ഇപ്പോൾ നീന്തുന്നതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.'' തോൾ വേദനയ്ക്കു ചികിത്സ തേടിയെത്തിയ കുഞ്ഞമ്മ മാത്യൂസിനോടു ഡോക്ടർമാർ കർശനമായി പറഞ്ഞു. പക്ഷേ, നീന്തലിൽ റെക്കോർഡിടാനുള്ള കുഞ്ഞമ്മയുടെ ആഗ്രഹത്തിന് ഏതൊഴുക്കിനെയും നേരിടാനുള്ള കരുത്തുണ്ടായിരുന്നു. കയ്യൊന്നുയർത്തി മുടി ചീകാൻ പോലും കഴിയാത്ത അസഹ്യമായ വേദന പോലും കുഞ്ഞമ്മ മാത്യൂസിനെ പിന്തിരിപ്പിച്ചില്ല.
ഏറെ ബുദ്ധിമുട്ടി ചികിത്സ പൂർത്തിയാക്കിയ ശേഷം ആ അറുപത്തിരണ്ടുകാരി നേരെ പോയതു നീന്തൽ പരീശീലനത്തിന് വേമ്പനാട്ടു കായലിൽ ഒരു മണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് ഏഴു കിലോ മീറ്റർ ദൂരം നീന്തിയ ഡോ. കുഞ്ഞമ്മ മാത്യൂസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള അർഹത നേടി.
ക്ലബ് ഫുട്ട് എന്ന അവസ്ഥ നൽകിയ വെല്ലുവിളികൾ മറികടന്നാണു കുഞ്ഞമ്മ മാത്യൂസ് സ്വപ്നങ്ങളുടെ വഴിയേ നീന്തുന്നത്. എൽഐസി ഉദ്യോഗസ്ഥയായിരുന്ന കുഞ്ഞമ്മ ജോലി ചെയ്യുന്നതിനിടെ സമയം കണ്ടെത്തി സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എംഎഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം ജീവിതത്തിലെ സ്വപ്നങ്ങൾ നീന്തിത്തുടങ്ങുന്നതേയുള്ളൂവെന്നാണ് ഈ അറുപത്തിരണ്ടുകാരി പറയുന്നത്.
ഒഴുക്കിനെതിരെ നീന്തിയ നാളുകൾ
പെരുമ്പാവൂരിനടുത്തു കുന്നക്കുടിയിലാണു ജനിച്ചത്. കാക്കത്തുരുത്തേൽ കെ.വി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും നാലു മക്കളിൽ മൂത്തയാൾ. ജന്മനാ പാദങ്ങൾ അകത്തേക്കു വളഞ്ഞിരിക്കുന്ന ക്ലബ് ഫുട്ട് എന്ന അവസ്ഥയുള്ളതുകൊണ്ടു സാധാരണ ആളുകളെപ്പോലെ നിൽക്കാനും നടക്കാനും കഴിയില്ല. കുറച്ചു നേരം താങ്ങില്ലാതെ നിൽക്കുമ്പോൾ ബാലൻസ് കിട്ടാതെ വേച്ചു പോകും. ഇപ്പോ ഈ അവസ്ഥയ്ക്കു ചികിത്സയുണ്ട്. എന്റെ കുട്ടിക്കാലത്ത് അത്തരം ചികിത്സയെക്കുറിച്ച് അറിവില്ലായിരുന്നു. ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചു. കുട്ടിക്കാലം മുതൽ ആരെയും ആശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല. എല്ലാ കാര്യങ്ങളും തനിയെ ചെയ്യാനാണ് ഇഷ്ടപ്പെട്ടത്.
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 13, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഫെയ്സ് വാഷ് തിരഞ്ഞെടുക്കുമ്പോൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്നു തരത്തിൽ ഫെയ്സ് വാഷ് ലഭിക്കും.
അമ്മ തന്ന ചിരിയും കണ്ണീരും
കാൽനൂറ്റാണ്ടു കാലം 'അമ്മ'യുടെ ഹൃദയതാളമായിരുന്നു ഇടവേള ബാബു. സംഘടനയുടെ തലപ്പത്തു നിന്ന് ഇറങ്ങുമ്പോൾ ചില വെളിപ്പെടുത്തലുകൾ
ഒപ്പം വളർന്ന് ഒരുമിച്ചു പറന്ന്
വിജയത്തിന്റെ നെറുകയിൽ നിൽക്കുന്ന സ്ത്രീകളേക്കാൾ മനോഹരമായ കാഴ്ചയെന്തുണ്ട്? കാൻ ഫെസ്റ്റിവലിലെ മലയാളത്തിന്റെ അഭിമാനം കനി കുസൃതിയും ദിവ്യപ്രഭയും
കൊളസ്ട്രോൾ മരുന്നുകൾ, അളവ് നോർമൽ ആയാൽ നിർത്താമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
ആ പീത്സ അല്ല ഈ പീത്സ പക്ഷേ, രുചി അതു തന്നെ
ബ്രെഡ് ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം ഇറ്റാലിയൻ രുചി
ഒരു മോഹം ബാക്കിയുണ്ട്
രോഗത്തിന്റെ കനൽവഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോഴും സീരിയൽതാരം കിഷോർ പിതാംബരന്റെ മനസ്സിലൊരു സ്വപ്നമുണ്ട്
എന്തിനും വേണ്ടേ പ്ലാൻ ബി
ജിമെയിൽ ഉപയോഗിച്ച് ഓഫിസ് ജോലിയിൽ കൂടുതൽ സ്മാർട്ടാകാനുള്ള വഴിയും ആപ് ഐക്കണുകളുടെ മുഖം മാറ്റാനുള്ള ടിപ്പും
അറിയാം വളർത്തു മൃഗങ്ങളിലെ രക്താതിമർദം
ബിപി കൂടുന്നതു ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാം
പൂജ ഇനി ദേജു
മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ സിനിമയിലെത്തി 'ആവേശ'ത്തിലെ സ്വിറ്റിയായി പ്രേക്ഷകരെ കയ്യിലെടുത്ത പൂജ മോഹൻരാജ് ഹിന്ദിയിലേക്ക്
നറുമണമുള്ള വീട്
വീടിനുള്ളിൽ ഉണർവും ഊർജവും പകരുന്ന നറുമണം നിറയാൻ എന്തെല്ലാം ചെയ്യണമെന്നറിയാമോ?