പണ്ടു എന്ന തെലുങ്കു വാക്കിനു ഫലങ്ങൾ എന്നാണർഥം. കുഞ്ഞായിരുന്നപ്പോഴേ പഴങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്നെ അച്ഛൻ വിശ്വനാഥൻ "പണ്ടു എന്നു വിളിച്ചു. മുതിർന്നപ്പോഴും ആ പേര് അച്ഛൻ ഉപേക്ഷിച്ചില്ല. അങ്ങനെ എന്റെ പേര് "പണ്ടുസിന്ധു എന്നായി മാറി.
റെയിൽവേയിൽ സൂപ്പർവൈസറായിരുന്നു അച്ഛൻ, ജോലിയുടെ ഭാഗമായി പുതിയ സ്ഥലങ്ങൾ ഞങ്ങൾക്കും ശീലമായി. എന്റെ ബാല്യവും കൗമാരവും ആന്ധ്രാപ്രദേശിലായിരുന്നു. അച്ഛൻ റിട്ടയർ ചെയ്ത ശേഷമാണ് ഞങ്ങൾ കേരളത്തിലെത്തുന്നത്. അന്ന് എനിക്ക് 23 വയസ്സ്. ആന്ധ്രയിലെ കാകതീയ സർവകലാശാലയിൽ നിന്നു സമ്പാദിച്ച ഡിഗ്രിയും മുറിമലയാളവും പിന്നെ, ഒരുപാടു മോഹങ്ങളുമായാണു നാട്ടിലേക്കു വന്നത്.
മൂന്നു വയസ്സു വരെ വിശ്രമമില്ലാതെ ഓടിനടന്ന പെൺകുട്ടിയായിരുന്നു ഞാൻ പ്രതിരോധ കുത്തി വയ്പ്പിലെ പാളിച്ചയാകണം അതിനുശേഷം പോളിയോ ബാധിച്ചു കാലുകൾ തളർന്നു. തുടർചികിത്സകൾ ഫലം കണ്ടില്ല. ക്രമേണ എല്ലുകൾ ദുർബലമാകുന്ന അസുഖവും പിടികൂടി. ശരീരത്തിന്റെ പകുതിഭാഗം തളർന്നു. ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായി.
പ്രാണൻ പറിഞ്ഞുപോകുന്ന വേദന. ഇപ്പോഴും ഞാൻ അത്രയ്ക്കും അവശയാണ്. എങ്കിലും തോറ്റിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. വേദനകളിൽ നിന്നു മോചനം നേടാൻ ഞാൻ പാഠപുസ്തകങ്ങളിലേക്കു കണ്ണു നട്ടു. കാലിനു വേദനിക്കുമ്പോൾ ആ കാൽനഖത്തിൽ നെയിൽ പോളിഷ് പുരട്ടി ആശ്വസിക്കാൻ ശ്രമിച്ചു. ജനാലയ്ക്ക് അപ്പുറം എന്റെ സമപ്രായക്കാർ ഓടിനടക്കുന്നതു കാണുമ്പോൾ വിധിയിൽ സമാധാനിച്ച് അതുനോക്കിയിരുന്നു. സങ്കടങ്ങൾക്കു കൂട്ടായാണു സംഗീതമെത്തുന്നത്. പാട്ടുകൾ കേട്ടു പഠിച്ചു തനിയെ പാടി തുടങ്ങി. അങ്ങനെ പാട്ടു പതിയെ എനിക്കു വേദന മറക്കാനുള്ള മരുന്നായി.
സ്കൂളിൽ വല്ലപ്പോഴും പോകുന്ന കുട്ടിയായിരുന്നു ഞാൻ. സ്കൂളിൽ പോയിട്ടുള്ളതിനേക്കാൾ കൂടുതൽ പോയിട്ടുള്ളത് ആശുപത്രികളിലായിരുന്നു. കുട്ടികളോടൊപ്പം കളിക്കാൻ പറ്റില്ലെങ്കിലും അവരോടു കൂട്ടുകൂടാനും മിണ്ടാനുമൊക്കെ അതിയായ ആഗ്രഹമായിരുന്നു. പക്ഷേ, അവരാരും എന്നെ ഇഷ്ടപ്പെട്ടില്ല.
This story is from the January 07, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 07, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ