DREAMS, CAMERA, ACTION
Vanitha| April 29, 2023
രണ്ടു വനിത സംവിധായകർ കൂടി മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക്
വി ജി നകുൽ
DREAMS, CAMERA, ACTION

വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണു സിനിമയെന്ന സ്വപ്ന ലോകത്തേക്കു സ്റ്റെഫി സേവ്യർ എത്തിയത്. എട്ടു വർഷത്തിനിടെ 90 സിനിമകളുടെ വസ്ത്രാലങ്കാരകയായി. 'ഗപ്പി'യിലൂടെ മികച്ച  ഡിസൈനർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തേടിയെത്തി. ഇപ്പോഴിതാ, സിനിമയിൽ മറ്റൊരു പടവു കൂടി സ്റ്റെഫി പിന്നിട്ടിരിക്കുന്നു. സംവിധാനം ചെയ്ത ആദ്യചിത്രം മധുര മനോഹര മോഹം ഉടൻ തിയറ്ററുകളിലെത്തും.

“സംവിധാനം പെട്ടെന്നു തീരുമാനിച്ചതല്ല. എനിക്കു കഥ പറയാൻ വലിയ ഇഷ്ടമാണ്. ഭാവങ്ങൾ അഭിനയിച്ചാണു കഥ പറയുന്നത്. അതു പതിയെ സിനിമാസംവിധാനം എന്ന മോഹത്തിലേക്കു വളർന്നു. കോളജ് പഠനം കഴിഞ്ഞ് 2015 ൽ നേരെ സിനിമയിലെത്തി. വസ്ത്രാലങ്കാരകയായി പിറ്റേവർഷം മുതൽ സംവിധാനമോഹം മനസ്സിൽ കയറിയതാണ്. രണ്ടു വർഷത്തിനു ശേഷമാണ് അതു പുറത്തു പറയാനുള്ള ധൈര്യം വന്നത്. പിന്നെയും ഒരു വർഷം കൂടിയെടുത്തു അതിനുള്ള ശ്രമങ്ങൾ തുടങ്ങാൻ. അതാണ് ഇപ്പോൾ “മധുര മനോഹര മോഹം' എന്ന സിനിമയായി മാറിയത്. വസ്ത്രാലങ്കാരത്തിൽ നിന്നു ബ്രേക്ക്എടുത്തിട്ടൊന്നുമില്ല. സംവിധാനം അതിനൊപ്പം കൊണ്ടുപോകുകയാണ്. ആടുജീവിതം' ആണ് ഇനി എന്റെ കോസ്റ്റും ഡിസൈനിൽ വരാനുള്ള വലിയ സിനിമ.'' സ്റ്റെഫി പറയുന്നു.

എല്ലാം ടീം വർക്

“സംവിധാനം ആയാലും കോസ്റ്റം ഡിസൈനികായാലും ടീം വർക് ആണ്. കരിയറിന്റെ തുടക്കം മുതൽ ഒരേ സമയം മൂന്നു സിനിമകൾക്കൊക്കെ കോസ്റ്റം ചെയ്തിരുന്നു. മൾട്ടിടാസ്കിങ് കഴിവ് ഉണ്ടെന്ന ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായ എന്തും മാറ്റിവച്ചാലും പ്രഫഷനൽ കാര്യങ്ങൾ കൃത്യമായി ചെയ്യും. സംവിധാനത്തിലേക്കു കടക്കുന്നതിനു രണ്ടു മാസം മുൻപു വരെ വസ്ത്രലങ്കാരകയായി ജോലി ചെയ്തിരുന്നു. രണ്ടിലും എനിക്കു തുണയായതു ടീമിന്റെ പിന്തുണയാണ്. ടെൻഷൻ ഇല്ലെന്നല്ല, അതൊക്കെ മാനേജ് ചെയ്തു പോകും.

എന്റെ തന്നെ ഒരു കഥ സിനിമയാക്കണം എന്ന ആഗ്രഹത്തിൽ നിൽക്കുമ്പോഴാണു സുഹൃത്തുക്കളായ മഹേഷ് ഗോപാലും ജയ് വിഷ്ണുവും ഒരു തിരക്കഥ വായിക്കാൻ തന്നത്. എനിക്കതു വലിയ ഇഷ്ടമായി. അങ്ങനെയാണ് മധുര മനോഹര മോഹത്തിന്റെ തുടക്കം.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഫാമിലി എന്റർടെയ്ന റാണു "മധുര മനോഹര മോഹം'. എന്നാൽ, എല്ലാവർക്കും പരിചയമുള്ള ഒരു കഥയല്ല ഈ സിനിമയിലുള്ളത്. ചില പ്പോൾ നിങ്ങൾക്കിതു പരിചയമുണ്ടാകും എന്നേ പറയാനാകൂ. അതാണ് എന്നെ ആകർഷിച്ചതും.

90 സിനിമകളിൽ നിന്ന്

This story is from the April 29, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 29, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025