അവനിയുടെ വെഞ്ഞാറമൂട് ആലന്തറയിലെ വീടിനു മുന്നിൽ ചെറിയൊരു ആമ്പൽ കുളമുണ്ട്. അതിനു ചുറ്റും ഫലവൃക്ഷങ്ങൾ. ചുവപ്പു പരവതാനി എടുത്തെറിഞ്ഞതു പോലെ നിറയെ പഴങ്ങളുമായി റംബൂട്ടാൻ പന്തലിട്ടു പടർത്തിയ പാഷൻ ഫ്രൂട്ട് കുള്ളൻ തെങ്ങുകൾ. പിന്നെയും ധാരാളം ഫലവൃക്ഷങ്ങളും ചെടികളും.
അവനി എസ്. എസ്. എന്ന ഗായികയെ ഇന്ന് മലയാളികൾക്കെല്ലാമറിയാം. കാൻസറെന്ന മാരകരോഗം പിടിപെട്ട് ശബ്ദം നഷ്ടപ്പെട്ടപ്പോൾ പ്രാർഥനയും ആത്മവിശ്വാസവും കൈമുതലാക്കി അതൊക്കെ തിരിച്ചുപിടിച്ച പതിനാറുകാരി. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രോഗകിടക്കയിൽ നിന്നുവന്ന് പാടി പ്രേക്ഷകരുടെ കണ്ണുനനയിച്ച പാട്ടുകാരി. വെഞ്ഞാറമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി.
അച്ഛനും അമ്മയ്ക്കും ഭൂമിയോടുള്ള ഇഷ്ടം കൊണ്ടാണ് മകൾക്ക് അവനി എന്നു പേരിട്ടത്. വെഞ്ഞാറമൂട് ടൗണിൽ തന്നെയായിരുന്നു അവനിയുടെ അച്ഛൻ ശിവപ്രസാദിന്റെയും അമ്മ സതിജയുടെയും വീട് ശിവ പ്രസാദിന് ടൗണിൽ പച്ചക്കറി കടയാണ്. വീട്ടമ്മയാണ് സതിജ. രണ്ടു വയസ്സിലേ പാട്ട് മൂളിത്തുടങ്ങിയ അവനിയുടെ ആദ്യ ഗുരു അമ്മയാണ്. സംഗീതം ശാസ്ത്രീയമായി പഠിച്ചെങ്കിലും സതിജ അത് കരിയറാക്കിയില്ല. അമ്മ പകുതിയിൽ നിർത്തിയ പാട്ട് അവനിയിലൂടെ തുടരുന്നു.
ശ്രുതിഭംഗത്തിൽ തളരാതെ
പ്രാഥമിക സംഗീത പഠനത്തിനുശേഷം വെഞ്ഞാറമൂട് ജീവകലയിലെ ബിന്ദു ഹരിദാസിന്റെ ശിഷ്യയായി. അതിനുശേഷം കിളിമാനൂർ ശിവപ്രസാദാണ് സംഗീതഗുരു. അങ്ങനെ പാട്ട് പോലെ മധുരമായി ജീവിതം മുന്നോട്ട് പോകവെയാണ് രോഗത്തിന്റെ വരവ്. അഞ്ചുവർഷം മുൻപാണ് ഈ സംഭവം. പ്രമുഖ ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോ തുടങ്ങുന്നു. ആദ്യ ഒഡിഷനിൽ പങ്കെടുക്കാൻ പ്രത്യേക പരിശീലനം തുടങ്ങി. പക്ഷേ, അതിനിടയിൽ ചില ബുദ്ധിമുട്ടുകൾ വന്നുതുടങ്ങി. പാടുമ്പോൾ ശ്വാസതടസ്സം. കഴുത്തിലെ ഞരമ്പുകൾ വീർക്കുന്നു. അതു വരെയില്ലാത്ത വേദന. എന്തോ നിസ്സാര പ്രശ്നം എന്നാണ് ആദ്യം കരുതിയത്. തൊട്ടടുത്ത ആശുപത്രികളിൽ ചികിത്സ തേടി.
ആദ്യമാദ്യം ഡോക്ടർമാരും പറഞ്ഞു; “ചെറിയ എതോ അണുബാധയാണെന്ന്. അതിനുള്ള മരുന്നുകളും കഴിച്ചു. പക്ഷേ, അതുകൊണ്ടൊന്നും അസുഖം മാറിയില്ല. ഒടുവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി. പരിശോധനയ്ക്കൊടുവിൽ രോഗത്തിന്റെ ക്രൂരമുഖം തിരിച്ചറിഞ്ഞു. ലിംബോ ബ്ലാസ്റ്റിക് ലിംഫോമ എന്ന കാൻസർ.
വല്യമ്മ തന്ന ധൈര്യം
This story is from the July 23, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 23, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ