
മലയാളത്തിന്റെ മാധുര്യം ഹൃദയത്തിലേറ്റി നടക്കുന്ന മറുനാട്ടുകാരി, അതാണ് അപർണ മൾബറി. മൂന്നു വയസ്സു മുതൽ 15 വയസ്സു വരെ കേരളത്തിൽ വളർന്ന അമേരിക്കൻ വംശജയായ അപർണ, മലയാളിയേക്കാൾ നന്നായി മലയാളം പറയും. അപർണയുടെ വിശേഷങ്ങളിലേക്ക്.
“ഓർമയിൽ കേരളം വരുമ്പോൾ കൂടെ പച്ചപ്പും ഇല നീട്ടിയെത്തും. മണ്ണിന്റെ നനവ് ഹൃദയത്തിൽ തൊട്ടെടുക്കാൻ കൊതി തോന്നും ഇത്തിരി മുറ്റം പോലുമില്ലാത്ത ഇടത്തിൽ എന്തു ചെയ്യും? വീടിനുള്ളിലെ ചെടിച്ചട്ടിയിലാകും കുറച്ചു മണ്ണുണ്ടാകുക. അതിലേക്കു മെല്ലെ കാലുകൾ എടുത്തു വ യ്ക്കും. ആ നിമിഷം കിട്ടുന്ന അനുഭൂതി...''അപർണയുടെ മലയാളത്തിനൊരു കിലുക്കമുണ്ട്. അഞ്ചിക്കൊഞ്ചുന്ന മലയാള കിലുക്കം.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഞ്ചു മലയാളം വാക്കുകളുണ്ട്. അതിനുള്ളിലൊതുക്കാം എന്റെ ജീവിതം.
അടിപൊളി
ഫ്രാൻസിലാണു ഞാൻ ഇപ്പോൾ താമസിക്കുന്നത്. അവിടെയുള്ള സുഹൃത്തുക്കളോടു സംസാരിക്കുമ്പോൾ പലപ്പോഴും അമേസിങ്' എന്ന വാക്കു മറന്നു പകരം ഈ വാക്ക് ഉപയോഗിക്കും. എന്തു സിംപിളാണ് അടി പൊളി.
മലയാളം പഠിച്ചെടുക്കാൻ ഞാൻ വല്ലാതെ കഷ്ടപ്പെട്ടു. അമൃത വിദ്യാലയത്തിലെ സ്കൂൾ കാലത്ത് ഭാഷ അറിയില്ലെന്ന കാരണത്താൽ, ചില കൂട്ടുകാർ എന്നെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. ഒപ്പമുള്ള കുട്ടികൾ പറയുന്നതു ശ്രദ്ധിച്ചു കേട്ടു രണ്ടു വർഷത്തിനുള്ളിൽ പഠിച്ചെടുത്തു. അതു ഞങ്ങൾക്കിടയിലെ വേർതിരിവ് അപ്രത്യക്ഷമാക്കിയത് ഒരു അദ്ഭുതമായിരുന്നു. മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ കഴിവുള്ള ഭാഷ. ആ തോന്നലാണു മലയാളം എന്നിൽ അനുഭവപ്പെടുത്തിയത്. പിന്നീടുള്ള എന്റെ കുട്ടിക്കാലം സുന്ദരമായിരുന്നു.
This story is from the December 24, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 24, 2022 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം