ചന്ദനം കാക്കും പുലികൾ
Vanitha|March 18, 2023
ചന്ദനമരങ്ങൾക്ക് കാവൽ നിൽക്കുന്ന മറയൂർ ഫോറസ്റ്റ് ഡിവിഷനിലെ സ്ത്രീകളോടൊപ്പം ഒരു രാത്രി
ടെൻസി
ചന്ദനം കാക്കും പുലികൾ

ആനയും കാട്ടുപോത്തും കരടിയും മാനും പെരുമ്പാമ്പും വിഹരിക്കുന്ന മറയൂർ കാട്. ആ കാട്ടിൽ നിറയെ ചന്ദനമരങ്ങളാണ്. കാവലാളരുടെ ഇമയൊന്നു ചിമ്മിയാൽ ചന്ദനം കടത്താൻ തക്കം പാർത്തിരിക്കുന്ന കൊള്ളക്കാരും. ഇവർക്കെല്ലാമിടയിലാണ്, പേമാരിയും കോടമഞ്ഞും കാറ്റും കൂസാതെ, കുറച്ചു പെൺപുലികൾ രാത്രിയിലും ചന്ദനസുഗന്ധത്തിനു കാവലിരിക്കുന്നത്. തൊട്ടു മുൻപിൽ പതിയിരിക്കുന്നത് അപകടമോ മരണമോ എന്നറിയാതെ, കൂരിരുട്ടത്തു മൈലുകളോളം റോന്തുചുറ്റി അവർ ചന്ദനമരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. അവർക്കൊപ്പം ഒരു രാത്രി.

ചന്ദനലേപ സുഗന്ധം

ഉൾക്കാട്ടിലേക്കാണു യാത്ര. പല സ്റ്റേഷൻ പരിധികളിലായി ഡ്യൂട്ടി എടുത്തിരിക്കുന്ന സ്ത്രീ ഫോറസ്റ്റ് ജീവനക്കാരെ കാണണം. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അനീഷ് ജോസഫ്, സന്തോഷ് പി. എന്നിവരാണു കാട്ടിലെത്തിക്കാൻ കൂട്ടുവന്നത്. ഒപ്പം മുരുകേശ്വരിയുമുണ്ട്. 22 വർഷം മുൻപാണ് ആദ്യമായി കാടു കാക്കാൻ പെൺവാച്ചർമാരെ നിയമിക്കുന്നത്. അന്നത്തെ നാൽവർ സംഘത്തിലെ ഒരാളാണു മുരുകേശ്വരി പൊൻ രാജ്.

“ഇന്നു വലിയ തണുപ്പില്ലല്ലോ...'' ആരോ കുശലം പറഞ്ഞു. “ശിവരാത്രി കഴിഞ്ഞില്ലേ, ഇനി തണുപ്പു കുറയും. ' മുരുകേശ്വരി ജീപ്പിൽ കയറുന്നതിനിടയിൽ അതിനുത്തരം നൽകി. രാത്രിയുടെ വിജനതയിൽ ഭീതിയുണർത്തുന്ന കാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണാം ടോർച്ചിന്റെ ഇത്തിരിവട്ട വെളിച്ചം ചലിക്കുന്നത്. നമ്മുടെ വണ്ടിയുടെ ലൈറ്റ് കണ്ടു വാച്ചർമാർ സിഗ്നൽ തരുന്നതാണ്. വണ്ടി എത്തുമ്പോഴേക്കും രണ്ടു പെൺമണികൾ ചുറുചുറുക്കോടെ വന്നു ഗേറ്റ് തുറന്നു.

10 pm : മറയൂർ

നാച്ചിവയൽ സ്റ്റേഷൻ പരിധിയിലുള്ള ചന്ദനക്കാടാണ്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ ദിവ്യ ആർ, ഫോറസ്റ്റ് വാച്ചർ ശാന്തി എസ്. എന്നിവരാണു ഡ്യൂട്ടിയിലുള്ളത്. ഇരുട്ടിനുള്ളിൽ പച്ചവെളിച്ചം പോലെ മിന്നാമിനുങ്ങുകൾ. കൗതുകത്തോടെ നോക്കുന്നതു കണ്ടു ദിവ്യയും ശാന്തിയും ചിരിച്ചു. “ഞങ്ങളിതു  കാണാറേ ഇല്ല. അവയെ ശ്രദ്ധിക്കാനുള്ള സമയം കിട്ടാറില്ല എന്നതാണു സത്യം. അതിക്രമങ്ങൾ നടക്കുന്നുണ്ടോ, വന്യമൃഗങ്ങൾ ആക്രമിക്കാൻ വരുന്നുണ്ടോ എന്നൊക്കെയാണു മനസ്സിൽ. അതിനിടയിലെവിടെയാണു കാടിന്റെ ഭംഗി ശ്രദ്ധിക്കാൻ സമയം

This story is from the March 18, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 18, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025