മിടുക്കരാകാൻ സൂപ്പർ സ്കിൽസ്
Vanitha| April 29, 2023
ജീവിതത്തിൽ മിടുക്കരാകാൻ കൗമാരപ്രായമെത്തും മുൻപേ കുട്ടികളെ പരിശീലിപ്പിക്കാം ഈ ജീവിതനിപുണതകൾ
മിടുക്കരാകാൻ സൂപ്പർ സ്കിൽസ്

സ്റ്റേജിൽ പാട്ടു പാടാൻ നിൽക്കുമ്പോൾ ഏതു പാട്ടു പാടണമെന്ന് അമ്മയോടു ചോദിച്ചിട്ടു വരട്ടെ എന്ന് ഒരു കൊച്ചുകുട്ടി ചോദിച്ചാലെന്താകും സംഭവിക്കുക? എല്ലാവരും അതുകേട്ടു ചിരിക്കും.

ആ സ്ഥാനത്തു കുട്ടിക്കു പകരം മുതിർന്ന വ്യക്തിയാണെങ്കിലോ? ജീവിതത്തിൽ ഏറെ ആവശ്യമുള്ള കഴിവാണ് സ്വയം തീരുമാനമെടുക്കുക എന്നത്. ആത്മവിശ്വാസം വളരാനും സ്വയം മതിപ്പു മെച്ചപ്പെടാനും ഈ കഴിവു സഹായിക്കും. മത്സരവും വെല്ലുവിളികളുമുള്ള വിശാലമായ ലോകമാണു പുതുതലമുറയെ കാത്തിരിക്കുന്നത്. തൊഴിൽ മേഖലയിൽ മികവു തെളിയിക്കുന്നതിനു പാഠപുസ്തകങ്ങൾ അരച്ചു കലക്കി കുടിച്ചാൽ മാത്രം പോര. ജീവിത നൈപുണ്യം, സോഫ്റ്റ് സ്കിൽസ് ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ കൂടി പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.

ഇതിനായി കൗമാരകാലത്തിനുള്ളിൽ കുട്ടികളെ പരിശീലിപ്പിക്കേണ്ട സൂപ്പർ സ്കിൽസിനെക്കുറിച്ച് അറിയാം

സ്ക്രീൻടൈം പ്രയോജനപ്പെടുത്താം

സാങ്കേതികവിദ്യയുടെ പ്രയോജനം ലോക്ഡൗൺ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. പക്ഷേ, അമിതമായ സ്ക്രീൻടൈം കുട്ടികളിലെ ക്രിയാത്മകതയും സർഗാത്മകതയും നഷ്ടപ്പെടാനോ കുറയാനോ ഇടയാക്കാം. എന്നാൽ ഇതേ സാങ്കേതികവിദ്യ പലമേഖലയിലും മുന്നേറുന്നതിനുളള പ്രചോദനവുമേകും.

ചെറിയ കുട്ടികളിൽ സ്ക്രീൻ ടൈം കുറയ്ക്കുന്നത് നല്ലതാണ്. മുതിർന്ന കുട്ടികളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ആരോഗ്യകരമായ സംസ്കാരം കൊണ്ടുവരാനാണു ശ്രമിക്കേണ്ടത്.

എത്ര സമയം ചെലവഴിക്കുന്നു. ഏത് രീതിയിൽ ഉപയോഗിക്കുന്നു ഇവ പ്രധാനമാണ്. മൂന്ന് മോഡ് ആയി സമയത്തെയും ഗാഡ്ജറ്റിനെയും വിഭജിച്ച് ചിട്ടയോടെ ക്രമീകരിച്ച സമയം മാത്രമായി സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക. കുട്ടികൾ മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ഈ നിയമം പാലിക്കണം..

പുസ്തക വായനയ്ക്ക് വേണ്ടി സമയം നീക്കിവയ്ക്കണം. ചാറ്റിങ്, സോഷ്യൽ മീഡിയ ഇവയൊന്നും ഈ സമയത്തു പാടില്ല. അറിവ് നേടാൻ മാത്രമുള്ളതാണ് ഈ സമയം.

 വേണ്ടതെല്ലാം വായിച്ചു കഴിഞ്ഞു. ഇനി സർഗാത്മകതയ്ക്കുള്ള നേരമാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാം. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

മുതിർന്ന കുട്ടികൾക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള സമയം. സോഷ്യൽ മീഡിയ നോക്കാനോ ആശയവിനിമയം നടത്താനോ ഉള്ള സമയമാണിത്. ഈ രീതിയിൽ സമയം വിഭജിച്ച് സാങ്കേതികവിദ്യ ആരോഗ്യകരമായി പ്രയോജനപ്പെടുത്താൻ കുട്ടികളെ പഠിപ്പിക്കാം.

This story is from the April 29, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 29, 2023 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 mins  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 mins  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 mins  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 mins  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 mins  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 mins  |
February 15, 2025
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
Vanitha

വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.

അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ

time-read
2 mins  |
February 15, 2025
സമുദ്ര നായിക
Vanitha

സമുദ്ര നായിക

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ

time-read
4 mins  |
February 15, 2025