കൊച്ചിയിലെ വീട്ടിലിരുന്നു കെഎസ്ഇബി ലൈൻമാനായ അച്ഛൻ ഒരു സ്വപ്നം കണ്ടു. മിടുക്കിയായി പഠിച്ചു ജോലി വാങ്ങിയ മകൾ ബുള്ളറ്റ് ഓടിച്ച് ഓഫിസിലേക്കു പോകുന്നത്. സ്വപ്നം പോലെ മകൾ ബുള്ളറ്റ് ഓടിച്ച് ഓഫിസിലേ ക്കു പോയി. പിന്നെ, ഇന്ത്യയുടെ അഭിമാനമായ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിന്റെ ഭാഗവുമായി.
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടിൽ സേഫ്റ്റി എൻജിനീയർമാരായി ചരിത്രം സൃഷ്ടിക്കുന്ന രണ്ടു പെൺകുട്ടികളുടെ കഥയാണിത്. കൊച്ചിക്കാരി കെ.ഡി. ഐശ്വര്യയുടെയും തൃശൂരുകാരി കൃഷ്ണതീർഥയുടെയും
മലയാളത്തിന്റെ സ്വന്തം കുട്ടി
ഐശ്വര്യ: അമ്മ സുമ ദേവദാസും കെഎസ്ഇ ബി ഓവർസിയറായി റിട്ടയർ ചെയ്ത അച്ഛൻ ദേവദാസുമാണു യിലെ വീട്ടിലുള്ളത്. ചേച്ചി അമൃത കൊച്ചി പഞ്ചാബ് നാഷനൽ ബാങ്കിൽ മാനേജരാണ്. ഏഴാം ക്ലാസ്സുവരെ കച്ചേരി പടി സെന്റ് ആന്റണീസ് സ്കൂളിൽ പഠിച്ചു. എൻജിനീയറിങ് മോഹം മനസ്സിലുള്ളതു കൊണ്ടു കലൂരിലെ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പിന്നെ, പ്ലസ് ടു വരെയുള്ള പഠനം.
കൃഷ്ണ: അച്ഛൻ രമേഷിന്റെ നാട് പാലക്കാടും അമ്മ ബിന്ദു രമേശിന്റെ വീട് ഇരിങ്ങാലക്കുടയിലുമാണെങ്കിലും ഞാൻ ജനിച്ചതും പഠിച്ചതുമൊക്കെ ഊട്ടിയിലാണ്. അച്ഛനു പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഊട്ടിയിലെ കോർഡൈറ്റ് ഫാക്ടറിയിലായിരുന്നു ജോലി. അമ്മ സ്കൂൾ അധ്യാപികയും. നീലഗിരിയിലെ കേന്ദ്രീയ വിദ്യാലയത്തിലും കോർഡറ്റ് ഫാക്ടറി ഹയർ സെക്കൻഡറി സ്കൂളിലുമായാണു പഠിച്ചത്. പ്ലസ്ടു ജില്ലാതലത്തിൽ ഒന്നാം റാങ്ക് കിട്ടി. എൻജിനീയറിങ് ആയിരുന്നു സ്വപ്നം.
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ
കൃഷ്ണ കോയമ്പത്തൂരിലെ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയിൽ നിന്നാണ് സിവിൽ എൻജിനീയറിങ്പാസ്സായത്. പഠനം മാത്രമായിരുന്നില്ല മെയിൻ. നൃത്തം കുട്ടി ക്കാലം തൊട്ടേ പഠിക്കുന്നുണ്ട്. കുച്ചിപ്പുടിയിൽ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ് കിട്ടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ "കലെ ഇളമണി' പട്ടവും ലഭിച്ചു.
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 10, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ