയി. ഞാൻ ആഗ്രഹിച്ചിടത്ത് അഡ്മിഷൻ കിട്ടാതെ ആയപ്പോൾ, തൃശൂർ ചേതനയിൽ എഡിറ്റിംഗിന് ചേർന്നു.
സിനിമയിലേക്കുള്ള തുടക്കം ആൽബങ്ങളിലൂടെ...
വീടിനടുത്തുള്ള ജയൻ എന്ന അസ്സോസിയേറ്റ് ഡയറക്ടറാണ് എന്നെ സിനിമയിലേക്ക് ആദ്യമായി കൊണ്ടുവന്നത്. സത്യത്തിൽ ഞാൻ മല യാളം പരിഭാഷ നടത്താനാണ് തമിഴ് സിനിമയിൽ എത്തുന്നത്. പിന്നീട് തമിഴ് സിനിമകളിൽ കിഷോർ എന്നൊരു എഡിറ്ററിനൊപ്പം സഹായിയായി ഒപ്പം കൂടുകയായിരുന്നു. ആദ്യമായി സിനിമയിൽ എഡിറ്റ് ചെയ്തത് ഒരു പാട്ടായിരുന്നു.
അക്കാലത്ത് നിരവധി ആൽബങ്ങളിൽ പ്രവർത്തിച്ച പരിചയം കൊണ്ട്, ആ ടാസ്ക് എനിക്ക് എളുപ്പം ആയിരുന്നു. എഡിറ്റ് ചെയ്ത ഗാനരംഗം കണ്ട് എല്ലാവരും പ്രശംസിച്ചപ്പോൾ, ഒരുപാട് സന്തോഷം തോന്നിയിരുന്നു.
ചെന്നൈ ജീവിതത്തിനിടയിലാണ് മലയാളത്തിൽ നിന്ന് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത "ഗ്രാൻഡ് മാസ്റ്റർ' എന്ന സിനിമയിൽ സ്പോട്ട് എഡിറ്ററായി അവസരം ലഭിക്കുന്നത്. അവിടെ നിന്നാണ് മലയാള സിനിമയിൽ സ്പോട്ട് എഡിറ്റിംഗ് എന്ന സാധ്യത മനസ്സിലാക്കുന്നത്.
ജവാൻ ഓഫ് വെള്ളിമല, ഐ ലവ് മി, കളിമണ്ണ്, മെമ്മറീസ്, നി. കൊ. ഞാ. ചാ, ബാല്യകാലസഖി, സലാം കാശ്മീർ, ചാർളി എന്നിവയാണ് സ്പോട്ട് എഡിറ്റ് ചെയ്ത മറ്റ് സിനിമകൾ. അവസാനമായി സ്പോട്ട് എഡിറ്റിംഗ് ചെയ്ത സിനിമ “എന്ന് നിന്റെ മൊയ്തീൻ' ആണ്. ചാർളിക്ക് വേണ്ടി സ്പോട്ട് ചെയ്യുമ്പോഴാണ് അതിന്റെ മുഴുവൻ എഡിറ്റും ചെയ്തുകൂടെ എന്ന ചോദ്യം എനിക്ക് നേരെ എത്തുന്നത്. ഭാഗ്യമെന്നോ അനുഗ്രഹം എന്നോ പറയട്ടെ, ആ ദൗത്യം ഏറ്റെടുത്തതോടെ കരിയറിന്റെ പുതിയ തലത്തിലേയ്ക്ക് ഞാൻ മാറുകയായിരുന്നു.
സിനിമയിലെ വളർച്ചയിൽ നന്ദി ഉമ്മയോടാണ്
This story is from the March 2025 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2025 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

Something Special Sonia Agarwal
ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്