ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല. അവ ഹൃദയം കൊണ്ട് അനുഭവിക്കണം. ഹെലൻ കെല്ലർ
ഒരുവേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും' എന്നല്ലേ കവിവചനം. പെയ്തു തോര ത്ത മഴയില്ലാത്തതുപോലെ എല്ലാ ഇരുട്ടും കാലം കഴിയുമ്പോൾ വെളിച്ചമാകും. ഞാൻ പഠിച്ച തിരുവനന്തപുരം വിമൻസ് കോളജിൽ ഫിലോസഫി അധ്യാപികയായി വരുമ്പോൾ മനസ്സിൽ ഉൾവെളിച്ചം നിറയുകയാണ്.
പത്തനംതിട്ട മാക്കാം കുന്നാണ് എന്റെ പിതാവ് കെ.ജോൺ ജോസഫിന്റെ സ്വദേശം. കൂട്ടാണിക്കൽ കുടുംബം. അമ്മ ലിസി കുഞ്ചാക്കോ, അമ്മയുടെ വീട് പത്തനംതിട്ട തന്നെ നരിയാപുരത്ത്. എനിക്കൊരു സഹോദരിയുണ്ട്. ഫ്ലെമിൻ. ഡന്റിസ്റ്റാണ്. അച്ഛന്റെ അമ്മയുടെ പേരാണ് മറിയം. അങ്ങനെയാണ് എന്റെ പേര് ഫെബിൻ മറിയം ജോസ് എന്നാകുന്നത്. സൗദിയിലെ കമ്പനിയിൽ ഫിനാൻഷ്യൽ കൺട്രോളറാണ് അച്ഛൻ. അമ്മ വീട്ടമ്മയും. ഞങ്ങൾ ജനിച്ചതും പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചതും സൗദിയിലെ ദമാമിലാണ്.
ഗൾഫ് യുദ്ധകാലത്തു മാതാപിതാക്കൾ സൗദിയിലായിരുന്നു. അമ്മ പറഞ്ഞ സംഭവമാണ്. യുദ്ധം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ യുദ്ധകാലത്തെ ഗൾഫിനെക്കുറിച്ച് ഒരു പരമ്പര പത്രത്തിൽ അച്ചടിച്ചു വന്നു. അതിൽ ഫെബിൻ എന്നും മിൻ എന്നും പേരുള്ള ഇരട്ടസഹോദരിമാരായ രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഒരു സ്റ്റോറി ഉണ്ടായിരു ന്നു. അതുവായിച്ചപ്പോൾ അമ്മയ്ക്കു തോന്നി ജനിക്കാൻ പോകുന്നതു പെൺകുഞ്ഞുങ്ങളാണെങ്കിൽ ഇതേ പേരുകൾ ഇടണമെന്ന്. അങ്ങനെയാണു മൂത്തമകളായ ഞാൻ ഫെബിനായത്. ഇതൊരു അറബി പദമാണ്. സന്തോഷം എന്നാണു വാക്കിന്റെ അർഥം. ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കാനാണു ശ്രമിക്കുന്നത്. ജീവിതത്തിന്റെ പകുതിവഴിയിൽ കാഴ്ച പോയപ്പോഴും ഞാൻ അങ്ങനെ തന്നെ ആഗ്രഹിക്കുന്നു.
ഗൾഫിലെ കുട്ടിക്കാലത്തു സംഭവബഹുലമെന്നു പറയാൻ ഒന്നുമില്ല. പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ഒരു കുട്ടി. പിന്നെ, നന്നായി വായിക്കുമായിരുന്നു. പ്രത്യേകിച്ചും ക്ലാസിക്സ്, ചാൾസ് ഡിക്കൻസിന്റെ പുസ്തകങ്ങളൊക്കെ കുട്ടിക്കാലത്തേ വായിച്ചു തീർത്തു.
This story is from the October 28,2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 28,2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...