പ്രതിമ വിവാദത്തിൽ മുങ്ങിയാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര അവാർഡ് നിശ വാർത്തകളിൽ നിറഞ്ഞത്. അങ്ങനെ വിവാദത്തിൽ മുങ്ങിയ പുരസ്കാര ശിൽപവുമായാണു മികച്ച നടിയായ വിൻസി അലോഷ്യസ് വനിതയുടെ കവർ ഷൂട്ടിനെത്തിയത്.
വിവാദത്തെ കുറിച്ചു തന്നെയാണ് ആദ്യം ചോദിച്ചത്. ഉറച്ച ശബ്ദത്തിൽ വിൻസി പറഞ്ഞു. “സിനിമ മോഹിച്ച കാലം മുതൽ സ്വപ്നം കണ്ടതാണ് ഈ അവാർഡ്. പുരസ്കാരത്തിന്റെ രൂപമല്ല, മൂല്യമാണു ഞാൻ നോക്കുന്നത്. മറ്റേതു പുരസ്കാരത്തേക്കാളും മാറ്റുള്ള അവാർഡാണു സംസ്ഥാന ചലച്ചിത്ര അവാർഡ്. അതിനെ ഇങ്ങനെയൊന്നും വിമർശിക്കാൻ ആകില്ല. വീട്ടിലെ സ്വീകരണമുറിയിൽ ഈ പുരസ്കാരശിൽപം കാണുമ്പോഴൊക്കെ ഇനി ദേശീയ അവാർഡു സ്വപ്നം കാണാമെന്നേ ഞാൻ ചിന്തിക്കുന്നുള്ളൂ.''
സിനിമ ആയിരുന്നോ ചെറുപ്പം മുതലേയുള്ള സ്വപ്നം
ഓണത്തിനും വിഷുവിനും ടിവിയിൽ താരങ്ങളുടെ അഭിമുഖം വരും. അതു കണ്ടിട്ടാണു സിനിമാമോഹം മനസ്സിലുണ്ടായത്. മലപ്പുറം പൊന്നാനിയിലാണു ജനിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതും. അപ്പൻ അലോഷ്യസ് ഡ്രൈവറാണ്, അമ്മ സോണി പ്രൈമറി സ്കൂൾ ടീച്ചറും. ആദ്യമായി തിയറ്ററിൽ കണ്ട സിനിമ അരയന്നങ്ങളുടെ വീടാണ്. അതു കഴിഞ്ഞു വീട്ടിൽ വന്നു മമ്മൂക്കയുടെ മക്കളുടെ വേഷത്തിലേക്ക് എന്നെ എന്താണു വിളിക്കാത്തതെന്നോർത്തു വിഷമിച്ചിരുന്നിട്ടുണ്ട്.
പിന്നീടു സിനിമ പല തരത്തിൽ എന്നിൽ സ്വാധീനം ചെലുത്തി. വിനോദയാത്രയിലെ മീരാ ജാസ്മിന്റെ ഷോർട്ട് ഹെയർ കണ്ടു ഞാനും നീളൻ മുടി തോളൊപ്പം മുറിച്ചു കട്ടിക്കൊക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും ചുരുളൻ മുടി കുറേക്കൂടി ചുരുണ്ടു കയറി. അമ്മച്ചിയുടെ വഴക്കു കേട്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. പിറ്റേന്ന് അപ്പൻ ലോറിയിൽ ലോഡുമായി പോകുമ്പോൾ 'കിളി'യായി കൂട്ടുപോയ എന്റെ കസിനോടു പറഞ്ഞത്, "ഇച്ചിരി കുരുത്തക്കേടൊക്കെ ഉണ്ടെന്നേ ഉള്ളൂ, നാളെ അവൾ വലിയൊരാളാകും.' ആ സ്വപ്നം ഞാൻ ചേർത്തുവച്ചതു സിനിമയിലാണ്.
അമ്മച്ചിയെ ആ കാലത്തു ഞാനൊരു പ്രാർഥനപഠിപ്പിച്ചു, “വിൻസി ഒരു നടിയാകണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവം അങ്ങനെ നടക്കട്ടെ...' ദിവസവും 100 വട്ടം പ്രാർഥിക്കണമെന്നു ശട്ടം കെട്ടിയെങ്കിലും അങ്ങനെ നടക്കല്ലേ എന്നാകും അമ്മച്ചി പ്രാർഥിച്ചത്. സിനിമയിലേക്കു ചുവടു വയ്ക്കുന്നു എന്നു കേട്ടപ്പോൾ അവരൊക്കെ പേടിക്കുകയും ചെയ്തു.
പിന്നെയെങ്ങനെ സിനിമയിലെത്തി ?
This story is from the September 30, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 30, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ
മനസ്സിലൊരുക്കിയ മോഹം
നാടകം കണ്ടു വളർന്നു സിനിമയിലെത്തിയ കഥ പറയുന്നു കിഷ്കിന്ധാകാണ്ഡത്തിലെ താരം വൈഷ്ണവി രാജ്
പുഷ്പ ഹിൽസ് ആയ തിരുമലൈ
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മായ്ക്കാനാവാത്ത സങ്കടങ്ങൾ
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
വാപ്പച്ചിയുടെ ലെഗസി
സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്
I am my Mother's Dream
'അമ്മ കണ്ട സ്വപ്നമാണു ഞാൻ തെന്നിന്ത്യയിലെ മിന്നുംതാരമായി മാറിയ മമിത ബൈജു സംസാരിക്കുന്നു
കോഴിക്കോടിന്റെ കൂട്ട് അക്ഷരം
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്