TryGOLD- Free

പത്തരമാറ്റുള്ള കനകം
Vanitha|December 10, 2022
അറുപത്തിയഞ്ചാം വയസ്സിൽ സിനിമയിലേക്കുള്ള മാസ് എൻട്രി, ഒറ്റ സിനിമ കൊണ്ടു പ്രേക്ഷകമനസ്സെന്ന ലോക്കറിലേക്കു കടന്ന കുടശ്ശനാട് കനകം
പത്തരമാറ്റുള്ള കനകം

മൂന്നാം വയസ്സിലാണ് അഭിനയിക്കാനുള്ള ആദ്യ അവസരം വന്നത്. തിരുവാതിരകളിക്കു നടുവിൽ നിൽക്കുന്ന ഉണ്ണിക്കണ്ണനായി. പൂതനാമോക്ഷം കഥയാണു തിരുവാതിരയായി അവതരിപ്പിക്കുന്നത്. അങ്ങനെ കൃഷ്ണനായി അഭിനയം തുടങ്ങിയ കനകമാണ് ഇന്നു ജയ ജയ ജയ ജയ ഹേ'യിൽ എത്തി നിൽക്കുന്നത്. നാടകവും നൃത്തവും നൃത്താധ്യാപനവും താണ്ടി 65-ാം വയസ്സിൽ പന്തളം കുടശ്ശനാട്ടെ കനകം സിനിമയിലേക്ക്

“പൂതനാമോക്ഷം തിരുവാതിരയ്ക്കു നടുവിൽ നിൽക്കാനുള്ള കൃഷ്ണനെ തേടി നടക്കുകയാണ് സംഘാടകർ. അപ്പോഴാണു നാട്ടുകാരിലൊരാൾ "നമ്മുടെ നാരായണിയമ്മയുടെ എട്ടാമത്തെ പുത്രിയുണ്ട്. വട്ട മുഖവും ചുരുണ്ട മുടിയുമൊക്കെയുണ്ട്' എന്നു പറയുന്നത്.

അമ്മ പാലു തന്നോണ്ടിരിക്കുന്നിടത്തു നിന്നു വാ നിറച്ചു പാലുമായിട്ട് അവരാ “കൃഷ്ണനെ എടുത്തു കൊണ്ടു പോയി. അതാണ് എന്റെ ആദ്യഅഭിനയം.'' സിനിമയിലെ രാജ് ഭവനിലെ വിലാസിനിയമ്മയായി തകർത്തഭിനയിച്ച കനകം ഓർമക്കെട്ടുകളഴിക്കുന്നു. “അന്നത്തെ അഭിനയം കണ്ടു ചിലരെല്ലാം പറഞ്ഞത്. ഇതു കനകമ്മയല്ല, നമ്മുടെ കുടശ്ശനാടിന്റെ കനകം. ആ വിളിയങ്ങു പേരായി.

പലതും പയറ്റി

 ഈ വല്ലിയിൽ നിന്നു ചെമ്മേ പൂ ക്കൾ... പോകുന്നിതാ പറന്നമ്മേ...' എന്നു തുടങ്ങുന്ന പൂമ്പാറ്റയെന്നൊരു പദ്യമില്ലേ. കുട്ടിക്കാലത്ത് അതുപോലുള്ളവ പാടി നടന്നിരുന്നു. കുറച്ചങ്ങനെ മുന്നോട്ടു പോയപ്പോൾ സംഗീതം എനിക്ക് ഒക്കില്ലെന്നു തോന്നി. പക്ഷേ, ജീവിതത്തിൽ ഒറ്റപ്പെട്ട സാഹചര്യം വന്നപ്പോൾ കലയാണു കൂട്ടായത്. ഇപ്പോൾ ഡാൻസും പാട്ടും അഭിനയവും മിമിക്രിയുമെല്ലാം പയറ്റിനോക്കും. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ജീവിതസാഹചര്യമായിരുന്നു. ഞങ്ങൾ എട്ടു മക്കളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ സുഹൃത്തുക്കളെ കൂട്ടി സ്വന്തമായി കൊറിയോഗ്രഫി ചെയ്തു ഡാൻസ് കളിക്കുമായിരുന്നു. "കനകമ്മ ആൻഡ് പാർട്ടി, ഫസ്റ്റ് പ്രസ് എന്ന അനൗൺസ്മെന്റ് അക്കാലത്തു പല സ്റ്റേജുകളിൽ മുഴങ്ങി. ഭരതനാട്യമൊന്നും എവിടെയും പോയി പഠിച്ചിട്ടില്ല. അതിനൊന്നുമുള്ള കാശില്ല. കഴുത്തു വെട്ടിക്കാനും കണ്ണു വെട്ടിക്കാനും അംഗചലനങ്ങളും മറ്റുള്ളവർ ചെയ്യുന്നതു ശ്രദ്ധിച്ചു പഠിച്ചു മത്സരിക്കും. അതിനും കിട്ടും ഫസ്റ്റ്

This story is from the December 10, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 10, 2022 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025

We use cookies to provide and improve our services. By using our site, you consent to cookies. Learn more