ടെക്നോളജിയിൽ ഇന്നു കാണുന്ന വളർച്ചയിലേക്കു രാജ്യം ചുവടുവച്ചു തുടങ്ങുന്ന സമയം ടെക്നോളജിയാണു തനിക്കു പഠിക്കേണ്ടതെന്നും അതാണു തന്റെ വഴിയെന്നും ഒരു പെൺകുട്ടിയന്നു തീരുമാനിക്കുന്നു. ബെംഗളൂരുവിൽ നിന്നു യാത്രയായരംഭിച്ച സിന്ധു പിന്നീട് ജർമനിയിലേക്കു ചേക്കേറി. ടെക് ജയന്റ്സിനൊപ്പം ആ മലയാളി വനിത പുത്തൻ മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ചു.
“എസ്എപി ലാബ്സ് ഇന്ത്യ ചെറിയ സ്ഥാപനമായിരുന്ന സമയത്താണു ജോലിയിൽ ചേരുന്നത്. പിന്നീടു ജർമനിയിലെ എസ്എപിയുടെ ആസ്ഥാനത്തു പല റോളുകളിൽ ജോലി ചെയ്തു. 18 വർഷത്തിനു ശേഷം എവിടെ നിന്നു തുടങ്ങിയോ അവിടേക്കു തിരികെ വന്നതിന്റെ സന്തോഷമുണ്ട്. 15000 ആളുകളുള്ള ഇടമാണ് ഇന്ന് എസ്എപി
ഈ കമ്പനിയുടെ പ്രധാന പ്രത്യേകത ഇവിടെ നിങ്ങൾ എന്തു ചെയ്യുന്നു എന്നതു മാത്രമാണ് അളവു കോൽ. അല്ലാതെ ജെൻഡർ അല്ല. അങ്ങനെയുള്ളാരിടത്തു വളരാൻ കഴിഞ്ഞതു അഭിമാനകരമാണ്. എസ്എപി സീനിയർ വൈസ്പ്രസിഡന്റും എംഡിയും എസ്എപി യൂസർ എനേബിൾമെന്റിന്റെ സാരഥിയുമായ സിന്ധു വാചാലയാകുന്നു.
നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോ വെയർ & സർവീസ് കമ്പനീസ് വൈസ് ചെയർ പേഴ്‌സനെന്ന നിലയ്ക്ക് രാജ്യത്തിന്റെ ഡിജിറ്റൽ ഉന്നമനത്തിനാവശ്യമായ മാറ്റങ്ങൾ എന്തൊക്കെയാണ് ?
ഡിജിറ്റൽ സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. സ്റ്റെം ടാലന്റിന്റെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ ഡിഗ്രി കരസ്ഥമാക്കുന്ന ഇടം കൂടിയാണിവിടം. സ്റ്റാർട്ടപ് രംഗത്തു ലോകത്തിൽ മൂന്നാം സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ ടെക് - നവീകരണത്തിൽ അസാധാരണ നേട്ടങ്ങൾ നമ്മൾ കൊയ്യുന്നു. ഇവിടെ സംരംഭകത്വ മനോഭാവവും അതിവിപുലമായ കഴിവുകളും ഉള്ളവരുമുണ്ട്. ഇന്ത്യയെ ഡിജിറ്റൽ ഡ്രിവൺ നേഷൻ' എന്നു തന്നെ വിശേഷിപ്പിക്കാം. 67 ശതമാനം ക്രയവിക യങ്ങളും ഡിജിറ്റലാണ്. ലോകത്തിന്റെ ആകെ ഡിജി റ്റൽ ആവശ്യങ്ങളെ നിറവേറ്റാനുള്ള പ്രാപ്തി ഇന്നു നമുക്കുണ്ട്.
ഇനിയും ശക്തിപ്പെടുത്തേണ്ട മേഖലകൾ ഏതൊക്കെയെന്നു ചോദിച്ചാൽ പഠനരംഗത്തു തുടക്കത്തിലുണ്ടാകേണ്ട ഇടപെടലുകൾ എന്നു തന്നെ പറയാം. കോർപ്പറേറ്റ്സും സർക്കാരും പഠനസംവിധാനങ്ങളും ചേർന്നു നമുക്കുള്ള കഴിവുകൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കേണ്ടതുണ്ട്. യുവജനത പഠിച്ചിറങ്ങി ഉത്തരവാദിത്തപ്പെട്ട നിലയിലെത്തുമ്പോൾ അവർ പരീക്ഷണങ്ങൾ നടത്താനും മാറ്റം കൊണ്ടു വരാനും പൂർണമായും തയാറായിരിക്കും.
This story is from the November 11, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 11, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
അമ്മ തന്ന തണൽ ഓർമകൾ
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ സംഘാടകനായ യാത്രയിലെ ചില മുഖങ്ങൾ. ഇടവേളബാബുവിന്റെ ഓർമകളിലൂടെ
നിലാവ് പോൽ നിൻമുഖം
മുഖസൗന്ദര്യം സംരക്ഷിക്കാനും തിളക്കം വർധിപ്പിക്കാനും ആയുർവേദം പറഞ്ഞു തരുന്ന സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരവും
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം