നഗരത്തിലെ പ്രശസ്തമായ ഒരു സ്കൂളിന്റെ വാർഷികത്തിന് എന്നെ പ്രഭാഷണത്തിനു ക്ഷണിച്ചിരുന്നു. ചടങ്ങു കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പെൺകുട്ടി അരികിലെത്തി കയ്യിൽ കടന്നു പിടിച്ചു. എന്തോ പറയാനുണ്ട്, എന്നവളുടെ മുഖഭാവത്തിൽ നിന്നെനിക്കു മനസ്സിലായി.
കാഴ്ചയിലും നടപ്പിലും ആ ഒൻപതാം ക്ലാസുകാരി ഒരു തങ്കക്കുടമായിരുന്നു. അതുകൊണ്ടു നമുക്കവളെ തങ്കം എന്നു വിളിക്കാം. ഇപ്പോൾ തിരക്കല്ലേ എന്നെ ഫോണിൽ വിളിക്കൂ...' എന്നു പറഞ്ഞ് തങ്കത്തിന് ഞാൻ മൊബൈൽ നമ്പർ കൊടുത്തു.
കുറച്ചു ദിവസം കഴിഞ്ഞ് തങ്കത്തിന്റെ വിളി വന്നു. വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടി. കോടതിയുടെ നടപടി ക്രമങ്ങളെ കുറിച്ചൊക്കെ നല്ല ധാരണ. തങ്കത്തിന്റെ അച്ഛന് അവളുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വിവാഹശേഷവും അയാൾ ആ ബന്ധം തുടർന്നുപോന്നു.
ഈ വിവാഹേതര ബന്ധം അറിയുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്തതോടെ, തങ്കത്തിന്റെ അമ്മയുടെ സഹോദരനും അച്ഛനും അയാൾക്ക് ശത്രുക്കളായി. കുടാതെ അമിതമദ്യപാനവും. അങ്ങനെ ആ വിവാഹബന്ധം ഡിവോഴ്സിൽ കലാശിച്ചു. അന്ന് തങ്കം രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. പിന്നീട് തങ്കത്തിന്റെ അച്ഛൻ മുന്നേ ബന്ധമുണ്ടായിരുന്ന സ്ത്രീയെ വിവാഹം കഴിച്ച് മറ്റൊരു നാട്ടിലേക്കു പോയി.
നാളുകൾക്കു ശേഷം തങ്കത്തിന്റെ അമ്മയെ ആ നാട്ടിലേക്ക് സ്ഥലം മാറി വന്ന ഒരു ബാങ്ക് മാനേജർ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ആദ്യ വിവാഹമായിരുന്നു അത്. തങ്കത്തിന് അയാൾ സ്നേഹനിധിയായ പപ്പയായിരുന്നു. ഒരു കുഞ്ഞ് കൂടി ആ കുടുംബത്തിലെത്തിയതോടെ ആഹ്ലാദം അവിടെ അലതല്ലി.
സന്തോഷം പോയ ദിനം
തങ്കം ആറാം ക്ലാസിൽ പഠിക്കുന്ന സമയം. കുടുംബകോടതിയിൽ നിന്ന് വീട്ടിലേക്കൊരു നോട്ടീസ് വന്നു. തങ്കത്തിന്റെ രക്ഷകർതൃത്വം ആവശ്യപ്പെട്ടു കൊണ്ടും അവധി ദിവസങ്ങളിൽ അവളെ കൂടെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടും അവളുടെ അച്ഛൻ കുടുംബകോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. അതിന്റെ കാര്യങ്ങൾക്കു ഹാജരാകാനുള്ളതായിരുന്നു ആ നോട്ടീസ്.
This story is from the October 29, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 29, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ